Culture
വിദേശമന്ത്രി ശുപാര്‍ശ ചെയ്താല്‍ പാകിസ്താന് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കുമെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: പാകിസ്താന് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്നതിനുള്ള വിസ നിഷേധിക്കാറില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ അക്കാര്യം പാക് പ്രധനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ശുപാര്‍ശ ചെയ്യണമെന്നും ഇക്കാര്യത്തില്‍ കടുംപിടുത്തമില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് കുല്ഭുഷണ് യാദവിന്റെ അമ്മ വിസക്കു വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ പാകിസ്താന് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സുഷമാ സ്വരാജ് അറിയിച്ചു.
അര്‍ബുദ ബാധിതയായ ഫൈസ തന്‍വീര്‍ എന്ന പാക് യുവതി ഇന്ത്യയില്‍ ചികിത്സ തേടാന്‍ ആഗ്രഹിച്ചെങ്കിലും പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷന് വിസ നിഷേധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സുഷമ സ്വരാജ് നയം വ്യക്തമാക്കിയത്. പാകിസ്താനികള്‍ക്ക് ഇന്ത്യയില്‍ ചികിത്സ നല്കണമെങ്കില് സര്‍താജ് അസീസിന്റെ ശുപാര്‍ശ വേണമെന്ന് അവര്‍ പറഞ്ഞു. സര്‍താജ് അസീസിന്റെ കത്ത് ഇല്ലാത്തതുകൊണ്ടാണ് ഫൈസ തന്‍വീറിന്റെ വിസ അപേക്ഷ നിരസിച്ചതെന്ന് പാകിസ്താനിലെ ഇന്ത്യന്‍ കാര്യാലയവും വ്യക്തമാക്കി.
‘ഇന്ത്യയില്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന എല്ലാ പാക് പൗരന്മാര്ക്കും എന്റെ അനുഭാവമുണ്ട്. സര്‍താജ് അസീസിന് അദ്ദേഹത്തിന്റെ രാജ്യക്കാരോട് പരിഗണനയുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങള്‍ക്ക് ആകെ ആവശ്യം പാക് പൗരന്മാര്ക്ക് മെഡിക്കല്‍ വിസ ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ ശുപാര്‍ശയാണ്. തന്റെ രാജ്യത്തു നിന്നുള്ളവര്‍ക്ക് ശുപാര്‍ശ നല്കാന് അദ്ദേഹം മടിക്കുന്നതിന്റെ കാരണം എനിക്കറിയില്ല.’ – സുഷമ ട്വീറ്റ് ചെയ്തു.
I have my sympathies for all Pakistan nationals seeking medical visa for their treatment in India. /1
— Sushma Swaraj (@SushmaSwaraj) July 10, 2017
I am sure Mr.Sartaj Aziz also has consideration for the nationals of his country. /2
— Sushma Swaraj (@SushmaSwaraj) July 10, 2017
All that we require is his recommendation for the grant of medical visa to Pakistan nationals. /3
— Sushma Swaraj (@SushmaSwaraj) July 10, 2017
I see no reason why should he hesitate to give his recommendation for nationals of his own country. /4
— Sushma Swaraj (@SushmaSwaraj) July 10, 2017
We also have a visa application pending for an Indian national Mrs.Avantika Jadhav who wants to meet her son in Pakistan /5
— Sushma Swaraj (@SushmaSwaraj) July 10, 2017
against whom they have pronounced a death sentence. /6
— Sushma Swaraj (@SushmaSwaraj) July 10, 2017
I wrote a personal letter to Mr.Sartaj Aziz for the grant of her visa to Pakistan. /7
— Sushma Swaraj (@SushmaSwaraj) July 10, 2017
But I assure Pakistan nationals seeking medical visa with a recommendation from Mr.Sartaj Aziz, we will issue the visa immediately. /9
— Sushma Swaraj (@SushmaSwaraj) July 10, 2017
‘പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മകനെ കാണുന്നതിനായി ഇന്ത്യക്കാരിയായ അവന്തിക ജാദവ് സമര്‍പ്പിച്ച വിസ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി തന്നെ സര്‍താജ് അസീസിന് എഴുതിയിരുന്നു. എന്റെ കത്ത് ലഭിച്ചോ എന്ന കാര്യം പോലും അദ്ദേഹം സ്ഥിരീകരിച്ചില്ല.’ – സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. സര്‍താജ് അസീസ് ശുപാര്‍ശ നല്‍കിയാലുടന്‍ വിസ പാക് പൗരന്മാര്ക്ക് വിസ നല്‍കുമെന്നും അവര്‍ പറഞ്ഞു.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala13 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

