Connect with us

Video Stories

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ ഉയരുന്നു, ഒരു വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 200ലേറെ മസ്ജിദുകൾ

Published

on

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിക്കഴിഞ്ഞു എന്നും കണക്കുകൾ ഉദ്ധരിച്ച് മീഡിയം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജൂതരക്കെതിരെ ഉണ്ടായതിനു സമാനമായ വംശീയ വിദ്വേഷമാണ് യൂറോപ്പിൽ ആകമാനം നടക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ആരാധനാ കേന്ദ്രങ്ങൾക്ക് പുറത്തു വെച്ച് മുസ്ലിംകൾ അക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ മൂന്നിരട്ടി വർധന ഉണ്ടായി. പള്ളികൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ യു.കെയിൽ മാത്രം വർധിച്ചത് 200 ശതമാനമാണ്. ഇത് ഒരു വലിയ സുരക്ഷാ പ്രശ്നമായി മാറിക്കഴിഞ്ഞു എന്ന് ജർമൻ ഗവണ്മെന്റ് ഈയോടെ വ്യക്തമാക്കി.

25 ദശലക്ഷം തദ്ദേശീയ മുസ്ലിംകൾ യൂറോപ്പിൽ ഉണ്ടെങ്കിലും, ഇസ്‌ലാമിക, അറബ് പേര് ഉള്ള എല്ലാവരെയും വിദേശികൾ ആയി മുദ്ര കുത്തുന്ന പ്രവണത വർധിച്ചു വരികയാണ്. വിദേശികൾ, പുറത്തു നിന്ന് വന്നവർ തുടങ്ങിയ നിലകളിലാണ് ഇവരെ കാണുന്നത്. അക്രമങ്ങളിൽ സിംഹാഭാഗവും നടത്തുന്നത് വെളുത്ത വംശജരാണ്. ഐ എസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കുന്ന ഇവർ, വെള്ളക്കാർ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് അങ്ങനെ ഒരു ലേബൽ നൽകുന്നില്ല. മുസ്ലിംകൾ പ്രതിസ്ഥാനത്തു വരുന്ന കുറ്റകൃത്യങ്ങളെ ഭീകരവാദം എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ, സമാനമായ കുറ്റങ്ങളിൽ വെള്ളക്കാർ പിടിക്കപ്പെട്ടാൽ അതിനെ ലഘൂകരിച്ചു കൊണ്ടും കുറ്റവാളിയെ മയപ്പെടുത്തി കൊണ്ടുമുള്ള റിപ്പോർട്ടുകളാണ് കൊടുക്കാറുള്ളത്.

മുൻകാലങ്ങളിൽ ജൂത വംശജർക്കെതിരെ നടന്നിരുന്ന മുൻവിധിയും വിദ്വേഷവും ഇപ്പോൾ മുസ്ലിംകൾ ആണ് നേരിടുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞ അമികം നാചമണി പറയുന്നു.

വെല്ലുവിളിക്കിടയിലും വളര്‍ച്ച

അതേ സമയം, മുസ്ലിംകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള അക്രമങ്ങൾ വർധിച്ചു വരുമ്പോഴും ഇസ്ലാം യൂറോപ്പിൽ ആരോഗ്യകരമായ വളർച്ചയാണ് നേടുന്നതെന്ന് പ്യൂ റിസേർച്ച് സെന്റർ പറയുന്നു. വൻകരയിലെ രാജ്യങ്ങളിൽ റഷ്യ ആണ് മുസ്ലിംകളെ കൂടുതലായും ഉൾക്കൊള്ളുന്നത്. 14 ദശലക്ഷം വരുന്ന മുസ്ലിംകൾ റഷ്യൻ ജനതയുടെ 10 ശതമാനത്തിലേറെ വരും. ജർമ്മനിയും ഫ്രാൻസുമാണ് കൂടുതൽ മുസ്ലിംകൾ ഉള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഫ്രഞ്ച് ജനസംഖ്യയുടെ 7.5 ശതമാനം മുസ്ലിംകൾ ആണ്.

ആഫ്രിക്കൻ, ഏഷ്യൻ വൻകരകളിൽ നിന്നുള്ള കുടിയേറ്റവും മതപരിവർത്തനവുമാണ് മുസ്ലിം ജനസംഖ്യ ഉയരാൻ കാരണം. വിദ്വേഷ പ്രചരണം സജീവമാണെങ്കിലും ഇസ്ലാം പഠിക്കാൻ യുവതലമുറ സന്നദ്ധമാകുന്നുണ്ട്. യൂറോപ്യൻ മുസ്ലിംകളുടെ ശരാശരി പ്രായം 32 ആണെന്നത്, 2030 ഓടെ വൻകരയിലെ മുസ്ലിം ജനസംഖ്യ 10 ശതമാനത്തിലേറെ ഉയരാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. യൂറോപ്യൻ ജനതയുടെ ശരാശരി പ്രായം 40ഉം മതം വെളിപ്പെടുതാത്തവരുടേത് 37 ഉം ക്രിസ്തുമത വിശ്വസികളുടേത് 42 ഉം ആണെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ 2016ലെ റിപ്പോർട്ടിൽ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending