Connect with us

Video Stories

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ ഉയരുന്നു, ഒരു വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 200ലേറെ മസ്ജിദുകൾ

Published

on

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിക്കഴിഞ്ഞു എന്നും കണക്കുകൾ ഉദ്ധരിച്ച് മീഡിയം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജൂതരക്കെതിരെ ഉണ്ടായതിനു സമാനമായ വംശീയ വിദ്വേഷമാണ് യൂറോപ്പിൽ ആകമാനം നടക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ആരാധനാ കേന്ദ്രങ്ങൾക്ക് പുറത്തു വെച്ച് മുസ്ലിംകൾ അക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ മൂന്നിരട്ടി വർധന ഉണ്ടായി. പള്ളികൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ യു.കെയിൽ മാത്രം വർധിച്ചത് 200 ശതമാനമാണ്. ഇത് ഒരു വലിയ സുരക്ഷാ പ്രശ്നമായി മാറിക്കഴിഞ്ഞു എന്ന് ജർമൻ ഗവണ്മെന്റ് ഈയോടെ വ്യക്തമാക്കി.

25 ദശലക്ഷം തദ്ദേശീയ മുസ്ലിംകൾ യൂറോപ്പിൽ ഉണ്ടെങ്കിലും, ഇസ്‌ലാമിക, അറബ് പേര് ഉള്ള എല്ലാവരെയും വിദേശികൾ ആയി മുദ്ര കുത്തുന്ന പ്രവണത വർധിച്ചു വരികയാണ്. വിദേശികൾ, പുറത്തു നിന്ന് വന്നവർ തുടങ്ങിയ നിലകളിലാണ് ഇവരെ കാണുന്നത്. അക്രമങ്ങളിൽ സിംഹാഭാഗവും നടത്തുന്നത് വെളുത്ത വംശജരാണ്. ഐ എസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കുന്ന ഇവർ, വെള്ളക്കാർ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് അങ്ങനെ ഒരു ലേബൽ നൽകുന്നില്ല. മുസ്ലിംകൾ പ്രതിസ്ഥാനത്തു വരുന്ന കുറ്റകൃത്യങ്ങളെ ഭീകരവാദം എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ, സമാനമായ കുറ്റങ്ങളിൽ വെള്ളക്കാർ പിടിക്കപ്പെട്ടാൽ അതിനെ ലഘൂകരിച്ചു കൊണ്ടും കുറ്റവാളിയെ മയപ്പെടുത്തി കൊണ്ടുമുള്ള റിപ്പോർട്ടുകളാണ് കൊടുക്കാറുള്ളത്.

മുൻകാലങ്ങളിൽ ജൂത വംശജർക്കെതിരെ നടന്നിരുന്ന മുൻവിധിയും വിദ്വേഷവും ഇപ്പോൾ മുസ്ലിംകൾ ആണ് നേരിടുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞ അമികം നാചമണി പറയുന്നു.

വെല്ലുവിളിക്കിടയിലും വളര്‍ച്ച

അതേ സമയം, മുസ്ലിംകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള അക്രമങ്ങൾ വർധിച്ചു വരുമ്പോഴും ഇസ്ലാം യൂറോപ്പിൽ ആരോഗ്യകരമായ വളർച്ചയാണ് നേടുന്നതെന്ന് പ്യൂ റിസേർച്ച് സെന്റർ പറയുന്നു. വൻകരയിലെ രാജ്യങ്ങളിൽ റഷ്യ ആണ് മുസ്ലിംകളെ കൂടുതലായും ഉൾക്കൊള്ളുന്നത്. 14 ദശലക്ഷം വരുന്ന മുസ്ലിംകൾ റഷ്യൻ ജനതയുടെ 10 ശതമാനത്തിലേറെ വരും. ജർമ്മനിയും ഫ്രാൻസുമാണ് കൂടുതൽ മുസ്ലിംകൾ ഉള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഫ്രഞ്ച് ജനസംഖ്യയുടെ 7.5 ശതമാനം മുസ്ലിംകൾ ആണ്.

ആഫ്രിക്കൻ, ഏഷ്യൻ വൻകരകളിൽ നിന്നുള്ള കുടിയേറ്റവും മതപരിവർത്തനവുമാണ് മുസ്ലിം ജനസംഖ്യ ഉയരാൻ കാരണം. വിദ്വേഷ പ്രചരണം സജീവമാണെങ്കിലും ഇസ്ലാം പഠിക്കാൻ യുവതലമുറ സന്നദ്ധമാകുന്നുണ്ട്. യൂറോപ്യൻ മുസ്ലിംകളുടെ ശരാശരി പ്രായം 32 ആണെന്നത്, 2030 ഓടെ വൻകരയിലെ മുസ്ലിം ജനസംഖ്യ 10 ശതമാനത്തിലേറെ ഉയരാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. യൂറോപ്യൻ ജനതയുടെ ശരാശരി പ്രായം 40ഉം മതം വെളിപ്പെടുതാത്തവരുടേത് 37 ഉം ക്രിസ്തുമത വിശ്വസികളുടേത് 42 ഉം ആണെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ 2016ലെ റിപ്പോർട്ടിൽ പറയുന്നു.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending