Connect with us

News

ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെ ഇസ്രാഈല്‍ സൈന്യം വിട്ടയച്ചു

സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

Published

on

ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിന് മോചനം. സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

ഹംദാന്‍ ഇപ്പോള്‍ ഹെബ്രോണിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഡോക്യുമെന്ററി ‘നോ അതര്‍ ലാന്‍ഡി’ന്റെ നാല് സംവിധായകരിലൊരാളാണ് ഫലസ്തീന്‍ സംവിധായകനായ ഹംദാന്‍ ബല്ലാല്‍. കഴിഞ്ഞദിവസമാണ് ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ ഇയാളെ ആക്രമിച്ചത്. ബല്ലാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഹംദാനെ ഇസ്രാഈല്‍ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം ആക്രമണത്തില്‍ സംവിധായകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

97-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലാണ് ‘നോ അദര്‍ ലാന്‍ഡ്’ പുരസ്‌കാരം നേടിയത്. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ അബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായിരുന്നു ഇത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയം പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു

മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്.

Published

on

കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊല്ലാട് പാറയ്ക്കല്‍ക്കടവ് പാറത്താഴെ ജോബി വി.ജെ.(36), പോളച്ചിറയില്‍ അരുണ്‍ സാം(37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ജോബിയുടെ സഹോദരന്‍ ജോഷി രക്ഷപ്പെട്ടു.

മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

വള്ളത്തില്‍ ചൂണ്ടയിട്ട് പാടശേഖരത്തില്‍ നടക്കുന്നതിനിടെ പെട്ടന്ന് മുങ്ങുകയായിരുന്നു. കൂട്ടത്തില്‍ ജോഷിക്ക് നീന്തല്‍ അറിയാമായിരുന്നു. രണ്ടു പേരെയും ഇയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരും ഏറെ നേരം വള്ളത്തില്‍ പിടിച്ചു കിടന്നെങ്കിലും വള്ളം മുങ്ങിയതോടെ രണ്ടു പേരും മുങ്ങുകയായിരുന്നു.

നാട്ടുകാരും അഗ്‌നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Continue Reading

india

മംഗളൂരു മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു; മരണം മൂന്നായി

ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.

Published

on

മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതേടെ മരിച്ചവരുടെ എണ്ണം മൂന്നായി. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകന്‍ സീതാറാമിന്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.സംഭവത്തില്‍ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. പൂജാരിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

അതേസമയം അപകടസ്ഥലത്തു നിന്നും കാന്തപ്പ പൂജാരി, മകന്‍ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നവരെ രക്ഷപ്പെടുത്തി.

Continue Reading

News

മംഗളൂരുവില്‍ മണ്ണിടിഞ്ഞ് അപകടം: വീടുനുള്ളില്‍ അകപ്പെട്ട 2 കുഞ്ഞുങ്ങള്‍ മരിച്ചു, അമ്മ അബോധാവസ്ഥയില്‍

എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്

Published

on

മംഗളൂരു: മംഗളൂരുവിലെ ഉള്ളാളില്‍ കനത്ത മഴയില്‍ വീട് മണ്ണിടിഞ്ഞ് തര്‍ന്നു. വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു. ആര്യന്‍ മൂന്ന് വയസ്സ്, രണ്ട് വയസ്സുക്കാരന്‍ ആരുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു.

കുട്ടികളുടെ അമ്മ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.

Continue Reading

Trending