Connect with us

Culture

ഇനി മരണക്കളി; ഫ്രാന്‍സിന് സ്‌പെയിന്‍,ബ്രസീലിന് ഹോണ്ടുറാസ്

Published

on

ഗോഹട്ടി: കുട്ടി ലോകകപ്പില്‍ രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്‍സ്,ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, നൈജര്‍, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഘാന, ഇറാന്‍, കൊളംബിയ, ജര്‍മനി, മാലി, ഇറാഖ്, പരാഗ്വേ, ബ്രസീല്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നവര്‍. ഇന്ന് കളിയില്ല. നാളെ ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ വൈകീട്ട് അഞ്ചിന് കൊളംബിയ ജര്‍മനിയെ നേരിടുമ്പോള്‍ രാത്രി പരാഗ്വേ-അമേരിക്ക പോരാട്ടമാണ്. 17ന് ഗോവയില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇറാന്‍ മെക്‌സിക്കോയെയും ഗോഹട്ടിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെയും കൊല്‍ക്കത്തയില്‍ ജപ്പാനും ഇംഗ്ലണ്ടും കളിക്കും. അന്ന് തന്നെ ഗോവയില്‍ മാലി ഇറാഖിനെ എതിരിടും. 18നാണ് കൊച്ചിയിലെ പ്രി ക്വാര്‍ട്ടര്‍. രാത്രി എട്ടിന് ബ്രസീലും ഹോണ്ടുറാസും നേര്‍ക്കു നേര്‍. അന്ന് ആദ്യ പോരാട്ടത്തില്‍ മുംബൈയില്‍ ഘാനയും നൈജറും കളിക്കും.

ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നാമാവശേഷമാക്കി ഫ്രാന്‍സ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഒന്നാമന്മാരായി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ തന്നെ മൂന്ന് ഗോളാണ് മല്‍സരത്തില്‍ പിറന്നത്. ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് ഹോണ്ടുറാസ് കാര്‍ലോസ് മെജിയയിലൂടെ ലീഡ് നേടി. അധികം താമസിയാതെ വില്‍സണ്‍ ഇസിഡോര്‍ ഫ്രാന്‍സിന് വേണ്ടി സമനില നേടി. അലക്‌സി ഫിലിപ്‌സ് ഫ്രാന്‍സിനായി ലീഡ് നേടിയപ്പോള്‍ മുതല്‍ മല്‍സരം ഏകപക്ഷീയമായി. രണ്ടാം പകുതിയില്‍ അലക്‌സി തന്റെ രണ്ടാം ഗോളുമായി ഫ്രഞ്ച് ആധിപത്യത്തിന് അടിവരയിട്ടു. ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍വേട്ടക്കാരന്‍ അമൈന്‍ഗുവാരിയയുടെ ഊഴമായിരുന്നു പിന്നെ. ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം ഗോളുമായി യുവതാരം മിന്നിയപ്പോള്‍ യാസിന്‍ ആദില്‍ ടീമിന്റെ അഞ്ചാം ഗോള്‍ നേടി. പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ കരുത്തരായ അയല്‍വാസികള്‍ സ്‌പെയിനാണ്. അതേസമയം തോറ്റിട്ടും രക്ഷപ്പെട്ട ഹോണ്ടുറാസ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊച്ചിയില്‍ ബ്രസീലിനെ നേരിടും.

ദുര്‍ബലരായ ന്യൂകാലിഡോണിയക്കെതിരെ 1-1 സമനില നേടിയ ജപ്പാനാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. നാല് പോയന്റാണ് അവര്‍ക്കുള്ളത്. ഒന്നാം പകുതിയില്‍ കൈതോ നകമുറയുടെ ഗോളില്‍ ജപ്പാന്‍ ലീഡ് നേടി. എന്നാല്‍ മല്‍സരത്തിന്റെ അവസാനത്തില്‍ ജേക്കബ് ജിനോ കാലിഡോണിയയുടെ ചരിത്ര ഗോളുമായി സമനില നേടി. ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ കാലിഡോണിയക്കാരുടെ ആദ്യ ഗോളാണിത്. ഗ്രൂപ്പ് എഫില്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇംഗ്ലണ്ട് ഒന്നാമന്മാരായി. ഇന്നലെയവര്‍ ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ലോഡാര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗോമസ്, സ്മിത്ത് റോ എന്നിവരുടെ ബൂട്ടുകളും ചലിച്ചു. തോറ്റെങ്കിലും ഗ്രൂപ്പില്‍ നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായി ഇറാഖ് പ്രി ക്വാര്‍ട്ടറിലെത്തി. ശക്തരായ മാലിയാണ് അടുത്ത മല്‍സരത്തിലെ പ്രതിയോഗികള്‍. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോയും ചിലിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മെക്‌സിക്കോ ഗ്രൂപ്പില്‍ മൂന്നാമന്മാരായി പ്രി ക്വാര്‍ട്ടറില്‍ ഇറാനെ നേരിടാന്‍ യോഗ്യത നേടി.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending