Connect with us

More

എന്താണ് കുട്ടികള്‍ക്കുള്ള മീസില്‍സ് റുബല്ല കുത്തിവെപ്പ്?; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

Published

on

ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രതിജനകം (വാക്‌സിന്‍) നല്‍കുന്ന പ്രവര്‍ത്തിയാണ് വാക്‌സിനേഷന്‍ എന്ന് പറയുന്നത്.ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ വാക്‌സിനേഷന്‍ എടുത്താല്‍ ആ സമൂഹത്തിന് മുഴുവനായി രോഗപ്രതിരോധശേഷി ലഭിക്കുകയും തന്മൂലം സാംക്രമിക രോഗങ്ങള്‍ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.

രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എഡ്വേഡ് ജന്നര്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വികസിപ്പിച്ചെടുത്ത വസൂരി വാക്‌സിനാണ് ഇതുവരെ ലോകത്ത് ഏറ്റവും കൂടുതല്‍ ജീവനുകള്‍ രക്ഷപ്പെടാന്‍ കാരണമായ കണ്ടുപിടിത്തമെന്ന് വിലയിരുത്തപ്പെടുന്നത്..

ശാസ്ത്രം പുരോഗമിച്ചതോടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സാംക്രമിക രോഗങ്ങള്‍ ബാക്ടീരിയ,വൈറസ്, ഫംഗസ്, തുടങ്ങിയ സൂക്ഷ്മജീവികള്‍ കൊണ്ടാണെന്ന് ശാസ്ത്രീയമായി മനസ്സിലായത്. പിന്നീടാണ് ഇവയെങ്ങനെ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിച്ച് അസുഖങ്ങള്‍ ഉണ്ടാക്കുന്നുവെന്നും, അവയെ ശരീരം എങ്ങനെയാണ് പ്രതിരോധിക്കുന്നുമുള്ള സുസ്ഥാപിത പഠനങ്ങള്‍ അംഗീകരിക്കപ്പെടുന്നത്.

വാക്‌സിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നമ്മുടെ പ്രതിരോധം സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ചര്‍മം, ഉമിനീര്‍, ആമാശയത്തിലെ ആസിഡുകള്‍ മുതലായ ആദ്യഘട്ട പ്രതിരോധം മറികടന്ന് രക്തചംക്രമണത്തില്‍ എത്തിച്ചേരുന്ന രോഗാണുക്കളെ പ്രതിരോധിക്കാന്‍ സങ്കീര്‍ണമായ ശൃംഖലയാണുള്ളത്. ശരീരത്തിനുള്ളില്‍ പ്രവേശിച്ച രോഗാണുവിനെ ആദ്യഘട്ടത്തില്‍ വിഴുങ്ങുന്നത് മാക്രോഫേജുകളാണ്. പിന്നീട് വൈറസിന്റെ പുറത്തുള്ള ചില പ്രോട്ടീനുകള്‍ ടി സെല്‍(T c-e-l-l ) ബി സെല്‍(B c-e-l-l) എന്നീ വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുന്ന തിലൂടെ ഇവയെ രോഗാണുക്കളെ നശിപ്പിക്കാന്‍ പ്രാപ്തരാക്കുന്നു .ഓരോ ബി സെല്ലും പുറത്ത് പ്രത്യേക ആകൃതിയില്‍ ഉള്ള പ്രോട്ടീന്‍ വഹിക്കുന്നുണ്ട് ,ഇതിലേതെങ്കിലും ഒരു പ്രോട്ടീന്‍ വൈറസുകളുടെ പുറത്തെ പ്രോട്ടീനുമായി കൂടിച്ചേരുന്നതോടെ രൂപമാറ്റം വരുന്ന ബി സെല്‍ അനേകം ആന്റിബോഡികള്‍ നിര്‍മിക്കാന്‍ തുടങ്ങുന്നു. ഈ ആന്റിബോഡികള്‍ സകല വൈറസുകളുടെയും പുറത്തുള്ള ആന്റിജെനുമായി (an-ti-g-en) പറ്റി പിടിക്കുകയും അങ്ങനെ വൈറസുകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു.ഇത്തരത്തിലുള്ള ചില ബി സെല്ലുകള്‍ മെമ്മറി ബി സെല്ലുകളായി രൂപാന്തരം പ്രാപിക്കുകയും പിന്നീട് ജീവിത കാലയളവില്‍ എപ്പോഴെങ്കിലും ആ പഴയ വൈറസ് ആക്രമിക്കാന്‍ വന്നാല്‍ ഉടനടി ആന്റിബോഡി നിര്‍മ്മിച്ച് പ്രതിരോധിക്കുന്നത് ഈ മെമ്മറി സെല്ലുകളാണ്. ഇത്തരത്തിലുള്ള മെമ്മറിയില്‍ സെല്ലുകളാണ് വാക്‌സിനേഷന്‍ എന്ന പ്രക്രിയയില്‍ സുപ്രധാന പങ്കു വഹിക്കുന്നത്.

പ്രധാനമായും രണ്ടുതരത്തിലുള്ള വാക്‌സിനുകളാണുള്ളത്. നിര്‍ജീവമായ രോഗാണുക്കള്‍ (k-i-l-l-e-d v-a-c-c-in-e) കൊണ്ട് ഉണ്ടാക്കിയതും രോഗങ്ങളുണ്ടാക്കാന്‍ കഴിയാത്ത വിധം ശോഷിതമായ രോഗാണുക്കള്‍കൊണ്ട്(l-iv-e v-a-c-c-in-e) ഉണ്ടാക്കിയതും. ഇത്തരത്തിലുള്ള വാക്‌സിനുകള്‍ നമ്മുടെ ശരീരത്തില്‍ അണുബാധ ഏല്‍പ്പിക്കുന്ന അവസ്ഥയുണ്ടാക്കുകയും അണുബാധയെ പ്രതിരോധിക്കാന്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് യഥാര്‍ത്ഥ അണുബാധയുണ്ടായാല്‍ ഉടനടി പ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി രോഗാണുക്കളില്‍ നിന്ന് രക്ഷ നേടിത്തരുന്നു.

ഒട്ടനവധി സാംക്രമിക രോഗങ്ങളെ ഇന്നു നാം വാക്‌സിനേഷനിലൂടെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് വസൂരി എന്ന മാരക അസുഖം പൂര്‍ണ്ണമായും ഭൂമിയില്‍നിന്ന് തുടച്ചു നീക്കപ്പെട്ടതിനുശേഷം ഇന്ന് പോളിയോ എന്ന അസുഖവും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. 2013 സെപ്റ്റംബര്‍ മാസത്തില്‍ ലോകാരോഗ്യസംഘടനയുടെ തെക്കു കിഴക്കന്‍ മേഖലാ സമ്മേളനത്തില്‍ എടുത്ത ഒരു സുപ്രധാന തീരുമാനം ആണ് മിസല്‍സ്(അഞ്ചാംപനി) റുബെല്ല (ജര്‍മന്‍ മീസല്‍സ്).എന്നീ മാരക അസുഖങ്ങളെ 2020 ഉന്മൂലനം ചെയ്യുക എന്നുള്ളത്.ഒരു വര്‍ഷം ഏകദേശം നാല്പതിനായിരം കുഞ്ഞുങ്ങളാണ് മീസല്‍സ് എന്ന അസുഖം മൂലവും അതിന്റെ സങ്കീര്‍ണതങ്ങള്‍ മൂലവും ഭാരതത്തില്‍ മരണമടയുന്നത് .ലോകത്തില്‍ മീസല്‍സ് മൂലമുള്ള മരണസംഖ്യയില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇതുപോലെ ആയിരത്തിലൊരു നവജാതശിശു റുബല്ല കാരണം മരിക്കുകയോ വൈകല്യങ്ങള്‍ക്കടിപ്പെടുകയോ ചെയ്യുന്നു.

ഈ ഒരു സാഹചര്യത്തിലാണ് മീസില്‍സ്, റുബല്ല എന്നീ രോഗങ്ങളെ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പെയ്ന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നത്. യജ്ഞത്തിന്റെ പരിപൂര്‍ണ വിജയത്തിനു തടസ്സം നില്‍ക്കുന്നത്, വാക്‌സിനേഷനെക്കുറിച്ചുള്ള അജ്ഞതയും അതു വളര്‍ത്തുന്ന കുപ്രചരണങ്ങളുമാണ്. അതുകൊണ്ട് വാക്‌സിനേഷനെക്കുറിച്ചു ശാസ്ത്രീയമായ അവബോധം നമ്മള്‍ വളര്‍ത്തേണ്ടതുണ്ട്.

 

എന്താണ് മീസില്‍സ്, റുബല്ല രോഗങ്ങള്‍?

കുട്ടികളില്‍, പ്രത്യേകിച്ച്, അഞ്ചു വയസ്സില്‍ താഴെയുള്ളവരില്‍ വയറിളക്കം ന്യൂമോണിയ തലച്ചോറിലെ അണുബാധ എന്നിവയ്ക്കു കാരണമാകുന്ന വളരെ പെട്ടെന്നു പകരുന്ന രോഗമാണ് മീസില്‍സ് (അഞ്ചാംപനി). ഇന്ത്യയില്‍ മീസില്‍സ് ബാധിച്ച് ഓരോ വര്‍ഷവും 40000ല്‍ അധികം കുട്ടികളാണ് മരിക്കുന്നത്.

ഗര്‍ഭിണിയെ ബാധിക്കുകയും അതുവഴി ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനോ ഗുരുതരമായ ജന്മവൈകല്യങ്ങള്‍ക്കോ ഇടയാക്കുന്ന രോഗമാണ് റുബല്ല. ഇതു നവജാതശിശുക്കളില്‍ 1000ത്തില്‍ 1 എന്ന നിരക്കില്‍ ഇന്ത്യയില്‍ കാണപ്പെടുന്നു.

ജനിതക റുബല്ല സിന്‍ഡ്രോം എന്താണ്?

ഗര്‍ഭകാലത്ത്, പ്രത്യേകിച്ചും ആദ്യ മൂന്നുമാസത്തിനിടയ്ക്ക്, ഗര്‍ഭിണിയ്ക്ക് റുബല്ല ബാധിക്കുന്നതു മൂലം, ഗരഭസ്ഥശിശുവിനുണ്ടാകുന്ന ഗുരുതരപ്രത്യാഘാതങ്ങളേയാണ് ജനിതക റുബല്ല സിന്‍ഡ്രോം (ഇീിഴലിശമേഹ ഞൗയലഹഹമ ട്യിറൃീാല) എന്നു പറയുന്നത്.

അതുമൂലം നവജാതശിശുവിന് അന്ധത, ബധിരത, ഹൃദയ വൈകല്യങ്ങള്‍, ബുദ്ധിമാന്ദ്യം, കരള്‍ രോഗങ്ങള്‍ എന്നിവ ബാധിക്കാവുന്നതാണ്.

മീസില്‍സ്‌റുബല്ല പ്രതിരോധ കുത്തിവയ്പ് എന്തിനാണ്?

കുട്ടികളില്‍ മീസില്‍സ്, റുബല്ല രോഗങ്ങള്‍ വരുന്നതു തടയാന്‍ പ്രതിരോധ കുത്തിവയ്പ് സഹായകമാകും.

ഈ വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്നതാണോ?

അതെ. ഒരു വയസ്സിനു മുന്‍പ് നല്‍കിയ കുത്തിവയ്പിനു 85 ശതമാനവും ഒരു വയസ്സിനു ശേഷം നല്‍കിയതിനു 95 ശതമാനവും സംരക്ഷണം നല്‍കാനാകും.

മീസില്‍സ്, റുബല്ല എന്നിവ ഒരുമിച്ചു നല്‍കുന്നതിലൂടെ രണ്ടിന്റേയും ഫലപ്രാപ്തി നഷ്ടപ്പെടുമോ?

ഇല്ല. ഒരുമിച്ചു നല്‍കുന്നതു മൂലം രണ്ടിന്റേയും ക്ഷമത ഒരിക്കലും കുറയുന്നില്ല.

കുട്ടിയ്ക്ക് പനിയോ, അഞ്ചാം പനി, റുബല്ല എന്നിവയോ മുമ്പു ബാധിച്ചിട്ടുണ്ടെങ്കില്‍ ഈ വാക്‌സിന്‍ നല്‍കേണ്ടതുണ്ടോ?

വേണം. മുമ്പ് ഒരു രോഗം ബാധിച്ചിരുന്നോ എന്നതു കണക്കിലെടുക്കാതെ തന്നെ എല്ലാ കുട്ടികള്‍ക്കും മാര്‍ഗനിര്‍ദേശ പ്രകാരമുള്ള രണ്ടു ഡോസ് മീസില്‍സ്‌റുബല്ല വാക്‌സിന്‍ നല്‍കേണ്ടതാണ്.

എന്താണ് മീസില്‍സ്‌റുബല്ല പ്രതിരോധയജ്ഞം?

10 മാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് എംആര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള യജ്ഞമാണിത്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനാണ് പരിശ്രമിക്കുന്നത്. അഞ്ചാംപനി, റുബല്ല എന്നിവ മൂലമുള്ള മരണം, അംഗവൈകല്യം എന്നിവ കുറയുന്നതിനു സമൂഹത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം വാക്‌സിന്‍ നേരത്തേ നിശ്ചയിച്ചിരുന്ന കുട്ടിക്ക് മീസില്‍സ്‌റുബല്ല പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി കുത്തിവയ്പ് എടുക്കേണ്ടതുണ്ടോ?

അതെ. മുമ്പ് വാക്‌സിന്‍ ലഭിച്ചിരുന്നോ എന്നത് കണക്കിലെടുക്കാതെ ഒരു അധിക/പൂരക ഡോസായി നിശ്ചിത വയസ്സിനകത്തുള്ള കുട്ടികള്‍ക്ക് മീസില്‍സ്‌റുബല്ല വാക്‌സിന്‍ നല്‍കേണ്ടതാണ്.

9 മാസം പ്രായത്തിനു മുന്‍പു തന്നെ മീസില്‍സ്‌റുബല്ല വാക്‌സിന്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇനിയും അതു നല്‍കേണ്ടതുണ്ടോ?

അതേ, പ്രതിരോധചികിത്സാ പട്ടികപ്രകാരം രണ്ടു ഡോസ് ലഭിക്കാത്ത കുട്ടികള്‍ക്ക് 5 വയസ്സുവരെ പട്ടികപ്രകാരവും 15 വയസ്സുവരെ മീസില്‍റുബല്ല പ്രതിരോധയജ്ഞപ്രകാരവും നല്‍കാവുന്നതാണ്.

മീസില്‍സ്‌റുബല്ല പ്രതിരോധയജ്ഞത്തിനു തുടര്‍ പരിപാടിയുണ്ടോ?

ആരംഭത്തിലെ യജ്ഞത്തിനു ശേഷം സമൂഹരോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യം പോലെ അധികയജ്ഞം നടത്തുന്നതാണ്. ഇപ്പോളത്തെ യജ്ഞത്തിനു ശേഷം ജനിച്ച കുഞ്ഞുങ്ങള്‍ക്കായിരുക്കും അപ്പോള്‍ വാക്‌സിന്‍ നല്‍കുക.

രണ്ടാം വയസ്സിനു ശേഷം ആദ്യഡോസ് എടുക്കാന്‍ കുട്ടിയെ കൊണ്ടുവന്നാല്‍ കുട്ടിക്ക് രണ്ടാമത്തെ ഡോസ് നല്‍കേണ്ടതുണ്ടോ?

പ്രതിരോധചികിത്സ പട്ടികപ്രകാരം തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പരമാവധി ശ്രമിക്കേണ്ടതാണ്. (912 മാസം ഒന്നാം ഡോസ്, 1624 മാസം രണ്ടാം ഡോസ്). എങ്കിലും രണ്ടു വയസ്സിനു ശേഷം ആദ്യഡോസിനു കൊണ്ടുവന്നാല്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രണ്ടാമത്തെ ഡോസ് നല്‍കാവുന്നതാണ്. ഇത് 5 വയസ്സിനകം പൂര്‍ത്തീകരിച്ചിരിക്കണം.

എവിടെ നിന്നാണ് വാക്‌സിന്‍ ലഭിക്കുക?

നിശ്ചിത വയസ്സുള്ള കുട്ടികള്‍ക്കു സ്‌കൂള്‍, അംഗന്‍വാടി, തിരഞ്ഞെടുത്ത മറ്റു സ്ഥലങ്ങളിലെ ക്യാമ്പുകളില്‍ നിന്നും വാക്‌സിന്‍ ലഭിക്കും.

വാക്‌സിന്‍ ലഭിക്കുന്ന സ്ഥലം, സമയം തുടങ്ങിയ വിശദാംശങ്ങള്‍ എങ്ങനെ അറിയാനാകും?

സമീപത്തെ ആരോഗ്യപ്രവര്‍ത്തകരേയോ, ആശ, അംഗന്‍വാടി പ്രവര്‍ത്തകരേയോ സമീപിച്ചാല്‍ വിവരം ലഭിക്കുന്നതാണ്.

എം.ആര്‍ വാക്‌സിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോ?

ഇല്ല. വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണ്. ഇത് ലോകമൊട്ടാകെ പട്ടികപ്രകാരവും, പ്രത്യേക ക്യാമ്പെയ്‌നുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന വാക്‌സിന്‍ ആണ്. ദശലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇതു തീര്‍ത്തും സുരക്ഷിതമാണ്.

DR. Abhilash, District Project Manager, National Health Mission, Wayanad.

https://www.facebook.com/nhmwynd

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

Trending