Connect with us

News

ഗോഥയില്‍ വാശിയേറിയ പോരാട്ടം; കാണികളെ അമ്പരപ്പിച്ച് പെണ്‍ കരുത്ത് ; ആവേശക്കാഴ്ചയായി ലുലുമാളിലെ ഗാട്ടാ ഗുസ്തിമത്സരം

കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് കേരള ക്വീണ്‍

Published

on

കൊച്ചി: ഗോഥയില്‍ തീ പാറുന്ന പോരാട്ടവുമായി വനിതാ ഗുസ്തി താരങ്ങള്‍. കാണികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം വാശിയേറിയ പോരാട്ടമായി മാറി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഗാട്ട ഗുസ്തി അസോസിയേഷനും, കൊച്ചി ലുലുമാളും, എന്നിവയുമായി സഹകരിച്ചാണ് മത്സരം മാളില്‍ അരങ്ങേറിയത്. കേരളത്തിലെ വനിതാ കായികതാരങ്ങളുടെ ശക്തിയും കഴിവും പ്രദര്‍ശിപ്പിക്കുന്ന കാഴ്ചയായി മത്സരം മാറി. കേരള ക്വീണായി കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലുലുമാളിലെ എട്രിയത്തിലൊരുക്കിയ മണല്‍പ്പരപ്പായിരുന്നു ഗോഥ. കയ്യടികളും ആര്‍പ്പുവിളികളും നിറഞ്ഞതോടെ വീറും വാശിയുമേറിയ ചടുല മത്സരമായി ചാമ്പ്യന്‍ഷിപ്പ് മാറുകയും ചെയ്തു.

50 കിലോ മുതല്‍ 62 കിലോ വരെയും 63 കിലോ മുതല്‍ 76 കിലോ വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങിലായിരുന്നു മത്സരം. ഓരോ മത്സരത്തിലും വനിതാ താരങ്ങളുടെ ആവേശ പോരോട്ടം നിറഞ്ഞു. കാലിടറിയും മലര്‍ത്തിയടിച്ചും വീഴ്ചയില്‍ നിന്ന് വാശിയോടെ ഉയിര്‍ത്തെണീറ്റും മത്സരം കൊഴുത്തത്. 76 കിലോ വിഭാഗത്തിന്റെ ഒന്നാം കാറ്റഗറി മത്സരത്തില്‍ കോട്ടയം സ്വദേശി അഞ്ചുമോള്‍ ജോസഫ് ഒന്നാം സ്ഥാനം നേടി, കൊല്ലം സ്വദേശി ആര്യനാഥ് രണ്ടാം സ്ഥാനവും, ആലപ്പുഴ സ്വദേശി അഞ്ജിത ആന്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 62 കിലോ മത്സരവിഭാഗത്തില്‍ ഇടുക്കി സ്വദേശി മഞ്ജുഷ ഒന്നാം സ്ഥാനവും, കോട്ടയം സ്വദേശി അമൃത രാജേഷ് രണ്ടാം സ്ഥാനവും, കൊല്ലം സ്വദേശി പാര്‍വതി മൂന്നാം സ്ഥാനവും നേടി.

തുടര്‍ന്ന് നടന്ന കേരള ക്വീണ്‍ മത്സരത്തില്‍ അഞ്ജുമോള്‍ ജോസഫും അമൃതരാജേഷും മല്ലടിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ അഞ്ജുമോള്‍ ജോസഫിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫസ്റ്റ് റണ്ണറപ്പായി അമൃതരാജേഷ് മാറി. ജേതാക്കള്‍ക്ക് 10,000, 5,000, 3,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പുരസ്‌കാരവും സമ്മാനിച്ചു. വനിതാ ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ടി.ജെ ജോര്‍ജ്, പ്രസിഡന്റ് കെ.വി സെബാസ്റ്റ്യന്‍, നാഷണല്‍ ഫ്രീ സ്‌റ്റൈല്‍ ?ഗോള്‍ഡ് മെഡലിസ്റ്റ് വുമണ്‍ ജാസ്മിന്‍ ജോര്‍ജ്, എം.എം സലീം എന്നിവരടങ്ങുന്ന അറംഗ പാനലായിരുന്നു വിധികര്‍ത്താക്കള്‍. ലുലു ഗ്രൂപ്പ് ഇന്ത്യ മാര്‍ക്കറ്റിങ് ഹെഡ് ഐശ്വര്യ ബാബു, ലുലു ഇന്ത്യ ലീസിങ് ജനറല്‍ മാനേജര്‍ റീമ രെജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇറാനിലെ യുഎസ് ആക്രമണം; അപലപിച്ച് കൊളംബിയയും ക്യൂബയും

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും.

Published

on

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും. ട്രംപിനെതിരെ ഡെമോക്രാറ്റുകളും രംഗത്തെത്തി. ഏകപക്ഷീയമായ ആക്രമണത്തിലൂടെ പശ്ചിമേഷ്യയെ ട്രംപ് യുദ്ധത്തിലേക്ക് വലിച്ചിടുകയാണെന്നും ഡെമോക്രാറ്റുകള്‍ പറഞ്ഞു. ഭരണഘടനയെ വെല്ലുവിളിച്ചാണ് ആക്രമണം നടന്നതെന്നും അവര്‍ അവകാശപ്പെട്ടു. സമാധാനം സൃഷ്ടിക്കുമെന്ന് പറഞ്ഞ ട്രംപ് യുദ്ധമുണ്ടാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന്‍ സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം ആക്രമണങ്ങള്‍ ‘മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ അപകടകരമായ വര്‍ദ്ധനവാണ്’ എന്ന് ക്യൂബന്‍ നേതാവ് മിഗ്വല്‍ ഡിയാസ്-കാനല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ആക്രമണം യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമവും ഗുരുതരമായി ലംഘിക്കുകയും മാനവികതയെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളുടെ പ്രതിസന്ധിയിലേക്ക് വലിച്ചിടുകയും ചെയ്യുന്നു,” ക്യൂബന്‍ പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

Continue Reading

News

ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു

‘അടുത്തിടെയുള്ള സംഭവവികാസങ്ങള്‍ കാരണം’ എയര്‍ ട്രാഫിക് അടച്ചുപൂട്ടുകയാണെന്ന് ഏജന്‍സി പറഞ്ഞു.

Published

on

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രാഈല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഞായറാഴ്ച രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചതായി പ്രഖ്യാപിച്ചു. ‘അടുത്തിടെയുള്ള സംഭവവികാസങ്ങള്‍ കാരണം’ എയര്‍ ട്രാഫിക് അടച്ചുപൂട്ടുകയാണെന്ന് ഏജന്‍സി പറഞ്ഞു.

ഇസ്രാഈലിന്റെ യുദ്ധത്തിലേക്ക് യുഎസും ചേര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ മൂന്ന് സൈറ്റുകള്‍ ആക്രമിച്ചു.

അതിനിടെ, ഇസ്ഫഹാന്‍, ഫോര്‍ഡോ അല്ലെങ്കില്‍ നടാന്‍സ് എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതിന് ശേഷം ”മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ല” എന്ന് ഇറാന്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ റേഡിയോ ആക്ടീവ് പ്രകാശനം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ രാജ്യത്തെ നാഷണല്‍ ന്യൂക്ലിയര്‍ സേഫ്റ്റി സിസ്റ്റം സെന്ററിനെ ഉദ്ധരിച്ച് ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു. ‘മേല്‍പ്പറഞ്ഞ സൈറ്റുകള്‍ക്ക് ചുറ്റുമുള്ള താമസക്കാര്‍ക്ക് ഒരു അപകടവുമില്ല,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ആണവ സൈറ്റുകളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍, സൗകര്യങ്ങള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതിയിലേക്ക് റേഡിയോ ആക്ടീവ് വസ്തുക്കള്‍ പുറത്തുവിടാന്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി പറഞ്ഞു.

Continue Reading

kerala

താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Published

on

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Continue Reading

Trending