kerala
ബ്രൂവറി: ഇടതുമുന്നണിയിൽ ഭിന്നിപ്പ്
ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു.

ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം കടുപ്പിച്ചതിനൊപ്പം ഇടതുമുന്നണിയിലും അപസ്വരങ്ങൾ. സി.പി.ഐക്ക് പിന്നാലെ, ജെ.ഡി.എസ്, ആർ.ജെ.ഡി പാർട്ടികളും ഭിന്നാഭിപ്രായവുമായി രംഗത്തെത്തി. ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു.
സി.പി.ഐ മുഖപത്രം ‘ജനയുഗ’ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ ബ്രൂവറി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടു. ആർ.ജെ.ഡിയും അതൃപ്തി പരസ്യമാക്കി. ഘടകകക്ഷികളുടെ എതിർപ്പ് കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. സി.പി.ഐ അടക്കമുള്ളവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടോളുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി.
ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജെ.ഡി.എസ് നേതൃയോഗത്തിൽ ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ നിലപാടിനെ പിന്തുണച്ച പാർട്ടിയുടെ മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. വിഷയം മന്ത്രിസഭയിൽ വന്നപ്പോൾ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാൻ കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. വീഴ്ച വരുത്തിയ മന്ത്രിയെ മാറ്റണമെന്നും ചിലർ വാദിച്ചു. പ്രസിഡന്റ് മാത്യു ടി. തോമസ് ഇടപെട്ട് മന്ത്രിക്കെതിരായ ചർച്ച തടഞ്ഞു. ബ്രൂവറിയിൽ കൂടുതൽ ചർച്ച വേണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.
ബ്രൂവറിക്കെതിരായ നിലപാട് നേരത്തേ പരസ്യമാക്കിയ സി.പി.ഐ, മുഖപത്രത്തിലൂടെ ഇക്കാര്യം കൂടുതൽ വിശദീകരിച്ചു. ‘‘മദ്യനിർമാണശാലക്ക് അനുമതി നൽകിയത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മദ്യമാണോ, അതോ നെല്ലാണോ പാലക്കാട്ടെ, വയലിൽ ഉൽപാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയർന്നു വരുന്നു. മദ്യക്കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ജലം ലഭിക്കില്ല.
മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണ്. കൃഷി തടസ്സപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ല. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിർമാണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുത്. ജനതാൽപര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണ’’മെന്നും ലേഖനം ആവശ്യപ്പെടുന്നു.
മുന്നണിയിൽ ചർച്ച ചെയ്യാതെ, ബ്രൂവറി അനുമതി നൽകിയതിൽ അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോർജും രംഗത്തെത്തി. സി.പി.ഐ ഓഫിസിലെത്തി വിശദീകരിച്ചെങ്കിലും മറ്റു ഘടകകക്ഷികളുമായി ചർച്ച ചെയ്യാതിരുന്നത് തെറ്റായ സമീപനമാണ്. പ്ലാച്ചിമട ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി എന്ന നിലയില്‍ ബ്രൂവറി വിഷയം ഫെബ്രുവരി രണ്ടിന് ചേരുന്ന പാര്‍ട്ടി സമിതി ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
kerala
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു
കൊലക്ക് ശേഷം ആണ് സുഹൃത്ത് ഓടി രക്ഷപെട്ടു

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.
കൊലക്ക് ശേഷം ആണ് സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന് മണികണ്ഠന് (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന് ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന് ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
kerala
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു
കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി