Connect with us

More

സിറിയയില്‍ ഐഎസ് ക്രൂരത, കുരുതിയ്ക്ക് ഇരയായത് 128 പേര്‍

Published

on

 

ദമസ്‌ക്കസ്: സിറിയയില്‍ നിന്നു തോറ്റു മടങ്ങുന്നതിനു മുന്‍പ് സാധാരണക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കി ഐഎസ് തീവ്രവാദികള്‍. 20 ദിവസത്തിനകം 128 പേരെയാണ് ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സന്നദ്ധ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.
മേഖലയിലെ സംഭവവികാസങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള സംഘടനയാണിത്. സിറിയയിലെ അല്‍–ക്വാറ്യടയ്ന്‍ നഗരത്തിലെ ജനങ്ങള്‍ക്കു നേരെയാണ് ഈ ക്രൂരത അരങ്ങേറിയതെന്നും സന്നദ്ധസംഘടന വ്യക്തമാക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ ആദ്യമാണ് സൈന്യത്തില്‍നിന്ന് ഐഎസ് ഭീകരര്‍ അല്‍–ക്വാറ്യടയ്ന്‍ നഗരം തിരിച്ചുപിടിച്ചത്. തുടര്‍ന്നായിരുന്നു ജനങ്ങള്‍ക്കു നേരെ ക്രൂരത. 48 മണിക്കൂറിനകം 83 പേര്‍ ഭീകരരുടെ തോക്കിനിരയായി. ഭരണകൂടത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകങ്ങള്‍. മൂന്നാഴ്ചയോളം ഈ അതിക്രമം തുടര്‍ന്നു. പലരെയും ദിവസങ്ങളോളം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ജനങ്ങളെ കൊന്നെടുക്കുകയും തടവിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് അല്‍–ക്വാറ്യടയ്‌നിലേക്ക് ഇരച്ചെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയോടെ നഗരം പൂര്‍ണമായും സൈന്യത്തിന്റെ അധീനതയിലായി. ഐഎസ് ഭീകരരെ മേഖലയില്‍ നിന്നു പൂര്‍ണമായും ഇല്ലാതാക്കിയെന്നും സൈന്യം അറിയിച്ചു.
സിറിയയുടെ കിഴക്കുള്ള ദെയ്ര്‍ അല്‍ സോര്‍ നഗരത്തില്‍ നിന്ന് 300 കിലോമീറ്റര്‍ മാറിയാണ് അല്‍–ക്വാറ്യടയ്ന്‍ നഗരം. റാഖയില്‍ നിന്ന് ഐഎസിനെ തുരത്തിയതിനു ശേഷം ഇപ്പോള്‍ ദെയ്ര്‍–അല്‍ സോര്‍ കേന്ദ്രീകരിച്ചാണ് ഐഎസിനെതിരെയുള്ള സൈന്യത്തിന്റെ പോരാട്ടം. റഷ്യന്‍ വ്യോമസേനയും ഇറാന്‍ സൈന്യവും ഇവിടെ സിറിയയ്ക്കു പിന്തുണയുമായെത്തിയിട്ടുണ്ട്. യുഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്തുള്ള അല്‍–ഒമര്‍ എണ്ണപ്പാടം ഐഎസ് ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending