Video Stories
ആധാര്‍ കേസില്‍ സുപ്രീംകോടതി, സ്വകാര്യത പരമാവകാശമല്ല

ന്യൂഡല്‍ഹി: സ്വകാര്യത പരമാവകാശമല്ലെന്നും പൗരനു മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ചുമത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി. ‘സ്വകാര്യതക്കുള്ള അവകാശം’ യഥാര്‍ത്ഥത്തില്‍ അമൂര്‍ത്തമായ വാക്കാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട്, സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
സ്വകാര്യത കൃത്യമായ അവകാശമാണെന്ന് അംഗീകരിക്കണമെങ്കില്‍ ആദ്യം അതിനെ നിര്‍വചിക്കേണ്ടതുണ്ട്. ഭരണഘടനയിലെ മൗലികാവകാശങ്ങളിലെല്ലാം സ്വകാര്യത പരന്നു കിടക്കുന്നതു കൊണ്ട് അതിനെ നിര്‍വചിക്കുക അസാധ്യമാണ്. സ്വകാര്യതയെ നിര്‍വചിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക- കോടതി നിരീക്ഷിച്ചു.
നമ്മള് എങ്ങനെ സ്വകാര്യതയെ നിര്‍വചിക്കും? എന്തൊക്കെയാണ് അതിന്റെ ഉള്ളടക്കം? അതിന്റെ അതിര്‍ത്തിയെന്ത്? ഭരണകൂടത്തിന് എങ്ങനെയാണ് സ്വകാര്യത നിയന്ത്രിക്കാനാകുക? പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ഭരണകൂടത്തിന് എന്തെല്ലാം ബാധ്യതകളാണ് ഉള്ളത്? – ആധാര്‍ പൗരന്റെ സ്വകാര്യത ഇല്ലാതാക്കുന്നു എന്ന വാദത്തിനിടെ ബഞ്ചിലുണ്ടായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
വിഷയത്തില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ ചെലമേശ്വര്‍, എസ്.എ ബോബ്ഡെ, ആര്.കെ അഗര്‍വാള്‍, ആര്.എഫ് നരിമാന്, എ.എം സപ്രെ, ഡി.വൈ ചന്ദ്രചൂഢ്, എസ്.കെ കൗള്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ആധാറിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചാണ് സ്വകാര്യതയുടെ വിഷയം മാത്രം ഒമ്പതംഗ ബെഞ്ചിനു വിട്ടത്.
ഇന്നലെ പരാതിക്കാരുടെ വാദമാണ് സുപ്രീംകോടതി കേട്ടത്. ഇവര്‍ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം, സോളി സൊറാബ്ജി, ശ്യാം ധവാന് എന്നിവര്‍ തങ്ങളുടെ വാദങ്ങള്‍ നിരത്തി.
സ്വകാര്യതക്കായുള്ള അവകാശം ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശമാണ് എന്നായിരുന്നു ഇവരുടെ വാദം. സ്വാതന്ത്ര്യവും സ്വാകാര്യതയും നല്കപ്പെട്ട അവകാശങ്ങളല്ല. അത് പ്രകൃതിപരമായ നേരത്തെയുള്ള അവകാശങ്ങളാണ്. സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യം സാധ്യമാകുമോ എന്നതാണ് ചോദ്യം. സ്വകാര്യത സ്വാതന്ത്ര്യത്തിന്റെ മറ്റൊരു മുഖമാണ്. ഖരക് സിങ് കേസില്‍ (1963) ഇതാണ് ജസ്റ്റിസ് സുബ്ബറാവു ചൂണ്ടിക്കാട്ടിയത്- ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. 21-ാം വകുപ്പ് പ്രകാരം (മൗലികാവകാശം) സ്വകാര്യത അവകാശമാണെന്ന് ഭരണഘടന തന്നെ ഉറപ്പു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
സ്വകാര്യത സംബന്ധിച്ച് 1954ലെ എം.പി. ശര്‍മ വേഴ്സസ് സതീഷ് ചന്ദ്ര, ഡിസ്ട്രിക് മജിസ്ട്രേറ്റ്, ഡല്‍ഹി കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962ലെ ഖരക് സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് യു.പി ആന്‍ഡ് അതേഴ്സ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികള്‍ സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. സ്വകാര്യത ഭരണഘടനാപരമായി മൗലികാവകാശമാണെന്നു സ്ഥാപിക്കാനാവില്ല എന്നതാണ് ഈ രണ്ടു വിധികളും. അതേസമയം, 1970കളിലെ മധ്യത്തില്‍ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകള്‍ സ്വകാര്യത മൗലികാവകാശങ്ങളില്‍പ്പെടും എന്ന തീര്‍പ്പിലാണ് എത്തിയിരുന്നത്.
സ്വകാര്യത മൗലികാവകാശമല്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. വിഷയത്തില്‍ ഇന്ന് അഡ്വക്കറ്റ് ജനറല്‍ കെ.കെ വേണുഗോപാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ ബെഞ്ചിനു മുമ്പില്‍ അവതരിപ്പിക്കും.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്