Connect with us

More

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനം

Published

on

കോഴിക്കോട്: താമരശ്ശേരി- വയനാട് ചുരത്തില്‍ നവംബര്‍ ഒന്നു മുതല്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതിന് ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താമരശ്ശേരി ചുരം അവലോകന യോഗം തീരുമാനിച്ചു. ചുരത്തിലെ വ്യൂ പോയന്റില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നത് മറ്റു വാഹനങ്ങളുടെ കടന്നുപോക്ക് തടസപ്പെടുത്തുന്നുവെന്ന പരാതി മൂലമാണ് വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നത്. പകരം ലക്കിടിയില്‍ വാഹന പാര്‍ക്കിംഗ് സ്ഥലം തയ്യാറാക്കി വ്യൂ പോയന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കും. ഇതിനുളള നടപടി വയനാട് ജില്ലാ ഭരണകൂടം സ്വീകരിക്കും.

ചുരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം ആരംഭിക്കും. ലക്കിടി മുതല്‍ ഒന്‍പതാം ഹെയര്‍പിന്‍ വളവ് വരെ വയനാട് ഡിടിപിസിയും തുടര്‍ന്നുളള ഭാഗം ഒന്നാം വളവുവരെ കോഴിക്കോട് ഡി.ടി.പി.സിയും പുതുപ്പാടി പഞ്ചായത്തും മാലിന്യമുക്തമാക്കാന്‍ നടപടികളെടുക്കും. ചുരത്തില്‍ അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് തടയാന്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ നടപടിയാരംഭിക്കും. മാലിന്യ നിര്‍മാര്‍ജന ബോധവത്ക്കരണ ബോര്‍ഡുകളും ചുരത്തില്‍ സ്ഥാപിക്കും. യാത്രക്കാരുള്‍പ്പെടെ ചുരത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ചുരം റോഡിലെ അറ്റകുറ്റുപണികള്‍ അടിയന്തിരമായി നടത്തും. 2,4,9 ഹെയര്‍പിന്‍വളവുകള്‍ ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്. 6,7,8 ഹെയര്‍ പിന്‍ വളവുകളുടെ വീതി കൂട്ടുന്നതിനായി 0.92 ഹെക്ടര്‍ ഭൂമി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് അനുകൂല നിലപ്പാടാണുളളത്. 3,5 ഹെയര്‍ പിന്‍ വളവുകള്‍ വീതി കൂട്ടാനായി സ്വകാര്യ വ്യക്തിയില്‍ നിന്നും ഭൂമി ഏറ്റെടുക്കും. റോഡ് നവീകരണവും വീതി കൂട്ടുന്നതും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. ചുരം റോഡ് നവീകരണത്തിനായി 75 ലക്ഷം രൂപയുടെ പദ്ധതി നിലവിലുണ്ട്.

ചുരം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനുളള നടപടികളാരംഭിക്കും. അതിനായി 3 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്. ആവശ്യമെങ്കില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ചുരത്തിലെ ഹോര്‍ഡിംഗ്സുകള്‍ മാര്‍ച്ച് 31 ന് ശേഷം നീക്കം ചെയ്യും. അനധികൃത ഹോര്‍ഡിംഗുകള്‍ ഉടന്‍ നീക്കം ചെയ്യും. ചുരത്തില്‍ ഇനി പുതിയ ഹോര്‍ഡിംഗുകള്‍ക്ക് അനുമതി നല്‍കില്ല. ചുരത്തിലെ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ റീജിനല്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുപ്പാടി പഞ്ചായത്ത് നടപടിയാരംഭിക്കും. ചുരത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും. ചുരത്തിലൂടെ ഓവര്‍ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയാരംഭിക്കും. വെയ്ബ്രിഡ്ജ് സ്ഥാപിക്കാന്‍ എം.ഐ ഷാനവാസ് എം.പി ഫണ്ട് നല്‍കുമെന്നും അറിയിച്ചു. ചുരത്തിലെ അപകടങ്ങള്‍ തടയാന്‍ ഫയര്‍ സര്‍വീസ് മെഡിക്കല്‍ എയ്ഡ് ക്ലിനിക്കും ആരംഭിക്കും. യാത്രക്കാര്‍ക്കായി തകരപ്പാടിയില്‍ ടോയ്ലറ്റ് സൗകര്യവും ഒരുക്കും.

എം.ഐ. ഷാനവാസ് എം.പി, വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending