Video Stories
പാചകവാതക സബ്സിഡി നിര്‍ത്തുന്നത് ജനവഞ്ചന

ജനങ്ങളുടെ മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് അച്ഛാദിന്‍ ആയേഗാ (നല്ലകാലം വരുന്നു) എന്നു പറഞ്ഞ് രാജ്യഭരണത്തിലേറിയ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അതേ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും വയറ്റത്തടിക്കുകയും പരിഹസിക്കുകയുമാണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലക്കുറവ് അനുഭവപ്പെടുന്ന പെട്രോളിയത്തിന്റെ ഉപോല്പന്നമായ പാചക വാതകത്തിനുള്ള സബ്സിഡി അപ്പാടെ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം പാര്‍ലെമന്റിനെ അറിയിച്ച് ജനങ്ങളെയും ജനപ്രതിനിധികളെയും ഒറ്റയടിക്ക് ഞെട്ടിച്ചുകളഞ്ഞത്. എട്ടു മാസത്തിനകം- 2018 മാര്‍ച്ചോടെ- പാചകവാതക സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തിയ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് പാവപ്പെട്ടവര്‍ക്കു മാത്രമായി പാചകവാതക സബ്സിഡി പരിമിതപ്പെടുത്തുമെന്നാക്കി മാറ്റിയിരിക്കയാണ്.
കഴിഞ്ഞ കുറെക്കാലമായി മോദിയും കൂട്ടരും അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് പാചകവാതക സബ്സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്ന്. മാധ്യമങ്ങളിലൂടെയും മറ്റും സബ്സിഡി തുക ഉപേക്ഷിക്കാനും ആ തുക പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിക്കാനും സര്‍ക്കാരിനെ സഹായിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ വിറക് ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ശ്വാസകോശതടസ്സം ഒഴിവാക്കണമെന്നും മോദിയുടെ ദീനാനുകമ്പയായി സര്‍ക്കാര്‍ പരസ്യങ്ങള്‍ അച്ചുനിരത്തുകയുണ്ടായി. ഇതനുസരിച്ച് പലരും പാചകവാതക സബ്സിഡി ഉപേക്ഷിച്ചു. എന്നാല്‍ വിരോധാഭാസമെന്നോണം ഇതിനിടെതന്നെ പാചകവാതകത്തിന്റെ വില ഓരോ തവണയും കൂട്ടിക്കൂട്ടിക്കൊണ്ടുവരികയും ചെയ്തു. 2016 ജൂലൈ മുതല്‍ സിലിണ്ടറൊന്നിന് രണ്ടുരൂപ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി നല്കിയ മോദി സര്‍ക്കാര്‍ കഴിഞ്ഞദിവസം മുതല്‍ പ്രതിമാസം നാലു രൂപവെച്ച് വര്‍ധിപ്പിക്കാന്‍ വിതരണ കമ്പനികളോട് നിര്‍ദേശിച്ചിരിക്കുകയാണ്. സിലിണ്ടറൊന്നിന് അറുപത് രൂപയാണ് ഒരു വര്‍ഷംകൊണ്ട് കൂടിയത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍വന്ന ചരക്കുസേവനനികുതി കൂടിയായതോടെ വിലയില്‍ പിന്നെയും ഗണ്യമായ മാറ്റംവന്നു. ജി.എസ്.ടി 32 രൂപയാണ് സിലിണ്ടറൊന്നിന് കൂടിച്ചേര്‍ന്നത്. ഇതോടെ സബ്സിഡിയെ പടിപടിയായി ദയാവധം നടത്തുന്നതിനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുവന്നതെന്ന് വ്യക്തമായി. കഴിഞ്ഞ ജൂണില്‍ 419.18 രൂപയായിരുന്ന സബ്സിഡി സിലിണ്ടറിന്റെ ഇന്നത്തെ ശരാശരിവില 477.46 രൂപയാണ്. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനാകട്ടെ 564 രൂപയും. അപ്പോള്‍ വ്യത്യാസം 85 രൂപ മാത്രം. രാജ്യത്തെ 24 കോടി കുടുംബങ്ങളില്‍ 18.11 കോടി കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സബ്സിഡി സിലിണ്ടര്‍ പ്രയോജനപ്പെടുത്തുന്നത് എന്നോര്‍ക്കണം.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ ഉന്നയിച്ച സബ്മിഷനില്‍ ചര്‍ച്ചക്കെടുക്കാന്‍ കൂട്ടാക്കാതിരുന്നെങ്കിലും വിഷയത്തില്‍ ഭരണപക്ഷം പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് കാണാനായത്. ജനങ്ങളാകട്ടെ, പ്രത്യേകിച്ചും വീട്ടമ്മമാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.എസ്.പി തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും ചേര്‍ന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്സഭ നിര്‍ത്തിവെക്കേണ്ടിയും വന്നു. ജനതാദള്‍ (യു) വിമത നേതാവ് ശരത്യാദവും സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനിടെ പെട്രോളിയം മന്ത്രി ധര്മേന്ദ്രപ്രധാന് എഴുന്നേറ്റ് കഴിഞ്ഞ ദിവസത്തെ തന്റെ വാക്കുകള്‍ വിഴുങ്ങി, സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനല്ല, യുക്തിസഹമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ന്യായവാദവുമായി രംഗത്തുവന്നത് കൗതുകകരമായി. ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ വിമര്‍ശിക്കാനും മന്ത്രി പ്രധാന് മുതിര്‍ന്നു.
ഡോ. മന്മോഹന് സര്‍ക്കാരിന്റെ കാലത്താണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നതും ഗള്‍ഫ് മേഖലയിലും ലോകത്താകെയും ഇതിന്റെ പ്രതിഫലനം ഉണ്ടായതും. 150 ഡോളര്‍ ബാരലിനുണ്ടായിരുന്ന ക്രൂഡ്ഓയില്‍ വില ഇന്ന് അമ്പത് ഡോളറിലും താഴെയാണ്. വിലയിടിഞ്ഞതിനെതുടര്‍ന്ന് മിക്കവാറുമെല്ലാ രാജ്യങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും ആനുപാതികമായതും ഗണ്യവുമായ കുറവ് വരുത്തി. പെട്രോളിന് അറുപത് രൂപ വരെയുണ്ടായിരുന്നത് പല രാജ്യങ്ങളിലും ഇന്ന് നാല്പതിലും താഴെയാണ്. 22 രൂപ മാത്രമാണ് യഥാര്‍ഥത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് കമ്പനികള്‍ക്ക് വരുന്നവില. ഇതില്‍ നികുതികൂടി ചേര്‍ന്നാണ് വിലകുത്തനെ വര്‍ധിക്കുന്നത്.
നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഇന്ത്യയില്‍ ഇക്കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, ഈയവസരം മുതലാക്കി വിലകൂട്ടി ജനങ്ങളില്‍ നിന്ന് പരമാവധി ധനസമാഹാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അമിതമായും അനര്‍ഹമായും ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ കാര്യത്തില്‍ ദുരുപയോഗം തടയുന്നതിനായി യു.പി.എ സര്‍ക്കാര്‍ സബ്സിഡി സിലിണ്ടറുകള്‍ മാസത്തില്‍ ഒന്നായി കുറച്ചു. ആധാര്‍ പ്രകാരമാക്കിയതോടെ സബ്സിഡിയുടെ ദുരുപയോഗവും ഗണ്യമായി കുറഞ്ഞു. പക്ഷേ ഇന്നും ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സബ്സിഡി സിലിണ്ടറുകള്‍ ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിന് മുകളിലാണ് സബ്സിഡി കണക്ഷനുകളുടെ എണ്ണമെങ്കില്‍ ഡല്‍ഹിയില്‍ ഇത് 126 ശതമാനമാണ്. യഥാര്‍ഥത്തില്‍ അനര്‍ഹരെ ഒഴിവാക്കുക എന്ന ന്യായം അംഗീകരിക്കാനാവുമെങ്കിലും പാവപ്പെട്ടവര്‍ക്ക് ജീവിക്കാനാവശ്യമായ സബ്സിഡി തുക സര്‍ക്കാര്‍ തന്നെ നല്‍കുകയാണ് ജനാധിപത്യ സര്‍ക്കാരിന്റെ കര്‍ത്തവ്യം. എന്നാല്‍ സബ്സിഡി ഒന്നാകെ ഇല്ലാതാക്കുകയെന്ന മോദി സര്‍ക്കാരിന്റെ തീരുമാനം കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുന്നതിനും പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുന്നതിനും തുല്യമായിരിക്കും. ജനകീയസര്‍ക്കാരുകള്‍ക്ക് ജനങ്ങളെ, പ്രത്യേകിച്ചും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കേണ്ട ബാധ്യതയുണ്ട്. ഇതിന് പണം കണ്ടെത്തേണ്ടത് ധനികരില്‍നിന്ന് അധികധനം നികുതിയായി സമാഹരിച്ചാണ്. പാചകവാതക സബ്സിഡി കാര്യത്തില്‍ ഇത്തരമൊരു നയം എന്തുകൊണ്ട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നത് കോര്‍പറേറ്റുകള്‍ക്കനുകൂലമായ ഈ സര്‍ക്കാരിന്റെ നയങ്ങളെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇതില്‍നിന്ന് പിന്തിരിയികയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ബുദ്ധി.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി
-
kerala3 days ago
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി
-
india3 days ago
മംഗലാപുരത്ത് മുസ്ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
-
kerala2 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
News2 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ