Culture
ചന്ദ്രക്കല കണ്ടപ്പോള്‍ ഹാലിളകിയ ഇടതുപക്ഷമൊക്കെ എവിടെപ്പോയെന്ന് പി.കെ അബ്ദുറബ്ബ്

യു.എ റസാഖ്
തിരൂരങ്ങാടി: ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ധേശം നല്‍കിയ സര്‍ക്കാര്‍ നടപടി ആശങ്കാജനകമാണെന്ന് മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. വിദ്യഭ്യാസ രംഗം കാവിവല്‍ക്കരിക്കപ്പെടുന്നത് ദൂരവ്യാപക പ്രത്യാകാതമുണ്ടാക്കുന്ന കാര്യമാണ്. കേന്ദ്രത്തിന്റെ ഇത്തരം നയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ അര്‍ധ ഔദ്യോഗിക സര്‍ക്കുലര്‍ സ്വീകരിക്കാനും തള്ളാനും സംസ്ഥാന സര്‍ക്കാറിന് കഴിയും. എന്നാല്‍ അത് അതെ പടി അംഗീകരിച്ച് എല്ലാ സ്‌കൂളുകളിലേക്ക് അയച്ചത് കൊടുത്തത് ശരിയായില്ല. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണം.
മോഡി സര്‍ക്കാറിന്റെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നയങ്ങള്‍ എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി വിദ്യഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണവും നടത്താന്‍ പോകുന്നതായിട്ടാണ് മനസ്സിലാകുന്നത്. അതിന്റെ ആദ്യ പടിയാണ് ഈ വിവാദ സര്‍ക്കുലറെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറില്‍ ചോദ്യം അവസാനിച്ചു എന്ന് കാണിക്കാന്‍ ഒരു ചിഹ്നം ചേര്‍ത്തത് ചന്ദ്രകലയായതിന്റെ പേരില്‍ വലിയ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ചന്ദ്രകല എന്നത് ചോദ്യപേപ്പറുകളില്‍ സിമ്പലുകളായി കൊടുക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച ചിഹ്നമായിട്ട് പോലും ഇടത് പക്ഷവും മാധ്യമങ്ങളും സംഭവം പെരുപ്പിച്ച് കാണിച്ച് വ്യക്തിഹത്യ വരെ നടത്തി. ചന്ദ്രകല കണ്ടപ്പോള്‍ ഹാലിളകിയ അന്നത്തെ സി.പി.എമ്മുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെയും മാധ്യമങ്ങളെയും ഇന്ന് ഈ വിഷയത്തില്‍ കാണുന്നില്ല. അത് കൊണ്ട് തന്നെ അന്നത്തെ വിമര്‍ശനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ മൗനം.
സംസ്ഥാനതത്തെ വിദ്യാര്‍ത്ഥികളെ മൊത്തം ബാധിക്കുന്ന ഈ വിവാദ സര്‍ക്കുലറിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ മാധ്യമങ്ങളും സര്‍ക്കാറും ലഘൂകരിച്ച് കാണിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വിദ്യഭ്യാസം മന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala2 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം