Connect with us

Video Stories

കുല്‍ദീപം

Published

on

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, കുല്‍ദീപ് യാദവിന് ഹാട്രിക്,
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം
കൊല്‍ക്കത്ത: സ്വിംഗ് ചെയ്ത് മുളിപ്പറന്ന പുതിയ പന്ത്….ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന സീം…. ഞെട്ടിപ്പിക്കുന്ന ബൗണ്‍സറുകള്‍… ഗ്ലൂഗ്ലികളും കട്ടറുകളും- സമീപകാലത്തൊന്നും കാണാത്ത രീതിയില്‍ ഇന്ത്യന്‍ സീമര്‍മാരെയും സ്പിന്നര്‍മാരെയും ഈഡന്‍ഗാര്‍ഡന്‍സും കാലാവസ്ഥയും വഴിവിട്ട് പിന്തുണച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് പരാജയം. ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് സ്വന്തമാക്കുന്ന മൂന്നാമത് ബൗളറായി മാറിയ കുല്‍ദീപ് യാദവ് അരങ്ങ് തകര്‍ത്ത ദിനത്തില്‍ കൃത്യം 50 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഒരിക്കല്‍ കൂടി നായകന്‍ വിരാത് കോലി അരങ്ങ് തകര്‍ത്ത ബാറ്റിംഗില്‍ ഇന്ത്യ നേടിയത് 252 റണ്‍സ്. സ്റ്റോയിന്‍സ് (62), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (59) എന്നിവര്‍ പൊരുതിയിട്ടും ഭുവനേശ്വറും കുല്‍ദിപും ചാഹലും തിമിര്‍ത്താടിയ ദിനത്തില്‍ 202 ല്‍ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു. പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0 ത്തിന്റെ വ്യക്തമായ ലീഡ് നേടി. ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും.
രാത്രിയിലെ ഈഡന്‍ ബാറ്റിംഗ് എന്നും തലവേദനയാണെന്ന സത്യം തിരിച്ചറിയുന്നതില്‍ ക്യാപ്റ്റന്‍ കോലി വിജയിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഭുവനേശ്വറും ജസ്പ്രീത് ബുംറയുമായി തുടങ്ങിയ പുതിയ പന്ത് ആക്രമണത്തില്‍ പലപ്പോഴും ഓസീസ് ഓപ്പണര്‍മാര്‍ ഞെട്ടി. വേഗതയിലായിരുന്നു ബുംറ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചതെങ്കില്‍ സ്വിംഗിലായിരുന്നു ഭുവനേശ്വറിന്റെ മികവ്. അപകടകാരിയായ ഡേവിഡ് വാര്‍ണറെയും ഹില്‍ട്ടണ്‍ കാര്‍ട്ട് റൈറ്റിനെയും കുമാര്‍ പുറത്താക്കി. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും തമ്മിലുള്ള സഖ്യം പൊരുതി നോക്കി. ചാഹല്‍ വന്നപ്പോള്‍ ഇവര്‍ക്കും പതറി. ഹെഡിനെ പുറത്താക്കി ചാഹല്‍ ടീമിനെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. പിന്നീടായിരുന്നു കുല്‍ദിപിന്റെ മാസ്മരിക പ്രകടനവും ഓസീസ് തകര്‍ച്ചയും.
ഈഡന്‍ ഗാര്‍ഡന്‍സിലെ ഈര്‍പ്പമുള്ള പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ രോഹിത് ശര്‍മയെ (7) അഞ്ചാം ഓവറില്‍ നഷ്ടമായ ശേഷം അജിങ്ക്യ രഹാനയും (55) വിരാട് കോഹ്്‌ലിയും (92) ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യം സ്‌കോര്‍ 121 വരെ മുന്നോട്ടു നയിച്ചു. 64 പന്ത് നേരിട്ട് ഏഴ് ബൗണ്ടറി നേടിയ രഹാനെ 24-ാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു. നാലാം നമ്പറിലിറങ്ങിയ മനീഷ് പാണ്ഡെയെ (3) ആഗര്‍ പുറത്താക്കിയപ്പോള്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്്‌ലി കൗള്‍ട്ടര്‍നൈലിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 107 പന്ത് നേരിട്ട കോഹ്്‌ലി എട്ട് ബൗണ്ടറി നേടി.കേദാര്‍ ജാദവ് (24), ഹര്‍ദിക് പാണ്ഡ്യ (20), ‘ുവനേശ്വര്‍ കുമാര്‍ (20) എന്നിവരുടെ ‘േദപ്പെട്ട പ്രകടനമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. ജസ്പ്രിത് ബുംറ (10) പുറത്താകാതെ നിന്നു.
മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ കൗള്‍ട്ടര്‍നീലും കെയ്ന്‍ റിച്ചാര്‍ഡ്‌സണുമാണ് ഓസീ ബൗളിങില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹാട്രിക് കുല്‍ദീപ്

കൊല്‍ക്കത്ത: 1987 ലെ ലോകകപ്പില്‍ ചേതന്‍ ശര്‍മ്മയുടെ ഹാട്രിക്…. 1991 ല്‍ സാക്ഷാല്‍ കപില്‍പാജിയുടെ ഹാട്രിക്…. അതിന് ശേഷം പരിമിത ഓവര്‍ മല്‍സരത്തില്‍ ഇന്ത്യയുടെ ഹാട്രിക് നേട്ടം ദേശീയ ടീമിലെ പുത്തന്‍ താരം കുല്‍ദീപ് യാദവ്. ഇന്നലെ ഈഡനിലെ രാത്രിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഓസീസ്പ്പടയെ ഞെട്ടിക്കുകയായിരുന്നു 26 കാരന്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓരോവറില്‍ രണ്ട് സിക്‌സറുകള്‍ നേടിയ ഘട്ടത്തില്‍ കുല്‍ദീപിനെ ആക്രമണത്തില്‍ നിന്ന് വിരാത് കോലി പിന്‍വലിച്ചിരുന്നു. മുപ്പത്തിമൂന്നാം ഓവറിലാണ് പിന്നെ അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. മാത്യു വെയ്ഡാണ് ഹാട്രിക്കിലെ ആദ്യ ഇര. ഓഫ് സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ ഞെട്ടിക്കുന്ന ധോണിയുടെ ശക്തി. ആസ്റ്റണ്‍ ആഗറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി രണ്ടാം വിക്കറ്റ്. പാറ്റ് കുമ്മിന്‍സിനെ കുരുക്കിയ ഹാട്രിക് പന്തായിരുന്നു സൂപ്പര്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending