kerala
കേരളത്തിന്‍റെ റെയിൽവേ വിഹിതം വർദ്ധിപ്പിക്കണമെന്ന് അടൂർ പ്രകാശ്
ഒപ്പം അനിശ്ചിതാവസ്ഥയിലായ ശബരി റെയിൽവേ പദ്ധതി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

കേരളത്തിന്‍റെ റെയിൽവേ വിഹിതം വർദ്ധിപ്പിക്കണമെന്ന് അടൂർ പ്രകാശ് എം പി. റെയിൽവേയുടെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒപ്പം അനിശ്ചിതാവസ്ഥയിലായ ശബരി റെയിൽവേ പദ്ധതി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ 10 വർഷമായി ഈ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയ്ക്ക് തികഞ്ഞ അവഗണനയാണ്. കൂടാതെ നേമം ടെർമിനലിന്റെ വികസനം അംഗീകരിച്ച പദ്ധതിരേഖ അനുസരിച്ച് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റേഷനുകളുടെ വികസനം വളരെ മന്ദഗതിയിൽ തുടരുന്നതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വർക്കല ചിറയിൻകീഴ് സ്റ്റേഷനുകളുടെ വികസന പ്രവർത്തനം വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും അടൂർ പ്രകാശ് ലോകസഭയിൽ ആവശ്യപ്പെട്ടു.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന് കീഴിൽ 16 ലെവൽ ക്രോസുകൾ ഉള്ളതിൽ എട്ടിടത്ത് റെയിൽവേ മേൽപ്പാലങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചിറയിൻകീഴ് മേൽപ്പാലത്തിന്റെ മാത്രമാണ് പണി തുടങ്ങിയിട്ടുള്ളത്.
ഇവിടെത്തന്നെ മേൽപ്പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. അനുവദിച്ച മേൽപ്പാലങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബാക്കിയുള്ള 7 ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ആവശ്യപ്പെട്ടു.
kerala
മിന്നലേറ്റ് ആറളം ഫാമിലെ കള്ള് ചെത്ത് തൊഴിലാളി മരിച്ചു
ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ താമസിക്കുന്ന രാജീവനാണ് മരിച്ചത്.

കണ്ണൂരിലെ ആറളം ഫാമില്‍ മിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ താമസിക്കുന്ന രാജീവനാണ് മരിച്ചത്.
ഒന്നാം ബ്ലോക്കില്‍ കള്ള് ചെത്തുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
kerala
കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം
എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
kerala
എമ്പുരാന്‍; വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍
പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്.

എമ്പുരാന്‍ സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജപ്പതിപ്പും ഇറങ്ങിയിരുന്നു. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാല്‍പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍.
പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ സംവിധായകന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ടെലിഗ്രാമില്‍ പങ്കുവെക്കുന്നതിന് പുറമേ, ഫിലിംസില്ല, മൂവി റൂള്‍സ്, തമിഴ് റോക്കേഴ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴിയും എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ