Connect with us

More

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കത്തില്‍

Published

on

ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി മാറിയിട്ടും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കം തുടരുന്നു. സ്വാശ്രയ വിഷയം ഇത്രയേറെ വഷളായിട്ടും മൗനംതുടരുന്ന എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം ട്രോള്‍ മഴ പ്രചരിക്കുകയാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കുട്ടികളെ പിഴിയാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി നല്‍കിയിട്ടും ഇരുസംഘടനകളും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയനായിപ്പോയി…. ഉമ്മന്‍ചാണ്ടിയായിരുന്നേല്‍ കാണിച്ചുതരാമായിരുന്നുവെന്നാണ് ഒരു ട്രോള്‍. പിണറായി വിജയന്‍ നാടുഭരിക്കുമ്പോള്‍ കുട്ടിസഖാക്കളുടെ നട്ടെല്ല് കാണാതെ പോയെന്നാണ് മറ്റൊരു പരിഹാസം. ഇടതുഭരണമല്ലായിരുന്നുവെങ്കില്‍ ഇതിനോടകം എത്ര ബസുകള്‍ അഗ്നിക്കിരയാക്കുമായിരുന്നുവെന്ന് ചില യുവാക്കള്‍ ചോദിക്കുന്നു.
പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങളുടെ കാര്യം കഷ്ടമാണെന്ന് ഫേസ്ബുക്കില്‍ വി.ടി ബല്‍റാം എം.എല്‍.എ കുറിച്ചു. സ്വാശ്രയ സമരത്തില്‍ മുന്‍പ് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് ‘ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവര്‍’ എന്ന് വലിയവായില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്.എഫ്.ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്നാണ് ബല്‍റാം ഉന്നയിക്കുന്ന ചോദ്യം.
സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയം വിദ്യാര്‍ത്ഥികളുടെ കണ്ണീരുവീണ് കുതിരുമ്പോഴും മുന്‍കാലങ്ങളില്‍ നാമമാത്രമായ ഫീസ് വര്‍ധനയുടെ പേരില്‍ അക്രമസമരം അഴിച്ചുവിട്ട ഇടതു സംഘടനകളെ കാണാനില്ലാത്തത് അതിശയിപ്പിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള എസ്.എഫ്.ഐയുടെ ബോര്‍ഡ് മാറ്റാനുള്ള മാന്യതയെങ്കിലും കാട്ടണമെന്നും ഇവര്‍ പറയുന്നു. സ്വാശ്രയ പ്രവേശനം ഇത്രയേറെ കുഴഞ്ഞുമറിഞ്ഞിട്ടും കേവലം പ്രസ്താവനകള്‍ മാത്രമാണ് എസ്.എഫ്.ഐ നേതാക്കള്‍ നടത്തിയത്. മാനേജ്‌മെന്റുകള്‍ക്ക് വിടുപണിചെയ്ത സര്‍ക്കാറിനെതിരെ പേരിനെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇവര്‍ തയാറാകാത്തതും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അതേസമയം, കോടതിവിധിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം നടത്തേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റേത്. മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും ഇവര്‍ തുറന്നുപറയുന്നു. എന്നാല്‍ സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇവരും മുന്നോട്ടുവരുന്നില്ല. സ്വാശ്രയ വിഷയത്തില്‍ ഇടതു സംഘടനകളുടെ ഇരട്ടത്താപ്പാണ് ഇതെല്ലാം തുറന്നുകാട്ടുന്നത്.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending