Connect with us

More

കേന്ദ്രസര്‍ക്കാരിന്റെ മൗനവും നടമാടുന്ന കൊലകളും: കെ.പി.എ മജീദ്

Published

on

‘സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിക്കുവാന്‍ വരിക. ജീവിക്കുവാന്‍ മറ്റൊരു വഴിയില്ലാത്ത ഭീകരമായ അവസ്ഥയാണ് ഞങ്ങളുടെ പ്രദേശത്തുള്ളത്. വീട്ടിലെ ഭര്‍ത്താക്കന്മാരും ആണ്‍ കുട്ടികളും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. പൊലീസോ സര്‍ക്കാരോ തങ്ങള്‍ക്ക് യാതൊരുവിധ സംരക്ഷണവും ഏര്‍പ്പെടുത്തില്ല. അക്രമികള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കുവാന്‍ ഞങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്’. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അസ്ഗറിന്റെ ഭാര്യ മറിയം ഖാട്ടൂണിന്റെ വാക്കുകളാണിത്.

രാജ്യമെങ്ങും ഭീതിയിലാണ്. ദളിതുകളും ന്യുനപക്ഷങ്ങളും അതി ക്രൂരമായി വേട്ടയാടപ്പെടുന്നു. ഭരണകൂടം നിശ്ചേഷ്ടമായി നോക്കി നില്‍ക്കുമ്പോള്‍ മതേതര രാജ്യത്തിന്റെ ആത്മാവ് നോവുകയാണ്. നിലക്കാത്ത ഈ അറും കൊലകള്‍ . പൊട്ടിക്കരയുന്ന സ്ത്രീകള്‍ . ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മനുഷ്യ രക്തം ധാരയായി ഒഴുക്കപ്പെടുന്നു. മതേതര സംവീധാനങ്ങളുടെ പ്രതിരോധം വേണ്ടത്രയുണ്ടായോ എന്ന് ന്യുനപക്ഷങ്ങള്‍ സംശയിച്ച് പോവുന്നു. മുഹമ്മദ് അഖ്‌ലാക്കില്‍ തുടങ്ങി ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം തല്ലിക്കൊന്ന അസ്ഗര്‍ എന്ന ആലിമുദ്ദീന്‍ അടക്കം രാജ്യത്ത് കൊല്ലപ്പെട്ട 28 പൗരന്മാരില്‍ 24 ഉം മുസ്‌ലിംകളാണെന്നുള്ളത് വിഷയത്തിന്റെ വര്‍ഗ്ഗീയ ഭീഭത്സത വര്‍ദ്ധിപ്പിക്കുന്നു.
രാജ്യത്ത് പശു സംരക്ഷണം മുസ്‌ലിമിനേയും ദളിതനേയും കൊന്ന് കൊണ്ട് തന്നെ വേണോ? ഇതര സമുദായങ്ങളുടെ ആചാരത്തേയും വിശ്വാസത്തെയും ബഹുമാനിക്കുന്നവരാണ് മുസ്‌ലിംകള്‍. ഒരു ഘട്ടത്തിലും അനാവശ്യമായി പശുവിനേയും കാലികളേയും ഹത്യ നടത്താന്‍ ഒരു കടലാസ് മുസ്‌ലിം സംഘടന പോലും ഇത് വരെ ആഹ്വാനം ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഈ പടപ്പുറപ്പാട്? രാജ്യത്ത് 80 ശതമാനം മാംസബുക്കുകളായ മനുഷ്യരാണ്. അതില്‍ മുസ്‌ലിംകളും പെടും എന്നല്ലാതെ പ്രത്യേകിച്ച് എന്തിന് ഈ സമുദായത്തെ ഈ പേരും പറഞ്ഞു തെരെഞ്ഞു പിടിച്ചു കൊല്ലണം? രാജ്യം ഭരിക്കുന്നവരും ഭരിക്കുന്നവരെ നിയന്ത്രിക്കുന്നവരും ഇതിന് മറുപടി പറയണം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച 2017-ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) നിയമത്തിന്റെ വിജ്ഞാപനം വന്നതിന്റെ ശേഷമാണ് ഈ കൊടും മനുഷ്യ ഹത്യക്കായി സംഘ് ശക്തികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പാവപ്പെട്ട ക്ഷീര കര്‍ഷകനെപ്പോലും തല്ലികൊല്ലാന്‍ ഒരു അറപ്പും ഇല്ലാത്ത നരാധമന്മാര്‍ നിയമ സംവിധാനത്തെപ്പോലും വെല്ലുവിളിച്ച് സൗര്യവിഹാരം നടത്തുകയാണ്. തല്ലിക്കൊന്ന ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന്റെ രോദനം കേള്‍ക്കാന്‍ ഒന്ന് ആശ്വാസ വചനം പറയാന്‍ ഒരു കേന്ദ്ര മന്ത്രിയോ സംസ്ഥാന മന്ത്രിയോ ഒരു ജനപ്രതിനിധി പോലുമോ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് മനുഷ്യ മനസാക്ഷിയെ അമ്പരിപ്പിക്കുന്നതാണ്.
ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമത്തിന്റെ വിജ്ഞാപനം ക്ഷീരോത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവപ്പെട്ട കര്‍ഷകരും തുകല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഇറച്ചിവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്. കമ്പോളത്തിലും ലാഭത്തിലും പ്രതിബന്ധങ്ങളില്ലാതെ ക്ഷീര, തുകല്‍, ഇറച്ചി വ്യാപാരരംഗത്തെ വന്‍കിട കുത്തകള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദരിദ്രര്‍ക്ക് നേരെ നടത്തുന്ന, വൃത്തിയായി ആസൂത്രണം ചെയ്ത ഒരു ആക്രമണമാണിത്. മൃഗങ്ങളോടുള്ള ദയയും പശുസംരക്ഷണവും മുതല്‍, നിയമവിരുദ്ധ അറവുശാലകളെ കുറിച്ചും മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനെക്കുറിച്ചുമൊക്കെ കുറെ കെട്ടുകഥകള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നിര്‍ണായക സാമൂഹിക അടിത്തറയെ സംതൃപ്തിപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഐതിഹ്യം തളിച്ചതും ദൈവീകതയെ ഉണര്‍ത്തുന്നതും അവരുടെ ഭ്രമാത്മക ഭാവനകളെ സാധൂകരിക്കുന്നതിന് സംഘപരിവാര്‍ സൈദ്ധാന്തികരില്‍ നിന്നും ഉതിര്‍ന്നുവരുന്ന ഭാവനാത്മകമായ കള്ളക്കഥകള്‍ നിറഞ്ഞ ഒരു സംവാദപശ്ചാത്തലം ഇതിനുണ്ടായിരുന്നു. തങ്ങളുടെ ലോകവീക്ഷണം അടിച്ചേല്‍പ്പിക്കാന്‍ ഭീഷണിയും ശാരീരിക ആക്രമണവും കൊലപാതകവും വരെ ചെയ്യുന്ന സംഘടിത ക്രിമിനല്‍ കിരാത ആള്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നാലെ എത്തി. ഈ വിജ്ഞാപനം ഫലത്തില്‍ കൊല്ലാനുള്ള ലൈസന്‍സാണ്. കൊള്ളയടിക്കാനും ലാഭം വാരിക്കൂട്ടാനുമുള്ള അനുമതിയും.
കര്‍ഷകരുടെ ജീവിതത്തിലും ഉപജീവനമാര്‍ഗ്ഗത്തിലുമുള്ള ഒരു നിര്‍ണായക ഘടകത്തെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രകൃതി ദുരന്തങ്ങളും ഉത്പന്നങ്ങള്‍ക്ക് വിലയിടിയുന്നതും വേനലറുതിയും മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനായി ക്ഷീരോത്പാദനത്തിലേക്ക് തിരിയുന്ന ദരിദ്രരായ കര്‍ഷകര്‍ക്ക് ഈ നീക്കം വലിയ ആഘാതമായി മാറി. ഏത് തൊഴിലും ചെയ്യുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും വരുമാനമാര്‍ഗ്ഗമോ വ്യവസായമോ വ്യാപാരമോ നടത്താനുള്ള അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായും ഇതിനെ കാണേണ്ടതുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ കുറിച്ച് കര്‍ഷകര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വിവരവും ലഭ്യമായില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളിലുടെയും ഇത് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഒരു ശ്രമവും നടന്നില്ല. കര്‍ഷകരോട് ഒരു കൂടിയാലോചനയും ഇവര്‍ നടത്തിയില്ല. ഭാഷാപരിജ്ഞാനം അശേഷമില്ലാത്ത തനി ലോക്കല്‍ സംഖി ക്രിമിനലുകള്‍ക്ക് ഈ നിയമം മുസ്‌ലിമിനെ കൊല്ലാനുള്ള അവസരമായി മാറുകയായിരുന്നു.
ഈ നിയമം വഴി കര്‍ഷകന്‍ ഇറച്ചി മുഗങ്ങളെ വില്‍ക്കാനുള്ള അധികാരമില്ലാത്തവന്‍ ആയി മാറുമ്പോള്‍ സ്വഭാവികമായും അവന്റെ കയ്യിലുള്ള കറവയുള്ളതും ഇല്ലാത്തതുമായ മൃഗങ്ങള്‍ അവനൊരു ബാധ്യതയായി മാറിയ അവസ്ഥയാണ് ഇന്നുള്ളത്.
മറുവശത്ത് ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി വന്‍ മുതല്‍മുടക്കില്‍ ബി.ജെ.പി പിടിയാളുകളായ കോര്‍പറേറ്റുകളുടെ മാംസോല്‍പ്പാദനം വന്‍തോതില്‍ ആരംഭിക്കുകയും ചെയ്യും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ക്ഷീര കര്‍ഷകന്റെ ജീവിത പരിസരമോ ചുറ്റുപാടുകളോ, കന്നുകാലികള്‍ എങ്ങനെയാണ് വളര്‍ത്തപ്പെടുന്നത്, എന്തിനു വേണ്ടിയാണ് സാധാരണ കര്‍ഷകര്‍ അവയെ വളര്‍ത്തുന്നത് എന്നിങ്ങനെയുള്ള പ്രാഥമികമായ ധാരണ പോലുമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഈ നിയമം ഉണ്ടാക്കിയത്. നാഗ്പൂരില്‍ നിന്നും കിട്ടുന്ന സര്‍ക്കുലര്‍ അപ്പടി നടപ്പിലാക്കാന്‍ തുനിയുന്നവര്‍ കര്‍ഷക പ്രജകളെ ഇതെങ്ങിനെ ബാധിക്കുന്നുവെന്ന് ആലോചിക്കുന്നേയില്ല.
പശു സംബന്ധിയായ ഏത് നിയമവും ഇന്ത്യയില്‍ കൊണ്ട് വന്നപ്പോഴൊക്കെ രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഗതകാല ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വേണ്ടത്ര മുന്കരുതലെടുക്കാനോ ബോധവല്‍ക്കരണം നടത്താനോ തുനിയാതെ ബി.ജെ.പിക്കാര്‍ രാഷ്ട്രീയ വര്‍ഗ്ഗീയ അജണ്ട മാത്രം മുന്നില്‍ കണ്ട് നിയമ പരിഷ്‌കാരം കൊണ്ട് വരുമ്പോള്‍ രാജ്യത്തിന് കൊടുക്കേണ്ടി വരുന്ന വിന കണ്ണീര്‍ മാത്രമാവും. മനുഷ്യ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ആരും ഇല്ലേ ഈ സര്‍ക്കാരില്‍ എന്ന് ചിന്ദിച്ചു പോവുകയാണ്.
പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലരുതെന്ന് പ്രധാന മന്ത്രി ആഹ്വനം ചെയ്ത ഉടന്‍ തന്നെയാണ് ജാര്‍ഖണ്ഡിലെ ആലിമുദ്ദീനെ കൊന്നതെന്നോര്‍ക്കണം. തന്റെ ആഹ്വാനത്തിന് പിറകെ തന്നെ ഒരു പാവത്തിനെ കൊന്ന് കൊലവിളിച്ചിട്ടും പ്രധാന മന്ത്രിയുടെ ഭാഗത്ത് നിന്ന് പോയിട്ട് പി.എം.ഓ സഹ മന്ത്രിയുടെ ഭാഗത്ത് നിന്ന് പോലും യാതൊരു അപലപനവും ഉണ്ടായില്ലെന്നത് ഇത്തരം കൊലകള്‍ ഇവര്‍ ആസ്വദിക്കുകയാണെന്ന് കരുതേണ്ടി വരും.
ഇവിടെ നടക്കുന്നത് ഹിന്ദുത്വ പരിചയില്‍ പൊതിഞ്ഞ ഒരു സാമ്പത്തിക പരിഷ്‌കരണമാണ്, ഇതില്‍ കുറെ ദാരിദ്ര കര്‍ഷകരും ദളിതരും ന്യൂനപക്ഷങ്ങളും വേരറ്റ് പോകും എന്നാണ് ഇവര്‍ കരുതുന്നത്. അതിജീവനത്തിന് കഴിയാത്ത ഉത്തരേന്ത്യന്‍ മുസ്‌ലിമിന് ഇത് വലിയ പരിക്കുണ്ടാക്കും എന്നത് യാഥാര്‍ഥ്യമായിരിക്കാം. പക്ഷെ, അണമുട്ടിയ ഒരു ജനപ്രവാഹം ഈ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കുന്ന നാള്‍ വരും. അത്തരമൊരു മര്‍ദ്ദിത ദളിത് മുസ്‌ലിം മതേതര കൂട്ടായ്മ രാജ്യത്ത് ഉണര്‍ന്നെണീക്കുന്ന ഒരു കാലം വിദൂരമല്ല. തെക്കേ ഇന്ത്യയിലെ മര്‍ദ്ദിത സമൂഹത്തിന് അസ്തിത്വപരമായും നിയമപരമായും രാഷ്ട്രീയ പരമായും സുരക്ഷിതത്വം കൊടുക്കുന്ന മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരേന്ത്യയിലെ ദുര്‍ബ്ബലത അനുഭവേന്ത്യമാണ്.
അക്രമത്തിനിരയായി ക്രൂരമായി വധിക്കപെട്ടവരുടെ വീടുകളും ഗ്രാമങ്ങളും സന്ദര്‍ശിച്ച മുസ് ലിം ലീഗ് പ്രതിനിധി സംഘത്തോട് ആ സമൂഹം കരഞ്ഞ് കേണ് പറഞ്ഞത് കേരളത്തിന്റെ മഹനീയ മതേതര മാതൃക ഇവിടേയും പുലരില്ലേ എന്നാണ്. പ്രതീക്ഷാ നിര്‍ഭരമായ ആ ജനതയുടെ ഉള്‍വിളി ഉള്‍ക്കൊള്ളാന്‍ തന്നെയാണ് മുസ് ലിംലീഗ് ദേശീയ സമിതിയുടെ തീരുമാനം. പാര്‍ലമെന്റ് മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ കൊടും വേട്ടക്കെതിരെ സമാന മനസ്‌കരുമായി ചേര്‍ന്ന് രാഷ്ട്രീയപരമായും നിയമപരമായും പോരാടാന്‍ തന്നെയാണ് മുസ്‌ലിം ലീഗ് തീരുമാനം. അതിന്റെ പ്രാഥമിക സമര പരിപാടിയാണ് ഇന്ന് കോഴിക്കോട് നടക്കുന്ന മാര്‍ച്ചും സമ്മേളനവും. ഈ സമര പ്രയാണം രാജ്യമാസകലം വ്യാപിപ്പിച്ച് ഭരണകൂട നിസ്സംഗതക്കെതിരെയും ഫാസിസ്‌റ് തേര്‍വാഴ്ചക്കെതിരേയും ഉള്ള കൊടുങ്കാറ്റായി മാറണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending