Connect with us

Video Stories

മൗനം വെടിയൂ… സൂകിയോട് ലോകം

Published

on

 

യാങ്കൂണ്‍: മ്യാന്മര്‍ സേന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ നിഷ്ഠൂരം വേട്ടയാടുമ്പോള്‍ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തുന്നത് സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ മൗനം. ഒരുകാലത്ത് ജനാധിപത്യ ധ്വംസനങ്ങള്‍ക്കുവേണ്ടി പോരാടി അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ സൂകി പാവപ്പെട്ട മുസ്്‌ലിംകളുടെ കാര്യത്തില്‍ ഉറക്കം നടിക്കുന്നത് എന്തിനാണെന്ന് പ്രമുഖ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ചോദിക്കുന്നു.
റാഖിന്‍ സ്‌റ്റേറ്റില്‍ 10 ദിവസത്തിനിടെ 123,000 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 400ലേറെ റോഹിന്‍ഗ്യ മുസ്്‌ലിംകളെ സൈന്യം കൊലപ്പെടുത്തി.
പിഞ്ചുകുട്ടികളെപ്പോലും ജീവനോടെ ചുട്ടെരിച്ച് മ്യാന്മര്‍ സേന റോഹിന്‍ഗ്യ ഗ്രാമങ്ങളെ ചുട്ടെരിക്കുമ്പോള്‍ സമാധാനത്തിന്റെ കാവല്‍ മാലാഖയായി ലോകം വാഴ്ത്തുന്ന സൂകി അഭിപ്രായപ്രകടത്തിനുപോലും നില്‍ക്കാതെ മാളത്തിലൊളിക്കുകയാണ്. ആഗസ്റ്റ് 25ന് സൈന്യം റോഹിന്‍ഗ്യകളെ വേട്ടയാടിത്തുടങ്ങിയ ശേഷം സൂകിയില്‍നിന്ന് പരസ്യ പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കിരയായി പതിനായിരങ്ങളാണ് റാഖിനില്‍ നരകിക്കുന്നതെന്ന് മ്യാന്മറിലെ യു.എന്‍ പ്രത്യേക ദൂത യാങ്ഹീ ലീ പറയുന്നു. മ്യാന്മര്‍ സേനയെ അടക്കിനിര്‍ത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്മര്‍ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തെ സമാധാന നൊബേല്‍ ജേതാവ് മലാല യൂസുഫ്‌സായിയും അപലപിച്ചു. വാര്‍ത്തകള്‍ കാണുന്ന ഓരോ ഘട്ടത്തിലും റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ ദുരിതം എന്റെ ഹൃദയത്തെ തകര്‍ക്കുന്നു. റോഹിന്‍ഗ്യകളോട് കാണിക്കുന്ന ദുരന്തപൂര്‍ണവും നിന്ദ്യവുമായ പെരുമാറ്റത്തെ വര്‍ഷങ്ങളായി ഞാന്‍ അപലപിച്ചുകൊണ്ടിരിക്കുന്നു. എന്നെപ്പോലെ സമാധാന നൊബേല്‍ നേടിയ സൂകിയും അക്രമങ്ങളെ അപലപിക്കുന്നത് കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്- മലാല കൂട്ടിച്ചേര്‍ത്തു.
സൂകിയുടെ മൗനത്തെ മലേഷ്യന്‍ പ്രധാനമന്ത്രി അനീഫ അമാനും ചോദ്യംചെയ്തു. തുറന്നുപറഞ്ഞാല്‍, സൂകിയുടെ നിലപാടില്‍ താന്‍ അതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കുവേണ്ടി രംഗത്തിറങ്ങണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ലോകസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. മുസ്്‌ലിം ഗ്രാമങ്ങള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. മ്യാന്മമറിലെ കൂട്ടക്കുരിതിക്കു മുന്നില്‍ മനുഷ്യത്വം നിശബ്ദമാണ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പല മുസ്്‌ലിം രാജ്യങ്ങളും മ്യാന്മറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിക്കുന്നുണ്ട്. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെയുള്ള കൂട്ടക്കുരുതികള്‍ തടയുന്നതിന് നടപടി സ്വീകരിക്കുന്നതുവരെ മ്യാന്മറുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവെച്ചതായി മാലദ്വീപ് പ്രഖ്യാപിച്ചു. ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി രെത്്‌നോ മര്‍സൂദി മ്യാന്മര്‍ നേതാവ് സൂകിയെയും സൈനിക മേധാവിയേയും നേരില്‍ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അറിയിച്ചു. പാകിസ്താനും ആശങ്ക പ്രകടിപ്പിച്ചു. മ്യന്മാറില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending