Connect with us

News

ഇസ്രാഈല്‍ ആക്രമണം ഗസ്സയിലെ ഏക കത്തോലിക്ക പള്ളിയുടെ തൊട്ടടുത്ത് വരെ എത്തി

ഹോളി ഫാമിലി ഇടവകയ്ക്ക് വളരെ അടുത്തായി ഇസ്രാഈല്‍ പ്രതിരോധ സേന പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായി വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.

Published

on

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണം ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത് വരെ എത്തി. ഹോളി ഫാമിലി ഇടവകയ്ക്ക് വളരെ അടുത്തായി ഇസ്രാഈല്‍ പ്രതിരോധ സേന പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായി വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.

” നൂറുകണക്കിനാളുകള്‍ക്ക് അഭയം നല്കിയിരിക്കുന്ന ദേവാലയമാണിത്. പള്ളിയില്‍ നിന്ന് വെറും 300 400 മീറ്റര്‍ പരിധി വരെ ബോംബാക്രമണങ്ങള്‍ നടന്നതെന്ന് അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ബോംബാക്രമണം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്നും ഭാഗ്യവശാല്‍ തങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഞങ്ങള്‍ സുഖമായിരിക്കുന്നു, പക്ഷേ ഗസ്സയില്‍ ഇതിനകം 350ലധികം പേര്‍ മരിച്ചതായും ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും കേള്‍വിയുണ്ട്. ഇവിടെ ഞങ്ങള്‍ക്കൊപ്പം മദര്‍ തെരേസയുടെ സഹോദരിമാരുണ്ട്. മറ്റ് സമര്‍പ്പിതരുണ്ട്.

ഞങ്ങള്‍ എല്ലാവരും നന്മ ചെയ്യാന്‍, സേവനം ചെയ്യാന്‍ ശ്രമിക്കുന്നു; ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, പ്രായമായവരെയും കുട്ടികളെയും സഹായിക്കുന്നു; ഞങ്ങള്‍ക്ക് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുമുണ്ട്, അവര്‍ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയില്‍ 400ലേറെ പേരെ വീണ്ടും കൂട്ടക്കുരുതി ചെയ്ത ഇസ്രാഈല്‍ നടപടിയില്‍ വിശദീകരണവും ഭീഷണിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത് എത്തി. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ സൈനിക ശക്തിയോടെ ഹമാസിനെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഭാവിയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആക്രമണങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും നെതന്യാഹു ചൊവ്വാഴ്ച വൈകീട്ട് ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് ഞങ്ങളുടെ സൈന്യത്തിന്റെ ശക്തിയറിഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്ന് ഞാന്‍ നിങ്ങളോടും അവരോടും ഉറപ്പിച്ചുപറയുന്നു’ ഇങ്ങനെയായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു

39 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 220- ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി അറിയിച്ചു

Published

on

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസ്സന്‍ നിവാസികളെ കൊന്നൊടുക്കി ഇസ്രാഈല്‍ സൈന്യം. ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 39 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 220- ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി അറിയിച്ചു.

ഇസ്രാഈല്‍ സൈന്യം നെറ്റ്‌സാരിം ഇടനാഴിയിലെ മറ്റൊരു ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയില്‍ ആയിരങ്ങള്‍ ഭക്ഷണം ലഭിക്കാതെ വലയുകയാണ്. ഇസ്രാഈല്‍ സൈനിക മേല്‍നോട്ടത്തില്‍ ഗസ്സയില്‍ മൂന്നാമത് താല്‍ക്കാലിക ഭക്ഷ്യവിതരണ കേന്ദ്രം തുടങ്ങിയെങ്കിലും രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമായില്ല.

Continue Reading

india

‘അറിയിപ്പില്ല, ബുള്‍ഡോസറുകള്‍ മാത്രം’: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം

മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മെയ് 29 ന് നിര്‍മ്മാണത്തിലിരുന്ന ഒരു മുസ്ലീം പള്ളി ജില്ലാ പഞ്ചായത്ത് ഭരണസമിതി തകര്‍ത്തു. നകൂര്‍ ബ്ലോക്കിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി. മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. 1863-ലെ റിലീജിയസ് എന്‍ഡോവ്മെന്റ് ആക്ടില്‍ ഒരു മതപരമായ ഘടന നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഭൂപടത്തിന്റെ അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ നിര്‍മാണം നിര്‍ത്തിവച്ചിരുന്നതായി ഭോജ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രധാന്‍ വാജിദ് അലി പറഞ്ഞു.

തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് ചെയര്‍മാനെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും, അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാന്‍ ഉപദേശിച്ചുവെന്നും അദ്ദേഹം നിരസിച്ചു.

2025 ഫെബ്രുവരിയില്‍ നാട്ടുകാര്‍ ഡിഎം ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്‍, ജില്ലാ പഞ്ചായത്തിലെ അപര്‍മുഖ് അധികാരിയുമായി (എഎംഎ) സംസാരിക്കാന്‍ ഡിഎം വാക്കാല്‍ നിര്‍ദേശിച്ചു.

പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍, ‘ഇതൊരു ചെറിയ മതപരമായ ഘടനയാണ്, നിങ്ങള്‍ക്ക് ഇത് നിര്‍മ്മിക്കുന്നത് തുടരാം’ എന്ന് അവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

മെയ് 29 ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദര്‍ സുബോധ് കുമാര്‍, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ ആദേശ് കുമാര്‍, മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൂന്ന് ബുള്‍ഡോസറുകളുമായി നിര്‍മ്മാണ സ്ഥലത്ത് എത്തുകയും കനത്ത പോലീസിന്റെയും ആര്‍ആര്‍എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍മ്മാണത്തിലിരുന്ന മസ്ജിദ് പൊളിക്കുകയും ചെയ്തു.

പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം തങ്ങള്‍ക്ക് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് വാജിദ് അലി അവകാശപ്പെട്ടു.

പ്രദേശത്തെ മുസ്ലിംകള്‍ ഇവിടെ നമസ്‌കാരം നടത്തിയിരുന്നതായി ജില്ലാ പഞ്ചായത്ത് ബോര്‍ഡ് അംഗം മജീദ് അലി പറഞ്ഞു. 2023-ല്‍ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി രണ്ട് സഹോദരന്മാര്‍ പള്ളിക്ക് വേണ്ടി സ്ഥലം ദാനം ചെയ്തു. അതിനുശേഷം, ടിന്‍ ഷേഡുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ക്രമീകരണത്തിന് കീഴില്‍ പ്രാര്‍ത്ഥനകള്‍ നടന്നു.

ഒരു വര്‍ഷം മുമ്പ്, നാട്ടുകാര്‍ മസ്ജിദ് പണിയാന്‍ തുടങ്ങി, അധികൃതര്‍ പൊളിക്കുമ്പോള്‍ താഴത്തെ നില വികസനത്തിലായിരുന്നു.

ചില്‍ക്കന പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 7 ന്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സദര്‍ ഭോജ്പൂര്‍ ടാഗ ഗ്രാമത്തിലെ 11 നിവാസികള്‍ക്ക് നോട്ടീസ് അയച്ചു, എന്തുകൊണ്ട് പിഴ ഈടാക്കരുത് എന്ന് വിശദീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.

Continue Reading

india

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു

കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര്‍ ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.

Continue Reading

Trending