Video Stories
സംഘ്പരിവാറിന്റെ വൈകിവന്ന അവകാശവാദം
മുഴുവന്‍ മത വിഭാഗത്തില്‍പെട്ടവരും എല്ലാ പ്രദേശത്തെ ജനങ്ങളും പങ്കാളികളായ ബഹുജന മുന്നേറ്റമായിരുന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനം. സാഹോദര്യത്തിന്റെ പേരില്‍ ജനങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കുന്ന മതേതര ജനാധിപത്യ ഇന്ത്യയെന്ന സങ്കല്‍പത്തെയും ബഹുസ്വരതയെയുമാണ് അത് അടിവരയിടുന്നത്. മുസ്‌ലിം, ഹിന്ദു ദേശീയതക്കായി വാദിക്കുന്നവര്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന് അകന്നുപോവുകയായിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളില്‍ തങ്ങളും പങ്കാളികളായിരുന്നുവെന്ന അവകാശവാദവുമായി കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഹിന്ദു ദേശീയവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്ങള്‍ക്ക് മോശമായ ചിത്രം നല്‍കിയത് കോണ്‍ഗ്രസ്- ഇടതു ചരിത്രകാരന്മാര്‍ മാത്രമാണെന്നും ഇവര്‍ പറയുന്നു. രാജേഷ് സിന്‍ഹ (ടൈംസ് ഓഫ് ഇന്ത്യ 09-08-2017) സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ആര്‍.എസ്.എസിന്റെ കാല്‍പനിക പങ്കാളിത്വം അവരതിപ്പിക്കുന്നുണ്ട്. ഈ വിശദീകരണത്തിന് അദ്ദേഹത്തിന്റെ മുഖ്യ ഉറവിടം ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണത്രെ. 1930 ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആര്‍.എസ്.എസ് പങ്കാളികളായിരുന്നുവെന്നും ഹെഡ്‌ഗെവാറിന്റെ പങ്കാളിത്വം പ്രസ്ഥാനത്തിനു പ്രചോദനമായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ അദ്ദേഹം ഭാവനയില്‍ മെനഞ്ഞെടുത്ത ശുദ്ധമായ കള്ളക്കഥയാണിത്. ഈ പ്രസ്ഥാനത്തില്‍ ഹെഗ്‌ഡെവാര്‍ പങ്കെടുത്തിരുന്നുവെന്നതും ജയിലിലടയ്ക്കപ്പെട്ടുവെന്നതും ശരിയാണ്. പക്ഷേ, ഹിന്ദു രാഷ്ട്രമെന്ന അദ്ദേഹത്തിന്റെ അജണ്ടയെ പിന്തുണക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതിനു വേണ്ടി തികച്ചും വ്യക്തിപരമായ ഉദ്ദേശത്തോടെയായിരുന്നു അത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കാളികളാവണമെന്നാവശ്യപ്പെട്ട് ജനങ്ങളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു എഴുത്തുപോലും അദ്ദേഹത്തിന്റെയോ ആര്‍.എസ്.എസിന്റേയോ പേരിലില്ല. മറിച്ച്, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ നിരുത്സാപ്പെടുത്തുന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളെക്കുറിച്ച് ആധികാരിക പരാമര്‍ശങ്ങളുണ്ട്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് എന്തായിരുന്നു എന്നത് രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറിന്റെ ഈ ഉദ്ധരണിയില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു: ‘കാലാകാലങ്ങളില്‍ രാജ്യത്ത് സംജാതമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ മനസ് അസ്വസ്ഥമാണ്. 1942ല്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതിനുമുമ്പ് 1930-31 കാലഘട്ടത്തിലെ പ്രസ്ഥാനങ്ങളായിരുന്നു അസ്വസ്ഥതകള്‍ക്കു കാരണം. ആ സമയത്ത് മറ്റു നിരവധി ആളുകള്‍ ഡോക്ടര്‍ജി (ഹെഡ്‌ഗെവാര്‍)യെ സമീപിച്ചിരുന്നു. പ്രതിനിധികള്‍ ഡോക്ടര്‍ജിയോട് ആവശ്യപ്പെട്ടത് ഈ പ്രസ്ഥാനം രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുമെന്നും സംഘ് ഇക്കാര്യത്തില്‍ പിന്നിലായിപ്പോകരുതെന്നുമായിരുന്നു. അക്കാലഘട്ടത്തില്‍ താന്‍ ജയിലില്‍ പോകാന്‍ ഒരുക്കമാണെന്ന് ഒരു മാന്യ വ്യക്തി ഡോക്ടര്‍ജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു: തീര്‍ച്ചയായും പോയ്‌ക്കോളൂ. പക്ഷേ പിന്നീട് താങ്കളുടെ കുടുംബത്തെ ആര് നോക്കും? രണ്ടു വര്‍ഷത്തേക്ക് കുടുംബത്തിനു കഴിയാനുള്ള വക ഒരുക്കിയിട്ടുണ്ടെന്നു മാത്രമല്ല സര്‍ക്കാറിന് പിഴയടയ്ക്കാനുള്ള തുകയും കരുതിയിട്ടുണ്ടെന്ന് അയാള്‍ മറുപടി നല്‍കി. അപ്പോള്‍ ഡോക്ടര്‍ജി അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ വിഭവങ്ങളെല്ലാം ഒരുക്കിവെച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് രണ്ട് വര്‍ഷം സംഘ്പരിവാരത്തിനായി പ്രവര്‍ത്തിച്ചുകൂടാ. അതുകേട്ട് അവിടെനിന്ന് വീട്ടിലേക്കു മടങ്ങിയ ആ വ്യക്തി പിന്നീട് ജയിലില്‍ പോകുകയോ സംഘ്പരിവാരത്തില്‍ പ്രവര്‍ത്തിക്കാനെത്തുകയോ ചെയ്തിട്ടില്ല.’ (ശ്രീ ഗുരുജി സമഗ്രദര്‍ശനം 39-40)
സമാന രീതിയാണ് 1942 ലും സംഭവിച്ചത്. സംഘ് പ്രവര്‍ത്തകര്‍ തീര്‍ച്ചയായും അവരുടെ പതിവ് പ്രവൃത്തികള്‍ തുടരുകയും ബ്രിട്ടീഷുകാര്‍ക്കെതിരായി യാതൊന്നും ചെയ്യാതിരിക്കുകയും വേണമെന്നായിരുന്നു കലാപം തുടങ്ങിയപ്പോള്‍ ഗോള്‍വാള്‍കര്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദേശം. ‘1942ല്‍ നിരവധിയാളുകളുടെ ഹൃദയങ്ങളില്‍ ശക്തമായൊരു വികാരമുണ്ടായിരുന്നു. അക്കാലത്തും സംഘ് പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തന ശൈലി തുടരുകയായിരുന്നു. നേരിട്ട് ഒന്നും ചെയ്യരുതെന്ന് സംഘ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തിരുന്നു’. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധം അവരുടെ അജണ്ടയുടെ ഭാഗമായിരുന്നില്ല എന്നാണ് ആര്‍.എസ്.എസിന്റെ ഈ പ്രത്യയശാസ്ത്രത്തിലൂടെ വ്യക്തമാകുന്നത്. നമ്മുടെ പ്രതിജ്ഞയില്‍ മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുക വഴി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് നാം പറയുന്നുണ്ടെങ്കിലും ബ്രിട്ടീഷുകാരെ ഇവിടെനിന്ന് പുറത്താക്കിയതിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്ന് ഓര്‍ക്കണം.
ആര്‍.എസ്.എസിന്റെ ലക്ഷക്കണക്കിനു വളണ്ടിയര്‍മാര്‍ 1942ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതായും അതില്‍ നിരവധി പേരെ ബ്രിട്ടീഷുകാര്‍ ശിക്ഷിച്ചതായും വിശ്വസിക്കാന്‍ ഇപ്പോള്‍ സിന്‍ഹ നമ്മോട് ആവശ്യപ്പെടുകയാണ്. സംഘ് അറിയപ്പെടുന്നത് അവരുടെ അച്ചടക്കമുള്ള വളണ്ടിയര്‍മാരിലൂടെയാണ്. അതിനാല്‍ ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അവരുടെ സര്‍സംഘ്ചാലകിനെ ധിക്കരിച്ച് ഗാന്ധിജി നേതൃത്വം നല്‍കുന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കാളികളാകുമോ?
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായതിന് വളരെ വൈകിവരെ യാതൊരു അവകാശവാദവുമുണ്ടായിരുന്നില്ല. ആര്‍.എസ്.എസ്/ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. ഈ ദിശയിലുള്ള ഏറ്റവും പഴയ ശ്രമങ്ങളിലൊന്ന് നമ്മുടെ മുന്‍ പ്രധാനമന്ത്രി വാജ്‌പെയ്‌യെ ചുറ്റിപ്പറ്റിയായിരുന്നു. ആര്‍.എസ്.എസ് ശാഖാ തലത്തില്‍ മാത്രമല്ല മറിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് 1998 ലെ പൊതു തെരഞ്ഞെടുപ്പ് വേളയില്‍ വോട്ട് കിട്ടാനായി അദ്ദേഹം എഴുതിയിരുന്നു. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട ബട്ടേശ്വര്‍ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വാജ്‌പെയ്‌യുടെ വിശദീകരണം. അറസ്റ്റ് ചെയ്യപ്പെട്ട ഉടന്‍ അദ്ദേഹം കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന ജയില്‍ മോചനത്തിന് സഹായിക്കുകയും ക്വിറ്റ്ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായ ബട്ടേശ്വര്‍ പ്രചാരണത്തിന്റെ നേതാക്കളുടെ കൂട്ടത്തില്‍പെടുത്തുകയും ചെയ്തു. വസ്തുവഹകള്‍ക്ക് നാശം വരുത്തുന്ന തരത്തില്‍ താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെട്ടിടത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയത് ജനങ്ങളാണെന്നും കുറ്റസമ്മത പ്രസ്താവനയില്‍ വാജ്‌പെയ് വ്യക്തമാക്കുന്നുണ്ട്. ഘോഷയാത്രയില്‍ സംബന്ധിച്ചിട്ടില്ലെന്നും വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നുവെന്നും കുറ്റസമ്മതത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. മാപ്പു പറച്ചിലിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജയില്‍ മോചിതനാക്കി.
സമൃദ്ധമായ ഭാവനയുണ്ട് സിന്‍ഹക്ക്. അതിനാല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ആര്‍.എസ്.എസുകാരുടെ പങ്കാളിത്വം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു അവസാന കച്ചിത്തുരുമ്പാണെന്ന് അദ്ദേഹത്തിനു അവകാശപ്പെടാനാകും. ചില ആളുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചുവെങ്കിലും ആര്‍.എസ്.എസ് പതിവു ജോലികളില്‍ വ്യാപൃതരാവുകയും ശാഖകളും ക്യാമ്പുകളും സാധാരണപോലെ തുടരുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. ആ സമയങ്ങളില്‍ ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും അനുയായികള്‍ തെരുവുകളിലും ജയിലുകളിലുമായിരുന്നു. അവരതിന്റെ ഭാഗമല്ലെങ്കിലും വിടവിലൂടെ സ്വയം അകത്തുകടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആര്‍.എസ്.എസ് നടത്തുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം, ആഭ്യന്തരമായി എതിര്‍പ്പുണ്ടെങ്കിലും മുസ്‌ലിം ദേശീയതയെ തകര്‍ക്കുകയായിരുന്നു അവരുടെ മുഖ്യ ഉദ്ദേശ്യം. ആ ലക്ഷ്യത്തില്‍ അവര്‍ക്ക് ബ്രിട്ടീഷുകാരുമായി സഹകരിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. ഗാന്ധിജി അവതരിപ്പിച്ച ഹിന്ദു- മുസ്‌ലിം ഐക്യമെന്ന പ്രധാന മുദ്രാവാക്യമായ രാജ്യത്തെ വൈവിധ്യത്തെ അവഗണിക്കാനാണ് അവരുടെ എല്ലാ പരിശ്രമങ്ങളും. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഇപ്പോള്‍ പുതിയ നിര്‍മ്മിതികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ ഇല്ലായിരുന്നുവെന്ന സത്യം മായ്ച്ചുകളയാനാണത്. ഹിന്ദു ദേശീയതയെന്ന നിലപാടില്‍ നില്‍ക്കുന്ന ആര്‍.എസ്.എസിന്റെ ലക്ഷ്യം തികച്ചും വിരുദ്ധമാണെന്നതിനാല്‍ ആര്‍.എസ്.എസ് ഇന്ത്യന്‍ ദേശീയതക്കായുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്?
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

