Connect with us

kerala

ഗസ്സയില്‍ കുടിനീരെത്തിച്ച് മലയാളി യുവതി നന്ദി പറഞ്ഞ് ഗസ്സ; കയ്യടിച്ച് സോഷ്യല്‍മീഡിയ

രശ്മിക്കും സുഹൃത്തുക്കള്‍ക്കും നന്ദി’യെന്ന്് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗസ്സ ജനത നന്ദി അറിയിച്ചത്

Published

on

കൊച്ചി: ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയെ തുടര്‍ന്ന് ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് എറണാകുളം പച്ചാളം സ്വദേശിനിയും കലാകാരിയുമായ ശ്രീരശ്മി. ഗസ്സയിസ്സയില്‍ നിന്ന് തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്ത 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ട്രക്ക് എത്തിച്ച് നല്‍കിയതിന് കേരളമൊട്ടാകെപ്രശംസിക്കുമ്പോഴും ഇനിയും കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനുള്ള വഴികള്‍ തേടുകയാണ് സന്നദ്ധ പ്രവര്‍ത്തക കൂടിയായ ഈ യുവതി.

തന്റെ സഹായത്തിന് നന്ദി പറഞ്ഞ് ഗസ്സ ജനത പങ്കുവെച്ച വീഡിയോ സന്ദേശം ശ്രീരശ്മി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തതോടെയാണ് മലയാളി യുവതിയുടെ മനുഷ്യത്വം നിറഞ്ഞ മാതൃകാപ്രവൃത്തി പുറംലോകം അറിയുന്നത്. തന്നെ സഹായിച്ച എല്ലാവര്‍ ക്കും നന്ദി പറഞ്ഞതിനൊപ്പമാണ്, രശ്മി ഗസ്സക്കാര്‍ തയ്യാറാക്കിയ വീഡിയോയും തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

”കുടിവെള്ള ക്ഷാമം രൂക്ഷമായ ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഫലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി’-ശ്രീരശ്മി കുറിച്ചു.

‘ഇന്ത്യയിലെ കേരളത്തില്‍ നിന്നുള്ള രശ്മിക്കും സുഹൃത്തുക്കള്‍ക്കും നന്ദി’യെന്ന്് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗസ്സ ജനത നന്ദി അറിയിച്ചത്. കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും ഇതിനോടൊപ്പം അവര്‍ പങ്കുവെച്ചു. ദുരിതമനുഭവിക്കുന്ന ഗസ്സ ജനതക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ഥിച്ച് നിരവധി പോസ്റ്റുകള്‍ ശ്രീരശ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നുണ്ട്. സഹായം അയച്ചവരുടെ വിവരങ്ങളും ശ്രീരശ്മി അക്കൗണ്ടിലൂടെ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നുമുണ്ട്.

2018 പ്രളയസമയത്തുംചൂരല്‍മലയുള്‍പ്പടെ വിവിധ ദുരന്ത മേഖലകളിലും സന്നദ്ധപ്രവര്‍ത്തനം നടത്തിയ ‘കൂട്ട്’ കമ്മ്യൂണിറ്റി സ്ഥാപക കൂടിയാണ് ശ്രീരശ്മി. ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിരന്തരം കാണുമ്പോള്‍ ഉറക്കം പോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നെന്ന് ശ്രീരശ്മി പറയുന്നു. വാര്‍ത്തയാകാന്‍ വേണ്ടിയല്ല ഒന്നും ചെയത്. എന്നാലും ഗസ്സക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീരശ്മി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending