Connect with us

Culture

ഇനി മരണക്കളി; ഫ്രാന്‍സിന് സ്‌പെയിന്‍,ബ്രസീലിന് ഹോണ്ടുറാസ്

Published

on

ഗോഹട്ടി: കുട്ടി ലോകകപ്പില്‍ രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്‍സ്,ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, നൈജര്‍, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഘാന, ഇറാന്‍, കൊളംബിയ, ജര്‍മനി, മാലി, ഇറാഖ്, പരാഗ്വേ, ബ്രസീല്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നവര്‍. ഇന്ന് കളിയില്ല. നാളെ ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ വൈകീട്ട് അഞ്ചിന് കൊളംബിയ ജര്‍മനിയെ നേരിടുമ്പോള്‍ രാത്രി പരാഗ്വേ-അമേരിക്ക പോരാട്ടമാണ്. 17ന് ഗോവയില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇറാന്‍ മെക്‌സിക്കോയെയും ഗോഹട്ടിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെയും കൊല്‍ക്കത്തയില്‍ ജപ്പാനും ഇംഗ്ലണ്ടും കളിക്കും. അന്ന് തന്നെ ഗോവയില്‍ മാലി ഇറാഖിനെ എതിരിടും. 18നാണ് കൊച്ചിയിലെ പ്രി ക്വാര്‍ട്ടര്‍. രാത്രി എട്ടിന് ബ്രസീലും ഹോണ്ടുറാസും നേര്‍ക്കു നേര്‍. അന്ന് ആദ്യ പോരാട്ടത്തില്‍ മുംബൈയില്‍ ഘാനയും നൈജറും കളിക്കും.

ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നാമാവശേഷമാക്കി ഫ്രാന്‍സ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഒന്നാമന്മാരായി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ തന്നെ മൂന്ന് ഗോളാണ് മല്‍സരത്തില്‍ പിറന്നത്. ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് ഹോണ്ടുറാസ് കാര്‍ലോസ് മെജിയയിലൂടെ ലീഡ് നേടി. അധികം താമസിയാതെ വില്‍സണ്‍ ഇസിഡോര്‍ ഫ്രാന്‍സിന് വേണ്ടി സമനില നേടി. അലക്‌സി ഫിലിപ്‌സ് ഫ്രാന്‍സിനായി ലീഡ് നേടിയപ്പോള്‍ മുതല്‍ മല്‍സരം ഏകപക്ഷീയമായി. രണ്ടാം പകുതിയില്‍ അലക്‌സി തന്റെ രണ്ടാം ഗോളുമായി ഫ്രഞ്ച് ആധിപത്യത്തിന് അടിവരയിട്ടു. ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍വേട്ടക്കാരന്‍ അമൈന്‍ഗുവാരിയയുടെ ഊഴമായിരുന്നു പിന്നെ. ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം ഗോളുമായി യുവതാരം മിന്നിയപ്പോള്‍ യാസിന്‍ ആദില്‍ ടീമിന്റെ അഞ്ചാം ഗോള്‍ നേടി. പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ കരുത്തരായ അയല്‍വാസികള്‍ സ്‌പെയിനാണ്. അതേസമയം തോറ്റിട്ടും രക്ഷപ്പെട്ട ഹോണ്ടുറാസ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊച്ചിയില്‍ ബ്രസീലിനെ നേരിടും.

ദുര്‍ബലരായ ന്യൂകാലിഡോണിയക്കെതിരെ 1-1 സമനില നേടിയ ജപ്പാനാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. നാല് പോയന്റാണ് അവര്‍ക്കുള്ളത്. ഒന്നാം പകുതിയില്‍ കൈതോ നകമുറയുടെ ഗോളില്‍ ജപ്പാന്‍ ലീഡ് നേടി. എന്നാല്‍ മല്‍സരത്തിന്റെ അവസാനത്തില്‍ ജേക്കബ് ജിനോ കാലിഡോണിയയുടെ ചരിത്ര ഗോളുമായി സമനില നേടി. ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ കാലിഡോണിയക്കാരുടെ ആദ്യ ഗോളാണിത്. ഗ്രൂപ്പ് എഫില്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇംഗ്ലണ്ട് ഒന്നാമന്മാരായി. ഇന്നലെയവര്‍ ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ലോഡാര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗോമസ്, സ്മിത്ത് റോ എന്നിവരുടെ ബൂട്ടുകളും ചലിച്ചു. തോറ്റെങ്കിലും ഗ്രൂപ്പില്‍ നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായി ഇറാഖ് പ്രി ക്വാര്‍ട്ടറിലെത്തി. ശക്തരായ മാലിയാണ് അടുത്ത മല്‍സരത്തിലെ പ്രതിയോഗികള്‍. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോയും ചിലിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മെക്‌സിക്കോ ഗ്രൂപ്പില്‍ മൂന്നാമന്മാരായി പ്രി ക്വാര്‍ട്ടറില്‍ ഇറാനെ നേരിടാന്‍ യോഗ്യത നേടി.

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending