Connect with us

Video Stories

പ്രണബില്‍നിന്ന് കോവിന്ദിലേക്ക്

Published

on

‘ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയവര്‍ നയിച്ച പാതയിലൂടെ സഞ്ചരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിലും പുരോഗതിയിലും പാരമ്പര്യത്തിലും പൗരന്മാരിലും നാം അഭിമാനം കൊള്ളുന്നു. വ്യത്യസ്തരാണ്; പക്ഷേ നമ്മള്‍ ഒറ്റക്കെട്ടാണ്. ഇതാണ് നമ്മുടെ പരമ്പരാഗത മൂല്യങ്ങള്‍. ഇതില്‍ ഒരു തരത്തിലുള്ള വൈരുധ്യവും ബദല്‍ അഭിപ്രായവും ഇല്ല. വമ്പിച്ച പുരോഗതിയുള്ള ഒരു സമ്പദ് വ്യവസ്ഥയെയും വിദ്യാസമ്പന്നവും ധാര്‍മികവും പരസ്പരകൊടുക്കല്‍ വാങ്ങലുകളുള്ളതും സന്തുലിതവുമായ ഒരു സമൂഹത്തെയും നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്; മഹാത്മാഗാന്ധിയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയും സ്വപ്‌നം കണ്ട ഒരു സമൂഹത്തെ’. തീര്‍ത്തും താഴേക്കിടയില്‍ നിന്നുയര്‍ന്നുവന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന, ഡോ. കെ.ആര്‍ നാരായണനു ശേഷമുള്ള രാജ്യത്തിന്റെ രണ്ടാമത്തെ ദലിത്‌രാഷ്ട്രപതിയാണ് ഉത്തര്‍പ്രദേശുകാരനായ രാംനാഥ്‌കോവിന്ദ്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹം ഇന്നലെ നടത്തിയ മേല്‍പ്രസംഗത്തിനിടെ തന്റെ പൂര്‍വകാല ജീവിതത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുമൊക്കെ ചിന്തോദ്ദീപകമായി പരാമര്‍ശിച്ചുവെങ്കിലും ധര്‍മനിരപേക്ഷത അഥവാ മതേതരത്വം എന്ന വാക്ക് പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ഹിന്ദി പ്രസംഗത്തില്‍ എവിടെയും ആരും കേട്ടില്ല. കഴിഞ്ഞദിവസം സ്ഥാനമൊഴിയുന്ന വേളയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ച സഹിഷ്ണുതയെക്കുറിച്ചും കോവിന്ദ് മിണ്ടിയില്ല. കഴിഞ്ഞ പതിനാലു തവണയും നടന്ന കേവലമായ അധികാര കൈമാറ്റമല്ല രാംനാഥ് കോവിന്ദിലൂടെ ചൊവ്വാഴ്ച സംഭവിച്ചിരിക്കുന്നത് എന്ന ആശങ്കയുടെ ചുവട്ടിലാണ് ഈ മന:പൂര്‍വമായുള്ള ഒഴിവാകല്‍.
രാജ്യത്തെ പകുതിയോളം വരുന്ന ദലിതുകളടക്കമുള്ള ദരിദ്രനാരായണന്മാര്‍ക്ക് ഏഴുപതിറ്റാണ്ടത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലും വയറുനിറച്ച് ഭക്ഷിക്കാനോ സ്വാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് കോവിന്ദിന്റെ അധികാരാരോഹണമെന്നത് ആലോചനാമൃതമാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ളതും സന്തുലിതവുമായ നയസമീപനങ്ങളിലൂടെയും പരിപാടികളിലൂടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്്‌റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള ഭരണത്തലവന്മാര്‍ നിര്‍മിച്ചെടുത്ത രാജ്യമാണ് ഇതുവരെയും നാം കണ്ടതും അനുഭവിച്ചതുമായ സ്വച്ഛസുന്ദരമായ ഇന്ത്യ. എന്നാലിന്ന് ഇരുപത്തഞ്ച് ശതമാനത്തോളം വരുന്ന ദലിതുകളും പതിനഞ്ച് ശതമാനത്തോളം വരുന്ന മുസ്്‌ലിംകളുമൊക്കെ ഇന്ന് സംഘ്പരിവാരത്തില്‍ നിന്ന് കടുത്ത ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാപാലികരുടെ സംരക്ഷകരായി ഭരണക്കാരും. ഭരണഘടനാശില്‍പി ഡോ. ഭീംറാവു അംബേദ്കര്‍ തന്റെ സമുദായത്തെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്ക ഏറിയും കുറഞ്ഞും അതേപടി രാജ്യത്തിന്നും നിലനില്‍ക്കുന്നു. കുലത്തൊഴില്‍ ചെയ്തതിന് കടുത്ത മര്‍ദനമേല്‍ക്കേണ്ടിവരികയും മരത്തില്‍ കെട്ടിത്തൂക്കി കൊല്ലപ്പെടുകയും ചെയ്യേണ്ടിവരുന്ന ദലിതുകള്‍. ഗോമാതാവിന്റെ മറവില്‍ മുസ്‌ലിംകളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. ഇതിന്മേലേതിലെങ്കിലും നമ്മുടെ പുതിയ രാഷ്ട്രപതി പ്രതികരിച്ചുകണ്ടതായി കഴിഞ്ഞ കാലത്തൊന്നും ഇന്ത്യന്‍ ജനത കേട്ടിട്ടില്ല. ദലിതുകളുടെ പ്രതിനിധിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ ദലിത് സമൂഹം ആഹ്ലാദിക്കുന്ന കാഴ്ചയും അതുകൊണ്ടുതന്നെ രാജ്യത്തെവിടെയും കാണുന്നുമില്ല. ഇത്തരമൊരു അവസരത്തില്‍ നാടിന്റെ വൈവിധ്യത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും ഉപദേശിക്കുന്ന കൂട്ടത്തിലെങ്കിലും രാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ മതനിരപേക്ഷതയെക്കുറിച്ച് എന്തുകൊണ്ട് പുതിയ രാഷ്ട്രപതി പരാമര്‍ശിക്കാന്‍ വിട്ടുപോയി എന്നത് യദൃച്ഛയാ സംഭവിച്ചൊരു ഓര്‍മ്മത്തെറ്റ് മാത്രമായി ചുരുക്കിക്കാണാനാവുമോ എന്നത് സംശയജനകമാണ്. രണ്ടു വര്‍ഷം മുമ്പാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ബി.ജെ.പിയിലെ ചിലര്‍ ആലോചിച്ചത് എന്നതോര്‍ക്കുക.
ബഹുസ്വര സാംസ്‌കാരികതയില്‍ ലോകത്തിന് മാതൃകയായ ഇന്ത്യയില്‍ മുമ്പും തീവ്ര വലതുപക്ഷത്തിന് അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഒരു ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവിയെ രാജ്യത്തിന്റെ അത്യുന്നത പദവിയിലേക്ക് പിടിച്ചിരുത്താന്‍ ആ ശക്തികള്‍ക്കായിരിക്കുന്നത്. 2014 മുതല്‍ ബി.ജെ.പി നടത്തിവരുന്ന അധികാര കടന്നുകയറ്റത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് കോവിന്ദ് രാഷ്ട്രത്തിന്റെ സര്‍വസൈന്യാധിപനുമായി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ പോലുള്ള ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ തങ്ങളുടെ ഇംഗിതക്കാരെ കയറ്റിയിരുത്തുന്നതില്‍ വലതുപക്ഷ തീവ്രശക്തികളും അതിന്റെ രാഷ്ട്രീയ രൂപമായ രാഷ്ട്രീയ സ്വയം സേവക സംഘവും വിജയിച്ചു കഴിഞ്ഞതായാണ് സമകാലികയാഥാര്‍ത്ഥ്യം. രാജ്യം ഏതു ദിശയിലേക്കാണ് വരുംനാളുകളില്‍ ചരിക്കാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് കോവിന്ദിന്റെ സ്ഥാനാരോഹണത്തിലൂടെ രാജ്യം ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയതയെ ഹിന്ദുത്വത്തിന്റെ പര്യായമായി അവതരിപ്പിച്ച് പൗരന്മാരെ തെറ്റിദ്ധരിപ്പിച്ചും തമ്മില്‍ തല്ലിച്ചും കൊല്ലിച്ചും രാജ്യഭരണം മുന്നോട്ടുകൊണ്ടുപോകുന്നൊരു പ്രധാനമന്ത്രിയും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന കണക്ക് പുത്തന്‍ വംശീയ വെറികള്‍ പാടി നടക്കുന്നൊരു പാര്‍ട്ടി പ്രസിഡന്റും ഉള്ള നിലക്ക് തങ്ങളുടെ ഹിന്ദു രാഷ്ട്ര അജണ്ട വൈകാതെ പുറത്തെടുക്കാനാകും എന്ന ആശയമാണ് പല സംഘ്പരിവാരവിശാരദന്മാരും പങ്കുവെക്കുന്നത്. എന്നാല്‍ അതിലേക്കുള്ള വഴി എളുപ്പമാക്കുകയാവരുത് കോവിന്ദിന്റെ കര്‍ത്തവ്യം. മറിച്ച് പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് ഒരു പോറലും സംഭവിക്കപ്പെടാതെ കാത്തുരക്ഷിക്കേണ്ട ഭാരിച്ചതും അതീവഗൗരവമാര്‍ന്നതുമായ ഉത്തരവാദിത്തമാണ് മോദിയുടെ കാലത്തെ രാഷ്ട്രപതിക്ക് നിര്‍വഹിക്കാനുള്ളത്. നിരപരാധികള്‍ കൊലചെയ്യപ്പെടുമ്പോഴും ജനശബ്ദം ആഞ്ഞടിക്കേണ്ട പാര്‍ലമെന്റില്‍നിന്ന് ഒളിച്ചോടിയും സാമാജികരെ പുറത്താക്കിയും പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സുകള്‍ പാസാക്കിയെടുക്കുമ്പോഴും നാടിനെ ബാധിക്കുന്ന അധികാരികളുടെ കൊള്ളരുതായ്മകള്‍ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ്മുഖര്‍ജി നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കോവിന്ദിലൂടെ ഇനിയുള്ള കാലം ഓര്‍ഡിനന്‍സ് രാജ് അടക്കമുള്ള അജണ്ടകള്‍ സുഗമമായി നടപ്പാക്കാമെന്നാകും ഭരണക്കാരുടെ ചിന്ത. അതാകാതിരിക്കട്ടെ ഇനിയുള്ള അഞ്ചു സംവല്‍സരവും റെയ്‌സിന കുന്നില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടിവരുന്നത്.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending