Connect with us

More

പാലക്കാടന്‍ മലനിരകളില്‍ പ്രകമ്പനം തീര്‍ത്ത് പടയൊരുക്കം പ്രയാണം തുടരുന്നു

Published

on

പാലക്കാട്: മോദി-പിണറായി സര്‍ക്കാരുകളുടെ മര്‍ദ്ദക ഭരണത്തിനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റ് തീര്‍ത്ത പടയൊരുക്കം പാലക്കാടന്‍ മണ്ണില്‍ ജനസാഗരം തീര്‍ത്തു. തമിഴനും മലയാളിയും ആദിവാസിയും കര്‍ഷകസമൂഹവും തോളോടു തോള്‍ ചേര്‍ന്ന് ഒരുമയുടെ ജീവിതസന്ദേശം നല്‍കുന്ന പാലക്കാടിന്റെ സങ്കര സംസ്‌കാര ഭൂമികയില്‍ ജനാധിപത്യത്തിന്റെ ഐക്യസന്ദേശം ഉയര്‍ത്തിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ജാഥ ഇന്നലെ ജില്ലയിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി തുടങ്ങിയ ജാഥ പാലക്കാട്ടെത്തുമ്പോള്‍ മഹാസാഗരമായി മാറുകയായിരുന്നു. ഇന്നലെ ജില്ലയില്‍ പ്രവേശിച്ച പടയൊരുക്കം ഇന്ന്്് കിഴക്കന്‍ മേഖലയില്‍ പര്യടനം തുടരും.

ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മണ്ണാര്‍ക്കാട് രാജകീയ വരവേല്‍പ്പ് നല്‍കി. മണ്ണും ആറും കാടും അടങ്ങിയ മണ്ണാര്‍ക്കാടിന്റെ മണ്ണില്‍ യു.ഡി.എഫിന്റെ മറ്റൊരു പടയോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മലപ്പുറം അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെച്ച് യു.ഡി.എഫിന്റെ ജില്ലാ നേതാക്കള്‍ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. കുന്തിപ്പുഴ പൊതുമരാമത്ത് ഓഫീസ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് നായകന്‍ രമേശ് ചെന്നിത്തലയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, ജാഥാ നായകന്‍ രമേശ് ചെന്നിത്തലയെയും പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സ്റ്റേജിലേക്ക് എത്തിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ജാഥാ ക്യാപ്റ്റനെ പുഷ്പ കിരീടവും പുഷ്പാഹാരവും അണിയിച്ചു. അട്ടപ്പാടി അടക്കമുളള മലയോര കുടിയേറ്റ മേഖലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് സ്വീകരണ സമ്മേളനത്തില്‍ എത്തിയത്. പിന്നീട്്് ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കരിമ്പുഴയില്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോടും ജാഥയെ വന്‍ ജനാവലിയുടെ അകമ്പടിയോടെ ആനയിച്ചു.

സന്ധ്യയോടെ പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് രാജകീയ സ്വീകരണമാണ് നല്‍കിയത്. ജാഥയെ വരവേല്‍ക്കെ അഭൂതപൂര്‍വമായ ജനത്തിരക്കാണ് സ്റ്റേഡിയം പരിസരത്തുള്ള മൈതാനത്ത് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം ഉച്ചക്കുതന്നെ സമ്മേളന സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കാന്‍ പാലക്കാട്ടെത്തിയിരുന്നു. തുടര്‍ന്ന്്് ഇന്നലെ രാത്രി ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറയില്‍ ജാഥ സമാപിച്ചു.

മണ്ണാര്‍ക്കാട് നടന്ന പൊതു സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാലക്കാട് പുതുച്ചേരി മുഖ്യമന്ത്രി എന്‍.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.എ അബ്്ദുല്‍അസീസ് സ്വാഗതം പറഞ്ഞു. കരിമ്പുഴയില്‍ രാജരത്‌നം അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

Published

on

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.

‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.

Continue Reading

More

ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി

ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്

Published

on

ഗസ്സസിറ്റി: വെടിനിർത്തൽ ചർച്ച വഴിമുട്ടിനിൽക്കെ, ഗസ്സയിൽ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നൊടുക്കിയത്​ 116 ഫലസ്തീനികളെ. ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്​. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58,765 ആയി.

ആയിരക്കണക്കിന് ഫലസ്തീനികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മൂന്നിലൊന്നുപേർക്ക്​ ദിവസങ്ങളായി കഴിക്കാൻ ഭക്ഷണം ലഭിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ മുഖേനയുള്ള ഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തുന്നവർക്കു നേരെ പ്രകോപനമില്ലാതെ വെടിവെപ്പ്​ തുടരുകയാണ്.

ഗസ്സയിൽ ശുദ്ധജലമില്ലാതെ പകർച്ച രോഗങ്ങളും വ്യാപിക്കുന്നതായാണ്​ റിപ്പോർട്ട്​. 48 മണിക്കൂറിനിടെ, 3 കുഞ്ഞുങ്ങൾ പോഷകാഹാര കുറവ്​ മൂലം മരണത്തിന്​ കീഴടങ്ങി. പട്ടിണി തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂട്ടമരണം ഉറപ്പാണെന്ന്​ വിവിധ സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ്​ നൽകി. അതേസമയം ദോഹയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും തന്നെയില്ലെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

യുദ്ധവിരാമത്തിന്​ തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച്​ വിട്ടയക്കാമെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ്​ കുറ്റപ്പെടുത്തിയിരുന്നു. ഹമാസുമായി ഉടൻ സമഗ്ര വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ ഇന്നലെ രാത്രി തെൽഅവിവിൽ റാലി നടത്തി.

Continue Reading

kerala

കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു

ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

Published

on

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending