GULF
ഫലസ്തീന്‍ രാഷ്ട്രത്തിനായി ശക്തമായി നിലകൊള്ളുമെന്ന് യു.എ.ഇ

അബുദാബി: ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെയ്‌റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സിലിന്റെ ഫലസ്തീന്‍ ലക്ഷ്യത്തെക്കുറിച്ചുള്ള അസാധാരണ അറബ് ഉച്ചകോടിയില്‍ യുഎഇ നയം വ്യക്തമാക്കി. ഫലസ്തീന്‍ഇസ്രായേല്‍ സംഘര്‍ഷത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ഈ അസാധാരണ ഉച്ചകോടി ചേരുന്നതെന്ന് യുഎഇ ഊന്നിപ്പറഞ്ഞു. ഫലസ്തീന്‍ ലക്ഷ്യത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയായ വെല്ലുവിളികളെ നേരിടാന്‍ ഉത്തരവാദിത്തമുള്ള സമീപനങ്ങളും ധീരമായ നിലപാടുകളും നിര്‍ണായക തീരുമാനങ്ങളും ആവശ്യമാണെന്ന് യുഎഇ വ്യക്തമാക്കി. ഏറ്റുമുട്ടലിനും നാശത്തിനും പകരം രാഷ്ട്രീയവും സമാധാനപരവുമായ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യത്യസ്തമായ ഒരു പാതയുടെ ആവശ്യകത ചൂണ്ടിക്കാട്ടി.
2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും നടന്ന ആക്രമണങ്ങളുടെ വെളിച്ചത്തിലും, 2025 ജനുവരി 15 ന് വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടും, കൂടുതല്‍ വഷളാകുന്നത് തടയാന്‍ പരമാവധി സംയമനവും വിവേകവും പുലര്‍ത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും നിയമവിരുദ്ധമായ ഇസ്രായേലി നടപടികളെയും യുഎഇ അപലപിച്ചു. ഈ പ്രവൃത്തികളെയും, സൗദി അറേബ്യയുടെ പ്രദേശത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ, ഫലസ്തീനികളെ ലക്ഷ്യം വച്ചുള്ള എല്ലാ പ്രകോപനപരമായ പ്രസ്താവനകളെയും നടപടികളെയും അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനങ്ങളായ ഇസ്രാഈലി നടപടികളെ യുഎഇ ശക്തമായി നിരാകരിച്ചു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ തുടര്‍ച്ചയായ ഇസ്രാഈലി ലംഘനങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് ബലമായി പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളെയും യുഎഇ ശക്തമായി നിരാകരിച്ചു. അത്തരം നടപടികള്‍ അസ്വീകാര്യവും അപ്രായോഗികവും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവുമാണെന്ന് കണക്കാക്കി. ഈ ശ്രമങ്ങള്‍ ഈജിപ്തിന്റെയും ജോര്‍ദാന്റെയും സ്ഥിരതയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്നും, അറബ്, മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും, മേഖലയില്‍ കൂടുതല്‍ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ഗസ്സയെ സ്ഥിരപ്പെടുത്തുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് യുഎഇ അടിവരയിട്ടു. ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് നയതന്ത്ര ശ്രമങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത യുഎഇ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. സമാധാനം, നീതി, പലസ്തീന്‍ അവകാശങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന രാജ്യത്തിന്റെ ദീര്‍ഘകാല വിദേശനയ തത്വങ്ങളുമായി മുന്നോട്ട് പോവും. പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്, നിലവിലെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനും മേഖലയിലെ ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള സംയുക്ത അറബ് സമവായം ഉച്ചകോടിക്ക് ലഭിക്കുമെന്ന് യുഎഇ പ്രത്യാശപ്രകടിപ്പിച്ചു.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
GULF
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ
നിക്ഷേപക മാർക്കറ്റിലെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ ലഭിച്ച മികച്ച സബ്സ്ക്രിബ്ഷനും, സമാഹരണവും, വിപണിമൂല്യവും ലുലു റീട്ടെയ്ലിനെ നേട്ടത്തിന് അർഹരാക്കി. ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചാനിരക്കും വികസനപദ്ധതികളും ലുലുവിന് നേട്ടമായി.
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ നിക്ഷേപക മാർക്കറ്റിലെ മുൻനിര പുരസ്കാരങ്ങളിൽ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം. ലണ്ടനിൽ നടന്ന പുരസ്കാര ചടങ്ങിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ പുരസ്കാര നേട്ടമെന്നും ഏറ്റവും മികച്ച നേട്ടങ്ങൾ നിക്ഷേപകർക്ക് ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.
GULF
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍

മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പ്രധാന പാതകള്‍ ഉപയോഗിക്കരുതെന്ന് ബഹ്റൈന്‍. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ക്ക് റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ബഹ്റൈനിലെ മന്ത്രാലയങ്ങളിലേയും ഗവണ്‍മെന്റ് സര്‍വീസുകളിലേയും 70% ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ബ്യൂറോ വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി !രു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തല്‍സ്ഥിതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗികമായ സംശയനിവാരണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
‘ഞങ്ങള്‍ക്കും ജീവിക്കണം’; വാക്കിന് വിലയില്ലാത്ത സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
india3 days ago
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം