Connect with us

More

ഗ്വാര്‍ഡിയോളയുടെ കഷ്ടകാലം തീരുന്നില്ല; തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ല

Published

on

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി, പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സതാംപ്ടണോട് സമനില വഴങ്ങി. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ 1-1 നാണ് സതാംപ്ടണ്‍ ആതിഥേയരെ തളച്ചത്.

ജയിച്ചാല്‍ പ്രീമിയര്‍ ലീഗ് ടേബിളിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കായിരുന്ന സിറ്റി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും 27-ാം മിനുട്ടില്‍ നതാന്‍ റെഡ്മണ്ടിന്റെ ഗോളില്‍ പിന്നിലാവുകയായിരുന്നു.

55-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് കെലിച്ചി ഇഹ്യാനാച്ചോ സമനില ഗോള്‍ നേടിയെങ്കിലും വിജയം പിടിച്ചെടുക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്കായില്ല.

സെല്‍റ്റിക്കില്‍ തുടങ്ങിയ ശനിദശ

പെപ് ഗ്വാര്‍ഡിയോള പരിശീലകനായി എത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലവാരം മറ്റ് ഇംഗ്ലീഷ് ക്ലബ്ബുകളേക്കാള്‍ ഉയര്‍ന്നുവെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. അത് ശരിവെക്കുംവിധം പ്രീമിയര്‍ ലീഗില്‍ ആദ്യം കളിച്ച ആറ് മത്സരങ്ങളും സിറ്റി ആധികാരികമായി ജയിച്ചു.

കഷ്ടകാലം തുടങ്ങിയത് ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെ നേരിട്ടപ്പോഴാണ്. സ്വന്തം തട്ടകത്തില്‍ സെല്‍റ്റിക് ഇംഗ്ലീഷ് ടീമിനെ 3-3 ന് സമനിലയില്‍ പൂട്ടി. പിന്നാലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനോട് അവരുടെ ഗ്രൗണ്ടില്‍ രണ്ടു ഗോളിന്റെ തോല്‍വി. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനോട് സ്വന്തം ഗ്രൗണ്ടില്‍ വഴങ്ങിയ 1-1 സമനിലയായിരുന്നു അടുത്തത്. താന്‍ മുമ്പ് പരിശീലിപ്പിച്ച ബാര്‍സലോണയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ടീമുമായി ചാമ്പ്യന്‍സ് ലീഗിന് വിമാനം കയറിയ ഗ്വാര്‍ഡിയോള എതിരില്ലാത്ത നാലു ഗോളിന്റെ തോല്‍വിയോടെയാണ് മടങ്ങിവന്നത്. ഒടുവിലിപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ ദുര്‍ബലരായ സതാംപ്ടണിനെതിരെ സമനിലയും.

ഹാര്‍ട്ടിന്റെയും ടൂറെയുടെയും ശാപം?

ഗ്വാര്‍ഡിയോള സിറ്റിയിലെത്തുംവരെ ടീമിലെ പ്രധാന താരങ്ങളായിരുന്നു മിഡ്ഫീല്‍ഡര്‍ യായ ടൂറെയും ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടും. എന്നാല്‍, പുതിയ കോച്ചിന് ഇരുതാരങ്ങളെയും കണ്ണില്‍പിടിക്കാതെയായി. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഗോള്‍കീപ്പറായ ജോ ഹാര്‍ട്ടിനോട് ഗ്വാര്‍ഡിയോള ടീം വിടാനാവശ്യപ്പെട്ടു. മുമ്പ് ബാര്‍സലോണയില്‍ താനുമായി ഉടക്കി ക്ലബ്ബ് വിട്ട ടൂറെയെ തുടര്‍ച്ചയായി ബെഞ്ചിലിരുത്തുകയും ചെയ്തു. ടൂറെയുടെ ഏജന്റ് ഇതേപ്പറ്റി പ്രതികരിച്ചപ്പോള്‍ ഗ്വാര്‍ഡിയോള അത് വിഷയമാക്കി. മാപ്പു പറയാതെ ടൂറെയെ കളിപ്പിക്കില്ലെന്നായി.

ജോ ഹാര്‍ട്ട്, യായ ടൂറെ

ജോ ഹാര്‍ട്ട്, യായ ടൂറെ

ഏതായാലും, യുവതാരങ്ങളുമായി കളിക്കിറങ്ങിയ ഗ്വാര്‍ഡിയോളക്ക് തുടരെ പിഴക്കുന്നതാണ് ഇപ്പോള്‍ കണ്ടത്. അറബ് ഉടമസ്ഥതയിലുള്ള ടീം ഉടന്‍ ഫോമില്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

kerala

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

Published

on

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

Continue Reading

kerala

കൊച്ചിയില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ അദാനിയുടേതോ?

Published

on

കൊച്ചി: കൊച്ചി പുറം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ടുകൾ. അദാനിയുടെ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിൽ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിൽ വിമർശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.

ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനിയായതിനാലാണ് എംഎസ്‌സിക്കെതിരെ ക്രിമിനൽ നടപടി വേണ്ടെന്നു വെച്ചെന്നും വിമർശനമുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകൾ തുറക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് കണക്കുകൂട്ടൽ. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Continue Reading

Trending