Connect with us

More

ബാഴ്‌സ വിട്ട് പി.എസ്ജി; നെയ്മറിന് കൂടുമാറ്റം എളുപ്പമാവില്ലെന്ന് റിപ്പോര്‍ട്ട്

Published

on

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ പാരീസ് സെന്റ് ജെര്‍മനിലെത്തിയാല്‍ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത നിയമയുദ്ധമെന്ന് റിപ്പോര്‍ട്ട്. പിഎസ്ജിയ്‌ക്കെതിരെ ലാ ലീഗ യുവേഫയില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിവിധ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവേഫക്ക് പരാതി നല്‍കുമെന്ന് സ്പാനിഷ് ലീഗ് തലവന്‍ യാവിയര്‍ തീബസ് വ്യക്തമാക്കിയിട്ടുണ്ട്. ലാ ലീഗ നടത്തിപ്പുകാര്‍ക്കു പുറമെ റെക്കോര്‍ഡ് തുകയായ 1700 കോടി രൂപ നല്‍കി പിഎസ്ജി നെയ്മറെ വാങ്ങിയാല്‍ അത് യുവേഫയുടെ ധനകാര്യ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാഴ്‌സയും പരാതിപ്പെടുമെന്നാണ് സൂചന. യുവേഫക്ക് പുറമെ ഇക്കാര്യം ഫ്രാന്‍സിലെയും സ്‌പെയിനിലെയും ഉന്നത കോടതികളുടെ ശ്രദ്ധയിലും കൊണ്ടുവരുമെന്നു ലാ ലീഗ തലവന്‍ തീബസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിവര്‍ഷം 30 മില്ല്യണ്‍ യൂറോയാണ് പിഎസ്ജി നെയ്മറിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ തുകയ്ക്ക് നെയ്മറെ വിട്ടുനല്‍കാന്‍ ബാഴ്‌സ ഒരുക്കമല്ല. ഇതോടെയാണ് ബാഴ്‌സ ആവശ്യപ്പെട്ട 1700കോടി രൂപ ഒരുമിച്ച് നല്‍കി നെയ്മറെ സ്വന്തമാക്കാന്‍ പിഎസ്ജി ഒരുങ്ങുന്നത്. എന്നാല്‍ ഇതാണ് നിയമക്കുരുക്കില്‍ ക്ലബിനെ കുടുക്കാന്‍ കാരണമാകുക. നെയ്മറെ 1700 കോടി രൂപയ്ക്ക് (222 മില്യണ്‍ യൂറോ) പിഎസ്ജി സ്വന്തമാക്കുകയാണെങ്കില്‍ അത് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായി മാറും. പോഗ്ബയ്ക്കായി യുണൈറ്റഡ് മുടക്കിയ 89.3 മില്ല്യണ്‍ പൗണ്ട് ആണ് നിലവിലെ റെക്കോര്‍ഡ്. ഇത്രയും തുകമുടക്കി നെയ്മറെ പിഎസ്ജി സ്വന്തമാക്കിയാണ് അത് യുവേഫയുടെ ധനകാര്യചട്ടങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് ബാഴ്‌സ ആരോപിക്കുന്നത്. അതിനാലാണ് നിയമനടപടികളുമായി ബാഴ്‌സ മുന്നോട്ട് പോകാന്‍ ആലോചിക്കുന്നത്.

ഇതാദ്യമായല്ല പിഎസ്ജി ഇത്തരമൊരു കുരുക്കില്‍ പെടുന്നത്. 2014ലും സമാനമായ നിയമലംഘനത്തിന് യുവ്വേഫ പിഎസ്ജിയെ ശിക്ഷിച്ചിരുന്നു. 60 മില്യന്‍ യൂറോയാണ് യുവേഫ പി.എസ്.ജിക്ക് പിഴയിട്ടിരുന്നത്. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നുവെന്ന കാരണത്താല്‍ ഇത്തവണ കുറ്റം തെളിഞ്ഞാല്‍ വിലക്കില്‍ കുറഞ്ഞ ശിക്ഷയൊന്നും കിട്ടില്ല. അതിനാല്‍ തന്നെ നെയമറെ സ്വന്തമാക്കുന്നതില്‍ നിന്നും പിഎസ്ജി പിന്മാറുമെന്ന് തന്നെയാണ് ബാഴ്‌സ കണക്കുകൂട്ടുന്നത്. ഖത്തര്‍ ആസ്ഥാനമായുള്ള ഒറിക്‌സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റാണ് പി.എസ്.ജിയുടെ ഉടമസ്ഥര്‍.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending