Connect with us

Culture

ഇനി മരണക്കളി; ഫ്രാന്‍സിന് സ്‌പെയിന്‍,ബ്രസീലിന് ഹോണ്ടുറാസ്

Published

on

ഗോഹട്ടി: കുട്ടി ലോകകപ്പില്‍ രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്‍സ്,ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, നൈജര്‍, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഘാന, ഇറാന്‍, കൊളംബിയ, ജര്‍മനി, മാലി, ഇറാഖ്, പരാഗ്വേ, ബ്രസീല്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നവര്‍. ഇന്ന് കളിയില്ല. നാളെ ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ വൈകീട്ട് അഞ്ചിന് കൊളംബിയ ജര്‍മനിയെ നേരിടുമ്പോള്‍ രാത്രി പരാഗ്വേ-അമേരിക്ക പോരാട്ടമാണ്. 17ന് ഗോവയില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇറാന്‍ മെക്‌സിക്കോയെയും ഗോഹട്ടിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെയും കൊല്‍ക്കത്തയില്‍ ജപ്പാനും ഇംഗ്ലണ്ടും കളിക്കും. അന്ന് തന്നെ ഗോവയില്‍ മാലി ഇറാഖിനെ എതിരിടും. 18നാണ് കൊച്ചിയിലെ പ്രി ക്വാര്‍ട്ടര്‍. രാത്രി എട്ടിന് ബ്രസീലും ഹോണ്ടുറാസും നേര്‍ക്കു നേര്‍. അന്ന് ആദ്യ പോരാട്ടത്തില്‍ മുംബൈയില്‍ ഘാനയും നൈജറും കളിക്കും.

ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നാമാവശേഷമാക്കി ഫ്രാന്‍സ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഒന്നാമന്മാരായി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ തന്നെ മൂന്ന് ഗോളാണ് മല്‍സരത്തില്‍ പിറന്നത്. ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് ഹോണ്ടുറാസ് കാര്‍ലോസ് മെജിയയിലൂടെ ലീഡ് നേടി. അധികം താമസിയാതെ വില്‍സണ്‍ ഇസിഡോര്‍ ഫ്രാന്‍സിന് വേണ്ടി സമനില നേടി. അലക്‌സി ഫിലിപ്‌സ് ഫ്രാന്‍സിനായി ലീഡ് നേടിയപ്പോള്‍ മുതല്‍ മല്‍സരം ഏകപക്ഷീയമായി. രണ്ടാം പകുതിയില്‍ അലക്‌സി തന്റെ രണ്ടാം ഗോളുമായി ഫ്രഞ്ച് ആധിപത്യത്തിന് അടിവരയിട്ടു. ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍വേട്ടക്കാരന്‍ അമൈന്‍ഗുവാരിയയുടെ ഊഴമായിരുന്നു പിന്നെ. ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം ഗോളുമായി യുവതാരം മിന്നിയപ്പോള്‍ യാസിന്‍ ആദില്‍ ടീമിന്റെ അഞ്ചാം ഗോള്‍ നേടി. പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ കരുത്തരായ അയല്‍വാസികള്‍ സ്‌പെയിനാണ്. അതേസമയം തോറ്റിട്ടും രക്ഷപ്പെട്ട ഹോണ്ടുറാസ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊച്ചിയില്‍ ബ്രസീലിനെ നേരിടും.

ദുര്‍ബലരായ ന്യൂകാലിഡോണിയക്കെതിരെ 1-1 സമനില നേടിയ ജപ്പാനാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. നാല് പോയന്റാണ് അവര്‍ക്കുള്ളത്. ഒന്നാം പകുതിയില്‍ കൈതോ നകമുറയുടെ ഗോളില്‍ ജപ്പാന്‍ ലീഡ് നേടി. എന്നാല്‍ മല്‍സരത്തിന്റെ അവസാനത്തില്‍ ജേക്കബ് ജിനോ കാലിഡോണിയയുടെ ചരിത്ര ഗോളുമായി സമനില നേടി. ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ കാലിഡോണിയക്കാരുടെ ആദ്യ ഗോളാണിത്. ഗ്രൂപ്പ് എഫില്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇംഗ്ലണ്ട് ഒന്നാമന്മാരായി. ഇന്നലെയവര്‍ ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ലോഡാര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗോമസ്, സ്മിത്ത് റോ എന്നിവരുടെ ബൂട്ടുകളും ചലിച്ചു. തോറ്റെങ്കിലും ഗ്രൂപ്പില്‍ നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായി ഇറാഖ് പ്രി ക്വാര്‍ട്ടറിലെത്തി. ശക്തരായ മാലിയാണ് അടുത്ത മല്‍സരത്തിലെ പ്രതിയോഗികള്‍. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോയും ചിലിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മെക്‌സിക്കോ ഗ്രൂപ്പില്‍ മൂന്നാമന്മാരായി പ്രി ക്വാര്‍ട്ടറില്‍ ഇറാനെ നേരിടാന്‍ യോഗ്യത നേടി.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending