Connect with us

Culture

യൂറോ ഫൈനല്‍; ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്

Published

on

മുംബൈ: ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്….. യൂറോപ്യന്‍ അങ്കക്കലിയില്‍ സ്‌പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആഫ്രിക്കന്‍ കരുത്തുമായി അതിവേഗ ഫുട്‌ബോളിന്റെ ശക്തി ഇന്ത്യന്‍ മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്‍്പ്പിച്ച് സ്‌പെയിന്‍ രണ്ടാം സെമി സുന്ദരമായി അതിജയിച്ചു. പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് ആദ്യ ഗോള്‍ സ്വന്തമാക്കിയ നായകന്‍ ആബേല്‍ റൂയിസ് ഒന്നാം പകുതിക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്തു.

രണ്ടാം പകുതിയില്‍ ടോറസ് ടീമിന്റെ മൂന്നാം ഗോള്‍ നേടിയെങ്കിലും അവസാനത്തില്‍ മാലി എന്‍ഡിയയിലൂടെ ഒരു ഗോള്‍ മടക്കി. രണ്ട് വന്‍കരകളുടെ അധിപന്മാര്‍ തമ്മിലുളള കൗമാര പോരാട്ടം മല്‍സരം ഫലം സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല. കൊല്‍ക്കത്തയില്‍ ബ്രസീല്‍-ഇംഗ്ലണ്ട് പോരാട്ടത്തില്‍ കണ്ട അതേ ആവേശവും വീര്യവും നിറഞ്ഞ ഒന്നര മണിക്കൂര്‍. പന്തടക്കത്തില്‍ സ്‌പെയിനും വേഗതയില്‍ മാലിയും ടോപ് ഗിയറില്‍ നിന്നപ്പോള്‍ ഡി.വൈ പാട്ടില്‍ സ്റ്റേഡിയം സമീപകാലത്ത് കണ്ട് ഏറ്റവും മികച്ച സോക്കര്‍ പോരാട്ടങ്ങളിലൊന്നായി രണ്ടാം സെമി മാറി.

പാട്ടില്‍ സ്‌റ്റേഡിയത്തിലെ സുന്ദര കാഴ്ച്ചകളിലൂടെ:

2-ാം മിനുട്ട്: സ്പാനിഷ് ആക്രമണ നിരയിലെ കുന്തമുനകളായ സെര്‍ജിയോ ഗോമസ്, ആബേല്‍ റൂയിസ്, സെസാര്‍ എന്നിവരുടെ ആവേശനീക്കം. ഇടത് പാര്‍ശ്വത്തിലൂടെ സെര്‍ജിയോ. പന്ത് റൂയിസിന്. വീണ്ടും സെസാറിന്. മിന്നും ഷോട്ട് പക്ഷേ മാലി ഗോള്‍ക്കീപ്പര്‍ യൂസഫ് കൊയ്ത്തയുടെ ദേഹത്തേക്കായിരുന്നു. ഭാഗ്യത്തിന് മാലിക്ക് രക്ഷ.

5-ാം മിനുട്ട്: റൂയിസ്-സെസാര്‍ ജോഡിയുടെ അപകടകരമായ നീക്കം. മിറാന്‍ഡ നല്‍കിയ പന്തുമായി റൂയിസ്. പന്ത് സെസാറിന്. പെനാല്‍ട്ടി ബോക്‌സിലേക്ക് ഊളിയിട്ട് കയറിയ താരത്തെ മാലി ഡിഫന്‍ഡര്‍ അപകടകരമായി തടസ്സപ്പെടുത്തി പെനാല്‍ട്ടി ഉറപ്പായിരുന്നു. പക്ഷേ ജപ്പാന്‍ റഫറി വിളിച്ചില്ല.

6-ാം മിനുട്ട്: മാലിയുടെ ആദ്യ അപകടനീക്കം. ഹിലാല്‍ ഡ്രാമെയുടെ കടന്നു കയറ്റം. വേഗതയില്‍ പിറകിലായത് മൂന്ന് സ്പാനിഷ് താരങ്ങള്‍. പെനാല്‍ട്ടി ബോക്‌സില്‍ നിന്നുള്ള വെടിയുണ്ടക്ക് പക്ഷേ സ്പാനിഷ് കീപ്പര്‍ വഴങ്ങിയില്ല.

10-ാം മിനുട്ട്: മാലി ഗോളിന് തൊട്ടരികില്‍. സലാം തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് സ്പാനിഷ് ബോക്‌സില്‍. സ്ഥാനം തെറ്റി നിന്ന് സ്പാനിഷ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് എന്‍ഡിയയുടെ ഫ്‌ളിക് ഷോട്ട്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്.

17-ാം മിനുട്ട്: സ്‌പെയിനിന് അനുകൂലമായി പെനാല്‍ട്ടി കിക്ക്. അപകടകാരിയായി മാറിയ സെസാര്‍ പെനാല്‍ട്ടി ബോക്‌സില്‍ കയറിയപ്പോള്‍ മാലി ഡിഫന്‍ഡര്‍ അബ്ദുല്ല ജഡിയാബി ഫൗളിന് മുതിര്‍ന്നു. ജപ്പാന്‍ റഫറി ഇത്തവണ വീസിലൂതി-സ്‌പോട്ട് കിക്ക്. ഷോട്ടിന് റൂയിസ്. പ്ലേസിംഗ് കിക്ക്. ഗോള്‍… സ്‌പെയിന്‍ മുന്നില്‍ 1-0.

42-ാം മിനുട്ട്: സെസാര്‍-റൂയിസ് നീക്കം. സ്‌പെയിനിന്റെ രണ്ടാം ഗോള്‍. വലത് വിംഗിലൂടെയുടെ കുതികുതിപ്പില്‍ സെസാറിന് മുന്നില്‍ മൂന്ന് മാലിക്കാര്‍. അദ്ദേഹം ബോക്‌സിന് മധ്യത്തിലേക്ക് പന്ത് റൂയിസിന് കൈമാറി. തൊട്ടാല്‍ ഗോളാവുന്ന പാസ്. നായകന് പിഴച്ചില്ല. സ്‌പെയിന്‍ ലീഡ് ഉയര്‍ത്തി, 2-0.

48-ാം മിനുട്ട്: റൂയിസ്-സെസാര്‍ വീണ്ടും സുന്ദരമായ പാസ് കൈമാറ്റം. ഹാട്രിക്കിലേക്ക് കൃത്യമായി റൂയിസിന് സെസാറിന്റെ പാസ്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്

61-ാം മിനുട്ട്: മാലിയുടെ വലിയ നിര്‍ഭാഗ്യം. ഒരു ഗോള്‍ തിരിച്ചടിച്ചു അവര്‍. ഡ്രാമെയുടെ ലോംഗ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടി വലക്കുള്ളില്‍ കൃത്യമായി കയറിയിരുന്നു. പക്ഷേ ടെലിവിഷന്‍ റിപ്ലേകളുടെ സഹായമില്ലാത്തതിനാല്‍ റഫറി അംഗീകരിച്ചില്ല. മാലി താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബഹളം വെച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

71-ാം മിനുട്ട്: മാലിയുടെ വലയില്‍ മൂന്നാം ഗോള്‍.ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ മാലി താരങ്ങള്‍ പ്രതിരോധം മറന്നപ്പോള്‍ റൂയിസിന്റെ കടന്നാക്രമണവും കോസ്രും. തലക്ക് പാകത്തില്‍ വന്ന പന്തില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍. സ്‌പെയിന്‍ 3-മാലി-0.

74-ാം മിനുട്ട്: മാലി ഒരു ഗോള്‍ മടക്കി. സലാം തുടക്കമിട്ട് നീക്കത്തില്‍ പന്ത് ലാസന്നെ എന്‍ഡിയക്ക്. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വേട്ട നടത്തിയ താരം പന്തുമായി സ്പാനിഷ് ബോക്‌സില്‍. രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുന്ദരമായ ഷോട്ട്. എന്‍ഡിയയുടെ ആറാം ഗോള്‍.അവസാനത്തില്‍ മാലി മാത്രമായിരുന്നു.

ഫൈനല്‍ ലൈനപ്പ്

ഒക്ടോബര്‍ 28: ഇംഗ്ലണ്ട്-സ്‌പെയിന്‍
രാത്രി 8-00
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത

ലൂസേഴ്‌സ് ഫൈനല്‍
ബ്രസീല്‍-മാലി
വൈകീട്ട് 5-00:
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending