Culture
ഹര്‍ദ്ദികിനു മുന്നില്‍ മുട്ടുമടക്കി ബി.ജെ.പി; സുരക്ഷക്കെത്തിയ പോലീസ് സംഘത്തെ തിരിച്ചയച്ച് ഹര്‍ദ്ദിക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷയുടെ രാഷ്ട്രീയം കളിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് നേതാവ് ജിഗ്നേഷ്‌മേവ്‌നാനിക്ക് പുറമെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനും സുരക്ഷ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി വിജയ് രൂപാനി. എന്നാല്‍ പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍ സര്‍ക്കാരിനെ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പട്ടീദാര്‍ ആനന്ദ് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദ്ദികിന്റെ വീടിനു ചുറ്റും സര്‍ക്കാര്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുരക്ഷ വേണ്ടെന്ന് പട്ടേല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്നും നീക്കം ചെയ്തു. സര്‍ക്കാര്‍ തന്റെ മേല്‍ ചാരപ്പണി നടത്തുകയാണെന്ന് ഹര്‍ദ്ദിക് പറഞ്ഞു. തനിക്ക് യാതൊരു സംരക്ഷണവും ആവശ്യമില്ല. തന്റെ സമുദായം തനിക്കൊപ്പമുണ്ടെന്നും ഹര്‍ദ്ദിക് പറഞ്ഞു. തനിക്ക് ജീവിക്കാന്‍ അപകടകരമായ അവസ്ഥയില്ലെന്ന് ഹര്‍ദ്ദിക് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുന്നുവെന്ന ഹര്‍ദ്ദികിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ഹര്‍ദ്ദികിനെ നിരീക്ഷിക്കാന്‍ ബി.ജെ.പി രംഗത്തെത്തിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്‌നേഷ് മേവ്‌നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യപ്പെടാതെയാണ് മേവ്‌നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തിയത്. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് ജിഗ്‌നേഷ് മേവ്‌നാനിക്ക് തോക്കേന്തിയ കമാന്‍ഡോകളെ സര്‍ക്കാര്‍ സുരക്ഷക്കായി നിയോഗിച്ചത്. ആക്ടവിസ്റ്റുകളെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിനുപിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. ‘ഞാന്‍ ചോദിക്കാതെ തന്നെ ഇന്ന് ഞാന്‍ കമാന്‍ഡോകളെ കണ്ടു. എന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ സുരക്ഷയെന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഇതാണ് സംസ്ഥാനത്തെ സാഹചര്യം’; മേവ്‌നാനി പറഞ്ഞു. ബി.ജെ.പി എന്ന പിശാച് പാര്‍ട്ടിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. അല്‍പേഷ് താക്കൂറുമായും പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലുമായും താന്‍ സഹകരിക്കുമെന്നും ജിഗ്‌നേഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. നേരത്തെ ഹര്‍ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു യുവനേതാക്കള്‍ക്കും ആവശ്യപ്പെടാതെ തന്നെ സുരക്ഷയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?