Video Stories
ഫാ.ടോമിന്റെ മോചനവും എട്ടുകാലി മമ്മൂഞ്ഞുമാരും
നൊബേല്‍ സമ്മാന ജേതാവും ഭാരതരത്നവുമായ മദര്‍തെരേസയുടെ ഉപവിയുടെ സഹോദരി( മിഷനറീസ് ഓഫ് ചാരിറ്റി) മാരുടെ ഗണത്തില്‍പെടുന്ന സലേഷ്യന്‍ സഭാപാതിരിയായ കോട്ടയം പാലാ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ യെമനിലെ ഭീകരരുടെ തടവില്‍നിന്ന് മോചിതനാക്കിയെന്ന വാര്‍ത്ത മനുഷ്യസ്നേഹികളായ എല്ലാവരിലും അളവറ്റ ആശ്വാസവും ആഹ്ലാദവും ഉളവാക്കിയിരിക്കുന്നു. ചൊവ്വാഴ്ച തലസ്ഥാനമായ മസ്കറ്റില്‍ ഒമാന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കാത്തോലിക്കരുടെ ആത്മീയാകേന്ദ്രമായ റോമിലെ വത്തിക്കാന്‍ ഭരണകൂടത്തിന്റെ അപേക്ഷപ്രകാരം ഫാ. ടോമിനെ മോചിപ്പിച്ചുവെന്നാണ് അറിയിപ്പ്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഫാ.ടോമിന്റെ മോചനവിവരം വെളിപ്പെടുത്തിയ ട്വിറ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പയുടെയോ വത്തിക്കാന്റെയോ ശ്രമഫലമായാണ് മോചനമെന്ന ഒരുസൂചനയും കണ്ടില്ല. ആരുമുഖേനയായാലും ഇന്ത്യയിലെയും വിദേശത്തെയും നിരവധി ക്രിസ്ത്യന്‍ മിഷണറിമാരുടെയും നന്മ നിറഞ്ഞ മനസ്കരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഒന്നരവര്‍ഷത്തോളം നീണ്ട കാരാഗൃഹവാസത്തിനുശേഷം മലയാളിയായ സമൂഹസേവകന് ജീവനോടെ മടങ്ങാന്‍ കഴിയുന്നത് എന്നത് ആശ്ചര്യവും പ്രതീക്ഷാനിര്‍ഭരവുമാണ്.
2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിലേക്ക് ഭീകരപ്രവര്ത്തകര് കടന്നുകയറി തുരുതുരാ വെടിവെച്ച് നാല് കന്യാസ്ത്രീകളടക്കം 16പേരെ വധിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ ഭാഗമായ ചാപ്പലില്‍ പ്രാര്ഥിക്കുകയായിരുന്നു തല്‍സമയം മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍. എട്ടുവര്‍ഷമായി ഏദനില്‍ സേവനം അനുഷ്ഠിച്ചുവരുന്ന ഫാദര്‍ ടോം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തൃണവല്‍ഗണിച്ചും ഭീരരുടെ തോക്കിനേക്കാള്‍ നിരാലംബരായ മനുഷ്യരുടെ രോദനം അകറ്റുകയെന്ന ലക്ഷ്യമിട്ടാണ് കലാപകലുഷിതമായ യെമനിലേക്ക് വിമാനം കയറിയത്. ആശങ്കപ്പെട്ടതുപോലെ തന്നെയായിരുന്നു 557 ദിവസം മുമ്പ് സംഭവിച്ച ഏദനിലെ ആ ദുരന്തം. വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ പാതിരിയെ പിടിച്ചുകെട്ടി തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തെക്കുറിച്ച് കേരളത്തിലടക്കം വലിയ ആശങ്കകളുയര്‍ന്നു. ഇന്ത്യന്‍ സര്‍ക്കാരിലേക്ക് തുരുതുരെ ആപല്‍സന്ദേശങ്ങളും രക്ഷാഅഭ്യര്‍ഥനകളും പ്രവഹിച്ചു.
ക്രിസ്ത്യന്‍ സഭകളുടെ മേലാധികാരികളായ കേരളത്തിലെ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരുമായും വത്തിക്കാനുമായും നിരന്തരമായി ബന്ധപ്പെട്ട് ഫാ.ടോമിന്റെ മോചനത്തിന് കഠിനപരിശ്രമം തന്നെനടത്തിയെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പതിവുപോലെ ട്വിറ്റര്‍ നയതന്ത്രവുമായി കാലം കഴിക്കുന്ന കാഴ്ചയാണ് നിര്‍ഭാഗ്യവശാല്‍ കാണാനായത്.
യെമനില്‍ ഇന്ത്യക്ക് നയതന്ത്ര കാര്യാലയം ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഒഴികഴിവ്. ഒടുവില്‍ ഇന്ത്യയുടെ സഹായമില്ലാതെ ക്രിസ്ത്യന്‍ സഭക്ക് നേരിട്ടുതന്നെ വിഷയത്തില്‍ ഇടപെട്ട് ഇന്ത്യന്‍ പാതിരിയുടെ ജീവന് രക്ഷിക്കേണ്ട അവസ്ഥവന്നു. യെമനുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തിവരുന്ന ഒമാനുമായി കൂടിയാലോചിച്ചായിരുന്നു വത്തിക്കാന്റെ ഓരോനീക്കവും. സര്‍വസംഗപരിത്യാഗിയായ ഒരു സാമൂദായികസേവകന്റെ മോചനം തങ്ങളുടെ കര്‍ത്തവ്യമാണെന്ന തിരിച്ചറിവില്‍ അധിഷ്ഠിതമായിരുന്നു ഒമാന്‍ ഭരണകൂടത്തിന്റെ തുടര്‍ന്നുള്ള ഓരോ ചലനങ്ങളും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നേതൃത്വപരമായ കഴിവാണ് ഈ മോചനത്തില്‍ പ്രതിഫലിച്ചതെന്നതിന് അവരുടെ മികച്ച നയന്ത്രനീക്കങ്ങള്‍ തെളിവാണ്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യാഭരണകൂടം തീര്‍ത്തും ഒറ്റപ്പെടുകയും നയതന്ത്രരംഗത്ത് വലിയ പാളിച്ചക്ക് കാരണമാവുകയും ചെയ്തിരിക്കുന്നുവെന്നാണ് വിഷയം പഠിക്കുന്ന ആര്‍ക്കും ബോധ്യമാകുക. കഴിഞ്ഞ മേയില്‍ സ്വയം മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫാ. ടോമിന്റെ അവശനിലയിലുള്ള വീഡിയോദൃശ്യം ഭീകരര്‍ പുറത്തുവിടുന്നതുവരെയും ഇദ്ദേഹത്തിന്റെ റാഞ്ചലിനെക്കുറിച്ചുപോലും ജ്ഞാനമില്ലാതിരുന്ന സര്‍ക്കാരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യല്ലോ.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2004ല്‍ അന്നത്തെ വിദേശകാര്യസഹമന്ത്രിയായ ഇ.അഹമ്മദ് ഇറാഖില്‍ ബന്ദികളാക്കപ്പെട്ട മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ കാര്യത്തില്‍ നടത്തിയ അതിസൂക്ഷ്മവും പക്വവുമായ നയതന്ത്രനീക്കങ്ങളും സിഖ് യുവഡ്രൈവര്‍മാരുടെ മോചനത്തിന് വഴിവെച്ചതും നാമിപ്പോള്‍ സ്മരിക്കുന്നത് ഉചിതമാകുമെന്ന ്തോന്നുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിനെയാണ് പ്രതിസന്ധിപരിഹാരസമിതി തലവനായി നിയോഗിച്ചത്. ഒന്നരമാസം നീണ്ട അഹമ്മദിന്റെ കഠിനപരിശ്രമത്തിന്റെ ഫലമായുണ്ടായ മോചനം അന്ന് അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. ഒമാനിലെ ഇന്ത്യന്‍ പ്രതിനിധി തല്‍മീസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക നയതന്ത്ര വിദഗ്ധരെ ഉള്‍പെടുത്തിയാണ് ആ ഓപ്പറേഷന് അഞ്ചുപൈസ മോചനദ്രവ്യം നല്‍കാതെ രാജ്യം വിജയിപ്പിച്ചെടുത്തത്. അതേസമയം കൂടെ റാഞ്ചപ്പെട്ട കുവൈത്ത് ഡ്രൈവര്‍മാര്‍ക്കുവേണ്ടി മൂന്നുലക്ഷം ഡോളര്‍ ഇനാം നല്കിയിരുന്നുവെന്നത് ഓര്‍ക്കുക. എന്നാല്‍ സര്‍വരാലും ആദരിക്കപ്പെടുന്ന ഒരു ഇന്ത്യന്‍പൗരന്റെ കാര്യത്തില്‍ രാജ്യത്തെ ഭരണകൂടത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് നമ്മെ സംബന്ധിച്ചിടത്തോളം നാണക്കേടല്ലാതെന്തുപറയാന്‍.
ലോകം ചുറ്റും വാലിപനായി വിലസുന്ന പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയംഗത്വം നേടിയെടുക്കുന്നതിനോ പാക്കിസ്താനിലെ ഇന്ത്യന്‍ ഹിറ്റ്ലിസ്റ്റിലുള്ള ഭീകരരെ വിടുവിക്കുന്നതിനോ മല്ല്യയെ പോലുള്ള സാമ്പത്തിക തട്ടിപ്പുവീരന്മാരെ മടക്കിക്കൊണ്ടുവരുന്നതിനോ കഴിയാതിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയില്‍ വര്‍ഷങ്ങളായി ജീവാഭയം തേടിയിരിക്കുന്നവരെ ആട്ടിയോടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നാം നിര്‍ലജ്ജം കേള്‍ക്കേണ്ടിവന്നത്. മ്യാന്മറിലെ രോഹിംഗ്യകളുടെ കാര്യത്തില്‍ കഴിഞ്ഞദിവസമാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ ഇന്ത്യയെ കടുത്തഭാഷയില്‍ ശാസിച്ചത്. പാക്കിസ്താന് തടവിലാക്കിയ ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന് കുല്ഭൂഷന് ജാദവിന്റെ കാര്യത്തിലും ഇതുവരെയും മോചനത്തിന് പോയിട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരംപോലും അനുവദിക്കപ്പെട്ടിട്ടില്ല. യെമനില്‍നിന്ന് പാതിരിയെ മോചിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗത കാരണം അന്താരാഷ്ട്രരംഗത്ത് ഇന്ത്യക്ക് കിട്ടുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കി. മോചനശേഷം ഫാ.ടോമിനെ മസ്കറ്റിലേക്കും വത്തിക്കാനിലേക്കും കൊണ്ടുപോയി എന്നത് ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആശ്വാസത്തോടൊപ്പം ലജ്ജാകരവുമാണ്. ഇതെല്ലാം രാജ്യസ്നേഹത്തെക്കുറിച്ച് മിഥ്യാമേനി നടിക്കുന്ന ഭരണക്കാര്‍ക്ക് ഭൂഷണമാണോ എന്ന് ചിന്തിച്ചുനോക്കുക. എട്ടുകാലി മമ്മൂഞ്ഞ് നിലപാടിനു പകരം ബുദ്ധിപരവും തലയെടുപ്പുള്ളതുമായ നയതന്ത്രനയമാണ് ഇന്ത്യ ആരായുന്നത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News22 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala23 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

