Video Stories
പ്രധാനമന്ത്രിയുടെ വാക്കും അണികളുടെ പ്രവൃത്തിയും
ഡല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരന് കൊല്ലപ്പെട്ട സംഭവം സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്നതായിരുന്നു. അവരുടെ വേദന പ്രകടിപ്പിക്കുന്നതിന് ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരില്‍ പ്രതിഷേധവുമായി വന്‍തോതില്‍ ആളുകള്‍ തെരുവിലിറങ്ങി. പലരും രൂക്ഷമായി വിമര്‍ശനമുന്നയിക്കുകയും അവരുടെയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയും വേദന പ്രകടമാക്കുകയും ചെയ്തപ്പോള്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി. അതിന്റെ അനന്തര ഫലമാകട്ടെ ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നുവന്നിരുന്ന നമ്മുടെ പ്രധാനമന്ത്രി വാ തുറന്നുവെന്നതാണ്. ‘പശുവിന്റെ പേരില്‍ നടക്കുന്ന അക്രമം സ്വീകാര്യമല്ലെന്നും മഹാത്മാഗാന്ധി ഇത് അംഗീകരിക്കുന്നില്ലെ’ന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അര്‍ത്ഥമില്ലാത്ത ഈ പ്രസ്താവന യാതൊരു ഫലവുമുണ്ടാക്കുന്നതല്ലെന്ന് ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ തെളിയിക്കപ്പെട്ടു; ഝാര്‍ഖണ്ഡില്‍ രണ്ടു മുസ്ലിംകള്‍കൂടി ഇത്തരത്തില്‍ കൊല്ലപ്പെട്ടു.
നേരത്തെ മുഹമ്മദ് അഖ്ലാഖിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ ശേഷവും പ്രധാനമന്ത്രിയില്‍നിന്ന് ഇത്തരത്തിലൊരു പ്രസ്താവന 2015 ഒക്ടോബറില്‍ പുറത്തുവന്നിരുന്നു. ആ സമയത്തും സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. ആ പ്രസ്താവനയും അര്‍ത്ഥശൂന്യവും അക്രമികളില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നില്ല. പശു സംരക്ഷകര്‍ ആളുകളെ അടിച്ചുകൊന്നുകൊണ്ടേയിരുന്നു. അതിനാല്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹൈന്ദവ ദേശീയവാദികളായ ഗൂഢാലോചനാസംഘത്തെ നിയന്ത്രിക്കുന്നതില്‍ മോദി ഒന്നുകില്‍ പരാജയപ്പെടുന്നു, അല്ലെങ്കില്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാള്‍ അത്തരത്തിലൊക്കെ പ്രസ്താവനകള്‍ നടത്തുമെന്നും അത് കണക്കിലെടുക്കേണ്ടതില്ലെന്നകാര്യവും അവര്‍ മനസ്സിലാക്കിക്കാണും. അതിനാല്‍ അവര്‍ അവരുടെ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്പോഴത്തെ ഭരണകൂടത്തെ സംരക്ഷിക്കുന്ന ബി.ജെ.പി പ്രസിഡണ്ട് അമിത്ഷാ പറയുന്നത് നേരത്തെയും ഇത്തരത്തില്‍ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നും 2011, 2012, 2013 വര്‍ഷങ്ങളിലിത് കൂടുതലായിരുന്നുവെന്നുമാണ്. എന്നാലിത് പൂര്‍ണമായും കളവാണ്. മാധ്യമ വാര്‍ത്തകളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഇന്ത്യാ സ്പെന്റ് ശേഖരിച്ച കണക്കുകള്‍ പ്രകാരം 2010 മുതല്‍ 2017 വരെയുള്ള എട്ടു വര്‍ഷ കാലയളവില്‍ മുസ്ലിംകളെ ഉന്നംവെച്ച് നടന്ന ആക്രമണങ്ങളില്‍ കന്നുകാലി പ്രശ്നവുമായി ബന്ധപ്പെട്ടുള്ളത് 51 ശതമാനമാണ്. 63 സംഭവങ്ങളിലായി 28 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവവും ഇതിലുള്‍പെടും. ഇതില്‍ 97 ശതമാനം അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014 മെയ് മാസത്തിനു ശേഷമാണ്. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പകുതിയും (63ല്‍ 32ഉം) ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി)അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇപ്പോഴത്തെ സര്‍ക്കാറിനെ പ്രതിരോധിക്കാന്‍ എത്ര എളുപ്പത്തിലാണ് അമിത് ഷാ സത്യത്തെ വളച്ചൊടിച്ചത്.
ഇത്തരത്തിലെല്ലാമുള്ള അസംതൃപ്തി, വിദ്വേഷപൂര്‍ണമായ കോപത്തിലും അടിച്ചുകൊലപ്പെടുത്തലിലും കലാശിക്കുന്നതായി കശ്മീരിലെ അയ്യൂബ് ഖാന് പണ്ഡിറ്റിന്റെ ദുരന്തത്തില്‍ കാണാനാകും. ജനക്കൂട്ടത്തിനിടയില്‍ വരുന്ന ഭ്രാന്തിനെയാണ് കൂടുതല്‍ ശിക്ഷിക്കേണ്ടത്. പശുവിന്റെ പേരിലുള്ള അടിച്ചുകൊലപ്പെടുത്തലില്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഹിന്ദു ദേശീയവാദ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്ന വേളയില്‍, ചത്ത പശുവിന്റെ തൊലിയുരിഞ്ഞ നിരവധി ദലിതുകള്‍ നേരത്തെ ഗൊഹാനയില്‍ കൊല്ലപ്പെട്ടത് ഒരുദാഹരണമാണ്. പശു പ്രശ്നത്തില്‍ സമൂഹത്തെ ധ്രുവീകരിക്കുകയെന്നതും ഈ അജണ്ടയിലേക്ക് ചേര്‍ക്കേണ്ടതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പശു സംരംക്ഷണം സംബന്ധിച്ച് നിരവധി പ്രസ്താവനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്ന നിയമം നിലവിലിരിക്കേ അധികാരം ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പി നിയമം കര്‍ശനമാക്കി പ്രശ്നത്തെ വളച്ചുതിരിക്കുകയും അതോടൊപ്പം അതേ പശുവിനെ ഭക്ഷിക്കുക വഴി രാക്ഷസ വേഷം കെട്ടുകയുമാണ്. ഹിന്ദു രാഷ്ട്രത്തിന്റെ പ്രഥമ ലബോറട്ടറിയായ ഗുജറാത്തില്‍ പോലും സസ്യാഹാര ഉപഭോഗം താഴോട്ടാണ് കുതിക്കുന്നത്. ഇപ്പോള്‍ രാജ്യത്തൊന്നാകെ ‘പശുവിന്റെ വിശുദ്ധത’ പ്രചാരണമാകുകയും രാഷ്ട്രത്തിന്റെ രക്ഷാധികാരത്തോടെ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ്.
മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ ഇതൊരു ആകസ്മിക സംഭവമാണെന്നാണ് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ പ്രതികരിച്ചത്. അഖ്ലാഖിനെ അക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളിലൊരാള്‍ ജയിലില്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ അയാളുടെ വസതി സന്ദര്‍ശിക്കുകയും മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിക്കുകയും ചെയ്തയാളാണ് ഈ കേന്ദ്ര മന്ത്രി. അഖ്ലാഖിന്റെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അതിന് തക്കതായ മറുപടി നല്‍കുമെന്നാണ് മറ്റൊരു ബി.ജെ.പി നേതാവ് സംഗീത് സോം ഭീഷണിപ്പെടുത്തിയത്.
ആള്‍ക്കൂട്ടത്തിന്റെ അടിച്ചുകൊലപ്പെടുത്തല്‍ സംഭവങ്ങളില്‍ ഇരകളാകുന്നവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണെങ്കില് ദലിതര്‍ കൊള്ളയടിക്കും പീഡനങ്ങള്‍ക്കും ഇരയായവരാണ്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന മറ്റു അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കു പുറമെ മുസ്ലിംകള് പശുവിറച്ചി ഭക്ഷിക്കുന്നവരും ക്രൂരന്മാരും പശുവിനോട് ഹിന്ദുക്കള്‍ക്കുള്ള വികാരത്തെ ബഹുമാനിക്കാത്തവരുമായി അവതരിപ്പിക്കപ്പെടുകയാണ്. ഈ പക്ഷപാതവും പതിവ് ദുഷ്പ്രേരണയിലുമാണ് സാമൂഹിക രംഗം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ‘കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ നിരപരാധി’യായിരിക്കുമെന്ന ജനകീയ പഴഞ്ചൊല്ല് മുസ്ലിംകളുടെ കാര്യത്തില്‍ ‘നിരപരാധിയാണെന്ന് തെളിയിക്കുന്നതുവരെ കുറ്റവാളിയെന്ന്’ മാറിയിരിക്കുകയാണ്. കൊലപാതകങ്ങള്‍ക്കു നിശബ്ദമായ സാമൂഹികാനുമതി ലഭിക്കുന്നതിനും നിയമം കൈയിലെടുക്കുന്നതിനും ‘ഹിന്ദു മതത്തെ സംരക്ഷിക്കാനെന്ന’ ന്യായം കണ്ടെത്തുകയും ചെയ്യുന്നു. ഇപ്പോള്‍ ഹിന്ദു ചിഹ്നങ്ങള്‍ പശുവിന്റെ ആലയില്‍ ചേക്കേറിയിരിക്കുകയാണ്. ദയവുള്ള ഒരു മൃഗം ക്രൂരമായ ആക്രമണത്തിന് നിമിത്തമാകുകയാണ്. ഗാന്ധിജി ഗോവധ നിരോധനത്തിന് അനുകൂലമായിരുന്നുവെന്ന തെറ്റായ വിശദീകരണമാണ് അവരുടെ അജണ്ട നടപ്പാക്കുന്നതിന് ബി.ജെ.പി വക്താവ് നല്‍കുന്നത്. ഇത്തരം ആശയങ്ങളെ ഗാന്ധിജി തുടക്കത്തിലേ എതിര്‍ത്തതാണ്. ബീഫ് ഭക്ഷിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കൊപ്പമാണ് രാജ്യത്തെ ജനങ്ങളെല്ലാം.
ജനക്കൂട്ടം ആളുകളെ കൊലപ്പെടുത്തുന്നത് വെറുമൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. മുസ്ലിംകള്‍ക്കെതിരെയുള്ള ഹൈന്ദവ ദേശീയവാദികളുടെ പ്രചാരണങ്ങളുടെ ഉപോല്‍പന്നംകൂടിയാണിത്. പശുവിന്റെ വിശുദ്ധത സംബന്ധിച്ചാണ് പ്രചാരണം. മുസ്ലിംകള് അത് അംഗീകരിക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കുന്നു. ഇത് ആകസ്മിക സംഭവങ്ങളൊന്നുമല്ല, മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ ഇത്തരം ക്രൂരമായ നടപടികള്‍ സാമൂഹിക പ്രതിഭാസത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ക്രമേണ അതിന്റെ തീവ്രത ഉയര്‍ന്നു. പശു സംരക്ഷണത്തിന് റാണ പ്രതാപ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചതു സംബന്ധിച്ചായിരുന്നു പിങ്ക് റെവല്യൂഷന് സംബന്ധിച്ച് മോദി നടത്തിയ പ്രസ്താവന ആരംഭിക്കുന്നത്. പശുവിന്റെ പേരില്‍ മുസ്ലിംകളെ പൈശാചികരായി കാണുന്നത് ഈ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക മനശാസ്ത്രത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്കുന്നു.
അയ്യൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവവും വേദനയുളവാക്കുന്നതാണ്. അവരുടെ സാമൂഹിക മനശാസ്ത്രം മനസിലാക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങളെ എതിര്‍ക്കേണ്ട അടിയന്തര ഘട്ടമാണിത്. ‘നല്ല നാളുകളിലും’ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വമില്ലായ്മ രാജ്യത്താകമാനം പടരുകയാണ്. പശുവിന്റെ പേരിലുള്ള ധ്രുവീകരണ അജണ്ട വന്‍ തോതില്‍ വ്യാപിക്കുകയാണ്. ആള്‍ക്കൂട്ടം നടത്തുന്ന കൊലകള്‍ ക്രമീകൃതമായ ഇടവേളകളില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News24 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

