Connect with us

More

വിഭാഗീയതയുടെ ഭൂതം പുറത്തുചാടി ബി.ജെ.പിയില്‍ ഇനി തമ്മിലടിയുടെ നാളുകള്‍

Published

on

 

ബി.ജെ.പിയില്‍ കുടത്തിലടച്ചിരുന്ന വിഭാഗീയതയുടെ ഭൂതം കുടം പൊട്ടിച്ച് പുറത്തുചാടുന്നു. വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും തലപ്പത്തേക്ക് കുമ്മനത്തെ അനുകൂലിക്കുന്നവരെ നിയോഗിച്ചതാണ് പുതിയ പൊട്ടിത്തെറിക്ക് തിരികൊളുത്തിയിരിക്കുന്നത്. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒഴിവാക്കി പകരം എം.ടി രമേശിനെ നിയോഗിച്ചതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി ആസ്ഥാനമുള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ചുമതലയുണ്ടായിരുന്ന കെ. സുരേന്ദ്രനെ വടക്കന്‍ മേഖലയിലേക്ക് മാറ്റി. ആര്‍ക്കും താല്‍പര്യമില്ലാതെ കിടന്ന കര്‍ഷക മോര്‍ച്ചയുടെ ചുമതലയാണ് സുരേന്ദ്രന് പുതുതായി നല്‍കിയത്.
യുവമോര്‍ച്ചക്കൊപ്പം മധ്യമേഖല, ഒ.ബി.സി. മോര്‍ച്ച എന്നിവയുടെ ചുമതല കുമ്മനത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ എം.ടി. രമേശിന് നല്‍കി. മെഡിക്കല്‍ കോഴ ആരോപണ വിധേയനായ ഒരു നേതാവിനെ സുപ്രധാന ചുമതലകള്‍ ഏല്‍പ്പിച്ച കുമ്മനത്തിന്റെ നിലപാടിന് എതിരെ ദേശീയ നേതൃത്വത്തോട് പരാതി പറയാനും വിമതവിഭാഗം ആലോചിക്കുന്നു. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും രമേശിനാണ്. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി നിയോഗിച്ച ഹരി എസ്. കര്‍ത്ത, ആര്‍. സന്ദീപ്, മോഹനചന്ദ്ര നായര്‍, ആനന്ദ് എസ്.നായര്‍ എന്നിവര്‍ക്കും കുമ്മനത്തോടാണ് അടുപ്പം. ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. രാധാകൃഷ്ണനാണ്. മഹിളാമോര്‍ച്ചയുടെ ചുമതല ശോഭാ സുരേന്ദ്രന് നല്‍കി. ജനരക്ഷായാത്രയ്ക്ക് മൂന്നുദിവസം മുമ്പ് പാര്‍ട്ടി ട്രഷറര്‍ പ്രതാപചന്ദ്രവര്‍മയെ മാറ്റി ശ്യാംകുമാറിനെ നിയമിച്ചതും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതോടെ പാര്‍ട്ടിയില്‍ കുമ്മനം ശക്തനായി മാറുകയാണ്. ഗ്രൂപ്പിന് അതീതനാണെന്ന കാരണത്താലാണ് കുമ്മനത്തെ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ തലപ്പത്തേക്ക് കൊണ്ടു വന്നത്. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കഴിയാതെ ആദ്യഅങ്കത്തില്‍ അടിപതറിയ കുമ്മനം, ഗ്രൂപ്പിനെ ഗ്രൂപ്പ് കൊണ്ട് നേരിടാനുള്ള കരുക്കളാണ് നീക്കുന്നതെന്നാണ് സൂചന. ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനവും കുമ്മനത്തിന് എതിരെ വിമതവിഭാഗം ആയുധമാക്കിയെങ്കിലും ഏശിയില്ല. ദേശീയനേതൃത്വത്തിന്റെ പിന്തുണയോടെ വിഭാഗീയതക്ക് കോപ്പു കൂട്ടുന്ന നേതാക്കളെ ഒതുക്കി മോദി ശൈലിയിലേക്ക് കുമ്മനം മാറുകയാണെന്നും ആക്ഷേപമുണ്ട്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിട്ടുള്ള ചാരന്‍മാരില്‍ നിന്നും ആരൊക്കെയാണ് വിഭാഗീയതക്ക് കോപ്പുകൂട്ടുന്നതെന്ന് ദേശീയനേതൃത്വം കൃത്യമായി അറിയുന്നുണ്ട്. ചുമതലകളില്‍ നിന്നുള്ള മാറ്റം ഇവര്‍ക്കുള്ള താക്കീതാണ്. തുടര്‍ന്നും ശരിയായില്ലെങ്കില്‍ ഈ നേതാക്കളെ രംഗത്ത് നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. സംസ്ഥാനഘടകത്തിലെ കലഹത്തെക്കുറിച്ചും പാര്‍ട്ടിയുടെ സ്വാധീനം എങ്ങനെ വര്‍ധിപ്പിക്കാമെന്നതിനെ കുറിച്ചും പാര്‍ട്ടി ദേശീയ നേതൃത്വം പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്ന അനുഭാവികളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു.

News

കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

Published

on

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.

ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില്‍ നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില്‍ നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, കോപ്പി-പേസ്റ്റിംഗില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.

Continue Reading

kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

Published

on

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.

തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Continue Reading

More

‘ശുഭം’; ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല ഭൂമിയിൽ തിരിച്ചെത്തി

Published

on

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.

ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്‌കിയും ഹങ്കറിക്കാരന്‍ ടിബോര്‍ കാപുവും മിഷന്‍ സ്പെഷ്യലിസ്റ്റുകളാണ്.

Continue Reading

Trending