Connect with us

News

‘അമേരിക്കയുടേത് അനാവശ്യമായ ആക്രമണം’; കടുത്ത വിമര്‍ശനവുമായി ജര്‍മനി

മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെങ്കില്‍ യുദ്ധം തടയാന്‍ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കടുത്ത വിമര്‍ശനവുമായി ജര്‍മനി. ആക്രമണത്തിന് മുമ്പ് തങ്ങളുമായി യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മയേഴ്‌സ് വ്യക്തമാക്കി. മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെങ്കില്‍ യുദ്ധം തടയാന്‍ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായ ലക്ഷ്യമോ വ്യക്തമായ പദ്ധതിയോ ഇല്ലാതെയാണ് അമേരിക്ക നടപടി സ്വീകരിച്ചതെന്നും മയേഴ്‌സ് ആരോപിച്ചു. ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക നീക്കങ്ങള്‍ക്കല്ല, മറിച്ച് ചര്‍ച്ചകളാണ് ഏകമാര്‍ഗമെന്നും ജര്‍മനി അഭിപ്രായപ്പെട്ടു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അലി ലാരിജാനിയുടെ വധം: ഇസ്രായേലില്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍

ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ രാമത്ത് ഗാന്‍ മേഖലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

Published

on

ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ തിരിച്ചടി തുടര്‍ന്ന് ഇറാന്‍. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ രാമത്ത് ഗാന്‍ മേഖലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് അലി ലാരിജാനിയും മകനും സഹായികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം ഇറാന്‍ സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. തെല്‍ അവീവ്, ഹോളോണ്‍ തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ മിസൈലുകളില്‍ ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് തിരിച്ചടിയായതായാണ് റിപ്പോര്‍ട്ട്. തെല്‍ അവീവിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മിസൈലുകള്‍ പതിച്ചു. അതേസമയം ഖുര്‍റംഷഹര്‍-4, ഇമാദ്, ഖൈബര്‍ ഷെക്കാന്‍ തുടങ്ങിയ അത്യാധുനിക മിസൈലുകളാണ് ആക്രമണത്തിനായി ഇറാന്‍ ഉപയോഗിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് അവകാശപ്പെട്ടു.

Continue Reading

kerala

കൊയിലാണ്ടിയില്‍ സ്‌കൂട്ടര്‍ അപകടം; മൂന്ന് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു

നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്.

Published

on

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാടില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേരും മലബാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ച രണ്ടരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. നിലവില്‍ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്.

Published

on

By

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പാണക്കാട് വെച്ച് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് മഞ്ചേശ്വരത്ത് എം.കെ അഷ്‌റഫ്,കാസര്‍ഗോഡ് കല്ലട്ര മായിന്‍ ഹാജി,അഴീക്കോട് കരീം ചേലേരി,കൂത്തുപറമ്പ് ജയന്തി രാജന്‍,കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള പേരാമ്പ്ര ഫാത്തിമ തഹലിയ,തിരുവമ്പാടി കാസിം കൂടരഞ്ഞി,കൊടുവള്ളി പി.കെ ഫിറോസ്,കുന്ദമംഗലം റസാക്ക് മാസ്റ്റര്‍,കോഴിക്കോട് സൗത്ത് അഡ്വ.ഫൈസല്‍ ബാബു,വള്ളിക്കുന്ന് ടിവി ഇബ്രാഹിം,കൊണ്ടോട്ടി ടി പി അഷ്‌റഫ് അലി,മഞ്ചേരി അഡ്വ റഹ്‌മത്തുള്ള,ഏറനാട് പി.കെ ബഷീര്‍,മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടി,മങ്കട മഞ്ഞളാം കുഴി അലി,പെരിന്തല്‍മണ്ണ നജീബ് കാന്തപുരം,വേങ്ങര കെ.എം ഷാജി,കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍,തിരൂര്‍ കുറുക്കോളി മൊയ്തീന്‍,താനൂര്‍ പി.കെ നവാസ്,തിരൂരങ്ങാടി പിഎംഎ സമീര്‍,മണ്ണാര്‍ക്കാട് എന്‍, ഷംസുദ്ദീന്‍,ഗുരുവായൂര്‍ സി.എച്ച് റഷീദ്,കളമശ്ശേരി അഡ്വ.വി.ഇ അബ്ദുള്‍ ഗഫൂര്‍.

Continue Reading

Trending