Connect with us

Video Stories

കാഷ്‌ലെസ് ഗ്രാമത്തിന് സംഭവിച്ചതെന്ത്

Published

on

 

മൃദുല ചാരി
‘ആ മെഷീന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?’ മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്‍ കട നടത്തുന്ന പ്രവീണ്‍ ഗോലാപിന്റേതാണ് ചോദ്യം. ‘അതിനി നോക്കിയെടുക്കണം’ എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്‌റ്റേഷനറി കടയിലെ ഷെല്‍ഫുകളില്‍ തിരയാന്‍ തുടങ്ങി. നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ഒരുമാസത്തിനുശേഷം ഡിസംബറിലാണ് കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ആ യന്ത്രം ഇവര്‍ വാങ്ങിയത്. കുറച്ചുസമയത്തെ തിരച്ചിലിനുശേഷം ഗോലാപിന്റെ സഹായി പഴയ സാധനങ്ങള്‍ കൂട്ടിയിട്ടയിടത്തുനിന്നും ആ യന്ത്രം കണ്ടെത്തി.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡയാണ് ഈ യന്ത്രങ്ങള്‍ ഈ ഗ്രാമത്തിനു സമ്മാനിച്ചത്. സ്‌റ്റേഷനറി ഷോപ്പുകള്‍ മുതല്‍ ബ്യൂട്ടി പാര്‍ലറുകള്‍ വരെ ഈ യന്ത്രം സ്വന്തമാക്കിയിരുന്നു. നോട്ടുനിരോധനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്ന അവകാശവാദത്തിന് കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും ഉയര്‍ത്തിക്കാട്ടിയ തെളിവുകളിലൊന്നായിരുന്നു ഈ ഗ്രാമം. ഡിസംബര്‍ പകുതിയോടെ കാഷ്‌ലെസ് ഗ്രാമത്തിന്റെ വിശേഷങ്ങള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കുമുമ്പില്‍ പണമില്ലാതെ ഇടപാട് തുടരാന്‍ കഴിയുന്നതിലുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന നാട്ടുകാരെയാണ് കണ്ടത്.
പത്തുമാസത്തിനിപ്പുറം ആ ഉത്സാഹമൊക്കെ പോയി. പണം വീണ്ടും ഒഴുകാന്‍ തുടങ്ങി. ട്രാന്‍സാക്ഷന്‍ ഫീ കാരണം കച്ചവടക്കാര്‍ ഇത് ഒഴിവാക്കി. പിന്നെ, നെറ്റ്‌വര്‍ക്കിലെയും മറ്റും തകരാറും ഉപഭോക്താക്കളുടെ പക്കല്‍ ഡബിറ്റ് കാര്‍ഡ് ഇല്ലാത്തതുമൊക്കെ കാരണം കാഷ്‌ലെസ് ഇടപാടുകള്‍ ഒട്ടും ഇല്ലാതായി.
ദാസൈ ശഹര്‍ വ്യാപാരി അസോസിയേഷനിലെ അംഗങ്ങളായ 100 കച്ചവടക്കാരില്‍ 70 പേരും ബാങ്ക് ഓഫ് ബറോഡ നല്‍കിയ സൈ്വപ്പിങ് മെഷീന്‍ സ്വീകരിച്ചിരുന്നെന്നാണ് സംഘടനയുടെ പ്രസിഡന്റ് സ്വാപ്‌നില്‍ പട്കര്‍ പറയുന്നത്. എന്നാലിന്ന് അതില്‍ 25 പേരുടെ പക്കല്‍ മാത്രമാണ് അവര്‍ ഉപയോഗിക്കുന്നില്ലെങ്കിലും പ്രവര്‍ത്തനയോഗ്യമായ മെഷീനുകള്‍ ഉള്ളത്.
ചുരുങ്ങിയ ദിവസം മാത്രമാണ് യന്ത്രം ഉപയോഗിച്ചതെന്നാണ് ഗോലാപ് പറയുന്നത്. ’15 മുതല്‍ 20 ദിവസത്തോളമാണ് ഞങ്ങള്‍ ഇത് ഉപയോഗിച്ചത്. അതും കസ്റ്റമേഴ്‌സിനോട് കാര്‍ഡ് ഉപയോഗിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മെഷീന്‍ തന്നെ പ്രവര്‍ത്തിക്കാതായി. അതുകൊണ്ട് ഞങ്ങള്‍ അതെടുത്ത് കളഞ്ഞു’. – ഗോലാപ് പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍ മിക്കവര്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തതായിരുന്നു തുടക്കത്തില്‍ നേരിട്ട പ്രശ്‌നം. സ്ഥിരവരുമാനമുള്ള ജോലിയില്ലാത്ത തങ്ങള്‍ക്കെന്തിനാണ് ഇതൊക്കെയെന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ തന്നെ, ഉദാഹരണത്തിന് കടയുടമകള്‍, വരുമാനം ബാങ്കില്‍ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു.
‘എ.ടി.എമ്മുകളില്‍ പണമുണ്ടാവാറില്ല. അതുകൊണ്ട് ആളുകള്‍ വരുമാനം ഡെപ്പോസിറ്റ് ചെയ്യാറില്ല.’ -ഗോലാപ് തുടര്‍ന്നു. പണം ബാങ്കില്‍ നിക്ഷേപിക്കുകയെന്നതിനര്‍ത്ഥം അത് തിരിച്ചെടുക്കാന്‍ ക്യൂ നില്‍ക്കേണ്ടി വരികയെന്നതാണ്’. ബാങ്കില്‍ പണം നിക്ഷേപിക്കാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡ് ഉണ്ടായാല്‍ തന്നെ അവര്‍ക്ക് അവ ഉപയോഗിക്കാനാവില്ല. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്‌നം. ട്രാന്‍സാക്ഷനുവേണ്ടിയുള്ള നെറ്റ്‌വര്‍ക്കുകളൊന്നും ലോഗ് ചെയ്തു കിട്ടില്ല.
ആദ്യമൊന്നും ദാസൈയിലെ പല കടയുടമകളും മെഷീനുകള്‍ ഉപയോഗിക്കാന്‍ തയ്യാറായിരുന്നില്ല. ‘ഇതൊക്കെ വെറും നാടകമായിരുന്നു.’ -ഇവിടുത്തെ ടൈലറായ എക്‌നാത് ദാവദ് പറയുന്നു. ‘ജോലിയുള്ളവര്‍ മാത്രമേ ഇത് ഉപയോഗിക്കുകയുള്ളൂ. ഇവിടെയടുത്ത് ഒരു ഹൈവേയോ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനോ ഇല്ല. അതുകൊണ്ടുതന്നെ മിക്കയാളുകള്‍ക്കും ഇതുപോലുള്ള ജോലിയൊന്നുമില്ല. ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്ലെങ്കില്‍ പിന്നെ ഈ ആദിവാസി മേഖലയില്‍ ആരാണ് മെഷീന്‍ ഉപയോഗിക്കുന്നത്.’ അദ്ദേഹം ചോദിക്കുന്നു. ദാവന്ദ് ഈ യന്ത്രം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.ലേഡീസ് വാച്ചുകളും നെയില്‍ പോളിഷുകളുമൊക്കെ വില്‍ക്കുന്ന കട നടത്തുന്ന സച്ചിന്‍ തുപഞ്ചും മെഷീന്‍ ഉപയോഗിച്ചിട്ടില്ല. ഡെബിറ്റ് കാര്‍ഡ് ഇല്ലാത്ത സ്ത്രീകളാണ് അദ്ദേഹത്തിന്റെ ഉപഭോക്താക്കള്‍. ഗണേശ ചതുര്‍ത്ഥി, ദീപാവലി വേളകളിലാണ് അദ്ദേഹത്തിന് നല്ല കച്ചവടമുണ്ടാവാറുള്ളത്. ഈവര്‍ഷം നോട്ടു നിരോധനമുണ്ടായ തിരിച്ചടിയില്‍ നിന്നും ആരും കരകയറിയിട്ടില്ലെന്നതിനാല്‍ കച്ചവടത്തില്‍ നല്ല ഇടിവുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ‘മിക്ക സ്ത്രീകളും 500ല്‍ താഴെ വില വരുന്ന വസ്തുക്കളാണ് വാങ്ങുക. അതുകൊണ്ടുതന്നെ അവര്‍ പണം ഉപയോഗിച്ച് ഇടപാട് നടത്തും. പക്ഷെ ഇപ്പോള്‍ അവര്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് പര്‍ച്ചേഴ്‌സ് നടത്തുന്നത്’ -അദ്ദേഹം പറയുന്നു.
കാഷ്‌ലെസ് ദാസൈയുടെ കാര്യം ചോദിച്ചപ്പോള്‍ പ്രദേശത്തെ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ ചിരിക്കുകയാണുണ്ടായത്. ‘ഞാനെന്ത് പറയാനാ?’ അദ്ദേഹം ചോദിച്ചു. ‘മോദിയെന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊക്കെ പത്രത്തില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതൊക്കെ തട്ടിപ്പല്ലേ, വെറും നാടകം. ആളുകള്‍ക്ക് ഇതിലേക്ക് രാഷ്ട്രീയം കൊണ്ടുവരണം. അതുകൊണ്ടാണ് ഞങ്ങളുടെ നാടിന് ഈ ടാഗ് ലഭിച്ചത്. നിങ്ങള്‍ക്ക് മോദി ഭക്തരെ ഇനി ഇവിടെ കാണാനാവില്ല.’- അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനസമയത്ത് വിജയ് ബാങ്കില്‍ ഒരു മെഷീനിനായി അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. പക്ഷെ അത് ലഭിച്ചില്ല. ‘എന്റെ അക്കൗണ്ട് വിജയ ബാങ്കിലായിരുന്നു. പിന്നെയെന്തിനാണ് പുതിയ അക്കൗണ്ടിനായി പതിനായിരവും പിന്നെ മാസാമാസം വാടകയായി 750 രൂപയും എല്ലാ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്നും 2 ശതമാനം ട്രാന്‍സാക്ഷന്‍ ഫീയായും ഈടാക്കുന്നത്?’ അദ്ദേഹം ചോദിക്കുന്നു.
‘കാഷ്‌ലെസ് ആവാന്‍ പറഞ്ഞതല്ലാതെ സര്‍ക്കാര്‍ യാതൊരു പിന്തുണയും നല്‍കിയിട്ടില്ല’ എന്നാണ് ഇതിനെക്കുറിച്ച് ദാസൈ സഹര്‍ വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് സ്വപ്‌നില്‍ പട്കര്‍ പറയുന്നത്. ‘നെറ്റ്‌വര്‍ക്ക് വലിയ പ്രശ്‌നമാണ്. നെറ്റ്‌വര്‍ക്ക് ദീര്‍ഘിപ്പിക്കാന്‍ ഞങ്ങള്‍ ബി.എസ്.എന്‍.എല്ലിനോടും വോഡഫോണിനോടും ഐഡിയയോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ യാതൊരു പ്രതികരണവുമുണ്ടായില്ല. അദ്ദേഹം പറയുന്നു.
പട്കറും സ്വാതന്ത്രവീര്‍ സവര്‍കര്‍ രാഷ്ട്രീയ സ്മാരക് ട്രസ്റ്റിലെ രഞ്ജിത് സവര്‍ക്കറുമാണ് കാഷ്‌ലെസ് ഗ്രാമം എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദാസൈയെ കാഷ്‌ലെസ് ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ രണ്ടു ബാങ്കുകളെ സമീപിച്ചു. വിജയ ബാങ്കിനെയും താനെ ജില്ലാ കോ ഓപറേറ്റീവ് സെന്‍ട്രല്‍ ബാങ്കിനെയും. രണ്ടുപേരും ആവശ്യപ്പെട്ടത് വലിയ ഡെപ്പോസിറ്റ് ചാര്‍ജും മാസവാടകയുമായിരുന്നു. പിന്നീടാണ് സവര്‍ക്കര്‍ ബാങ്ക് ഓഫ് ബറോഡയെ സമീപിച്ചത്. ഈ ബാങ്കിന് ഗ്രാമത്തില്‍ യാതൊരു ബ്രാഞ്ചുകളുമില്ല. ജൂണ്‍ 1ന് അവര്‍ ഒരു എ.ടി.എം തുറന്നു. വിജയ ബാങ്കിലെ 17,000 അക്കൗണ്ടുകളിലും താനെ ജില്ലാ കോ ഓപറേറ്റീവ് ബാങ്കിന്റെ 27,000 അക്കൗണ്ടുകളിലും വെറും 2000ത്തിനും 3000ത്തിനും ഇടയില്‍ ആളുകള്‍ക്കു മാത്രമേ ഡെബിറ്റ് കാര്‍ഡ് ഉള്ളൂ. അക്കൗണ്ടുള്ളവരില്‍ വെറും 25 ശതമാനം പേര്‍ക്കു മാത്രമേ ബാങ്ക് കാര്‍ഡ് നല്‍കിയിട്ടുള്ളൂവെന്നാണ് പട്കറിന്റെ ആരോപണം. എന്നാല്‍ വിജയ ബാങ്ക് മാനേജര്‍ നാരായണ്‍ കോറി ഇത് നിഷേധിക്കുകയാണ്. വിജയ ബാങ്കില്‍ അക്കൗണ്ടുള്ള എല്ലാവര്‍ക്കും കാര്‍ഡ് നല്‍കിയിട്ടുണ്ട്. നിരക്ഷരരായ ചിലര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയില്ല എന്നതുകൊണ്ട് കാര്‍ഡ് നല്‍കാത്തതൊഴിച്ചാല്‍’- അദ്ദേഹം പറയുന്നു. ദാസൈയിലെ 50 ശതമാനം പേര്‍ക്കും ഡെബിറ്റ് കാര്‍ഡ് ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഡ് സ്‌റ്റോക്കില്ലാത്തതിനാല്‍ ചില അപേക്ഷകര്‍ക്ക് കൊടുക്കാനായിട്ടില്ല. സൈ്വപ്പ് മെഷീനിനായി 12 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. പക്ഷെ അവയും ഇവിടെ സ്‌റ്റോക്കില്ലെന്നും അദ്ദേഹം പറയുന്നു.
(കടപ്പാട്: രെൃീഹഹ.ശി)

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending