Connect with us

More

മിനയില്‍ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ സംഗമം നാളെ

Published

on

 

പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി തീര്‍ഥാടക ലക്ഷങ്ങള്‍ മിന താഴ്‌വരയില്‍ എത്തി തുടങ്ങി. വിശുദ്ധഭൂമി തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമാണ്.
വിവിധ രാജ്യക്കാരും വ്യത്യസ്ഥ ഭാഷക്കാ രും കറുത്തവരും വെളുത്തവരും പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇങ്ങിനെ വേര്‍തിരിക്കാന്‍ പലതുണ്ടെങ്കിലും അള്ളാഹുവിന്റെ വിളിക്കുത്തരം നല്‍കാന്‍ വിശുദ്ധ ഭൂമിയില്‍ എത്തിയവരെല്ലാം ഒരേ വേഷത്തില്‍ ഒരേ മന്ത്രം ഉരുവിടുന്നു. ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്… ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്… ഇന്നല്‍ഹംദ, വന്നിഅ്മത്ത ലക വല്‍മുല്‍ക്ക്…ലാശരീക്ക ലക്…
മക്കയിലെ വിശുദ്ധ ഹറമില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള മിന താഴ്‌വര ഇന്നലെ വൈകുന്നേരം മുതല്‍ അള്ളാഹുവിന്റെ അതിഥികളായ ശുഭ്രവസ്ത്രധാരികളെ വരവേറ്റു തുടങ്ങി.
ഇന്ത്യന്‍ ഹാജിമാര്‍ താമസ കേന്ദ്രങ്ങളില്‍ നിന്നു ഇന്നലെ മഗ്‌രിബിനു ശേഷമാണ് വിവിധ ബസുകളില്‍ മിനയിലേക്ക് യാത്ര തിരിച്ചത്. ഇന്ന് ഉച്ചയോടെ മാത്രമേ ഇന്ത്യന്‍ തീര്‍ഥാടകര്‍ പൂര്‍ണമായും മിനയിലെത്തിച്ചേരുകയുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 21 ലക്ഷം ഹാജിമാര്‍ ഇന്ന് രാത്രി മിനയില്‍ രാപാര്‍ക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനായി നാളെ സുബഹി നിസ്‌കാരത്തിനു ശേഷം ഹാജിമാര്‍ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങിതുടങ്ങും.
കനത്ത ചൂടും ഹാജിമാരുടെ എണ്ണത്തിലുള്ള വര്‍ധനവും കണക്കിലെടുത്ത് സഊദി ഭരണ കൂടം വിശുദ്ധ ഭൂമിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
സുരക്ഷ മുന്‍കരുതലുകളും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഹാജിമാരുടെ സൗകര്യവും കണക്കിലെടുത്ത് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കുന്നതിന് ഓരോ രാജ്യത്തിനും സമയക്രമവും നല്‍കി. ഇതനുസരിച്ച് ഇന്ത്യന്‍ ഹാജിമാര്‍ ദുല്‍ഹജ്ജ് പത്തിന് രാവിലെ 6 മുതല്‍ 10 വരെയും ദുല്‍ഹജ്ജ് പതിനൊന്നിന് ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 6 വരെയും ദുല്‍ഹജ്ജ് 12ന് 10.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയും കല്ലേറ് കര്‍മം നിര്‍വഹിക്കരുതെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിര്‍ദേശിച്ചു.
1,24,900 പേര്‍ ഹജ്ജ്കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ് വഴിയും ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിനെത്തിയിട്ടുണ്ട്.
ഇതുവരെയായി 65 ഇന്ത്യന്‍ ഹാജിമാര്‍ മരണപ്പെട്ടതായും ഹജ്ജ് മിഷന്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം വിവിധ രാജ്യക്കാരായ 17,47,440 തീര്‍ഥാടകര്‍ എത്തിയതായി സഊദി പാസ്‌പോര്‍ട് വിഭാഗം അറിയിച്ചു. 16,43,896 പേര്‍ വിമാന മാര്‍ഗവും 88,717 റോഡ് മാര്‍ഗവും 14,827 കടല്‍ മാര്‍ഗവുമാണ് സഊദിക്ക് പുറത്തു നിന്നും ഹജ്ജിനെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4,23,914 വിദേശ തീര്‍ഥാടകര്‍ അധികം എത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം അഭ്യന്തര തീര്‍ഥാടകരെയുമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിദേശകര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സൗഹൃദ സംഘം മക്കയിലെത്തി. സൗഹൃദ സംഘാംഗമായ ബി.ജെ.പി നേതാവ് സയ്യിദ് സഫര്‍ ഇസ്‌ലാമും മന്ത്രിക്കൊപ്പമുണ്ട്.

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

GULF

സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്

Published

on

അബുദാബി : മുസ്സഫയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് പുതിയ ചെക്ക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending