More
ഫാഷിസ്്റ്റ് അക്രമവാഴ്ചക്കെതിരെ പ്രതിരോധത്തിന്റെ മതില്‍ക്കോട്ട തീര്‍ത്ത് മുസ്്ലിംലീഗിന്റെ പാര്‍ലമെന്റ് മാര്‍ച്ച്
ന്യൂഡല്‍ഹി: അധികാരത്തിന്റെ ശീതളച്ഛായയില്‍ സവര്‍ണ അധികാര ശക്തികള്‍ ദളിതുകള്‍ക്കും മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടത്തുന്ന നിഷ്ടൂരമായ കൊലപാതകങ്ങള്‍ക്കും അക്രമ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീതായി ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിംലീഗിന്റെ അത്യുജ്ജ്വല പാര്‍ലമെന്റ് മാര്‍ച്ച്. രാജ്യമുടനീളം നടന്ന ക്യാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന മാര്‍ച്ച് രാജ്യത്തെ പീഢിപ്പിക്കപ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് പുതിയ ആത്മവിശ്വാസവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി മനുഷ്യമതില്‍ തീര്‍ത്ത് അണിചേരാനുള്ള ആഹ്വാനവുമായി. മുസ്്ലിംലീഗ് ചരിത്രത്തിലെ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെയും വന്‍തോതില്‍ പങ്കെടുപ്പിച്ച് നടത്തിയ മാര്‍ച്ച് പാര്‍ട്ടി ചരിത്രത്തില്‍ പുതിയ അധ്യായവും മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ദിശബോധം പകരുന്ന മുന്നേറ്റത്തിന് വഴികാട്ടുന്നതുമായി.
വ്യാപകമായികൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരായ പ്രതിഷേധ ക്യാമ്പയിന്റെ സമാപനമായി അരങ്ങേറിയ പാര്‍ലമെന്റ് മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന് ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയുടെ പേരിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും നിത്യസംഭവമായി മാറുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി മുസ്്ലിംലീഗ് പിന്നാക്ക-ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂട്ടുപിടി്ച്ച് ഇന്ത്യയെ രക്ഷിക്കാനുള്ള ശ്രമമാണ് മുസ്്ലിംലീഗ് നടത്തുന്നതെന്ന്് പ്രൊഫ. ഖാദര്‍മൊയ്തീന്‍ പറഞ്ഞു. വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും,കേന്ദ്ര സര്‍ക്കാരും തുടരുന്ന കുറ്റകരമായ അനാസ്ഥ ഇനിയു വെച്ചുപൊറുപ്പിക്കാനാവില്ലെന്ന്് അദ്ദേഹം പറഞ്ഞു. ഗോരക്ഷയല്ല രാജ്യത്തു നടക്കുന്നതെന്നും പൈശാചികതയാണ് അരങ്ങുവാഴുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായി. രാജ്യത്ത്് നടന്നുവരുന്ന വര്‍ഗീയമായ കൊലപാതകങ്ങളെ ഭരണകക്ഷി പ്രോത്സാഹിപ്പിക്കുകയാണെന്ന്് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയന്ത്രിക്കപ്പെടണം. ഇക്കാര്യത്തില്‍ ഭരണകൂടത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ട്്. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ ശക്തമായ നിര ഇതിനെതിരെ ഉയര്‍ന്നുവരികയാണ്. അതിനെ ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാഗങ്ങളും, ഗ്രാമനിവാസികളും മാര്‍ച്ചില്‍ പങ്കെടുത്തു. ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അലിമുദീന്റെ ഭാര്യ മര്‍യം ഖാത്തൂന്, ഡല്‍ഹിയില്‍ കാണാതായ നജീബിന്റെ മാതാവ് തുടങ്ങി മറ്റു ഇരകളുടെ കുടുംബാംഗങ്ങളും പാര്‍ലമെന്ററി മാര്‍ച്ചില്‍ അണിനിരന്നു.
രാജ്യത്ത് പശുവിന്റെ പേരില്‍ അക്രമമഴിച്ചുവിടുന്നത് ഭരണകൂടത്തിന്റെ മുതലെടുപ്പിനാണെന്നും പശു സ്നേഹത്തിന്രെ പേരിലല്ലെന്നു മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം.പി, മുസ്്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍, ആള് ഇന്ത്യാ മജ്്ലിസെ മുശാവറ നേതാവ് നവേദ് അഹ്്മദ്്്, എംകെ രാഘവന് എംപി, കെസി വേണുഗോപാല്‍ എംപകേരള സംസ്ഥാന മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ദേശീയ സെക്രട്ടറി ഖുര്‍റം അനിസ് ഉമര്‍, മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ സംസാരിച്ചു.
കാലത്ത് പതിനൊന്ന്് മണിക്ക് മണ്ടിഹൗസ് പരിസരത്തു നിന്നാരംഭിച്ച റാലിക്ക് വിവിധ ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്കി. അക്രമങ്ങള്‍ നിര്‍ത്താനും രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരാനും ആഹ്വാനംചെയ്യുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ടു അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ചു ഉത്തരേന്ത്യയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനു മുന്പില് പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala14 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

