Connect with us

Video Stories

ബഫണ്‍ കരഞ്ഞ് വിടവാങ്ങി

Published

on

 
റോം: ലോക ഫുട്‌ബോളില്‍ നിറഞ്ഞ് നിന്ന് ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍ കണ്ണീരോടെ രാജ്യാന്തര ഫുട്‌ബോളിനോട് വിട ചൊല്ലി. സ്വീഡനുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇറ്റലി ലോകകപ്പ് ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായ സാഹചര്യത്തിലാണ് ടീമിന്റെ അമരക്കാരന്‍ കൂടിയായ ബഫണ്‍ രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പിറകെ ടീമിലെ സീനിയര്‍ താരങ്ങളായ ആന്ദ്രെ ബര്‍സാഗി, ഡാനിയേല്‍ ഡി റോസി എന്നിവരും രാജ്യാന്തര രാജി പ്രഖ്യാപിച്ചു. ചെലീനിയും ഈ പാത പിന്തുടരും. നാല് പേരും ചേര്‍ന്ന് ഇറ്റലിക്കായി കളിച്ചത് 461 മല്‍സരങ്ങളാണ്. 39 കാരനായ ബഫണ്‍ 175 മല്‍സരങ്ങളാണ് രാജ്യത്തിനായി കളിച്ചത്. ലോകം ദര്‍ശിച്ച മികച്ച കാവല്‍ക്കാരനില്‍ ഒരാളായിട്ടും വേദനയോടെ വിടവാങ്ങേണ്ടി വന്നതിന്റെ നൊമ്പരം ബഫണ്‍ പരസ്യമായി പങ്ക് വെച്ചു. സ്വീഡനുമായുള്ള മല്‍സരം അവസാനിച്ചയുടന്‍ പൊട്ടിക്കരയുകയായിരുന്നു നായകന്‍. ഒരിക്കലും ഇത്തരത്തിലൊരു വിരമിക്കല്‍ അദ്ദേഹവും ഇറ്റാലിയന്‍ ഫുട്‌ബോളും ആഗ്രഹിച്ചിട്ടില്ല. പരാജയ ഭാരത്തോടെ വിടവാങ്ങേണ്ടി വന്നതില്‍ സങ്കടവും വേദനയുമുണ്ടെന്ന് ബഫണ്‍ പറഞ്ഞു. ലോകത്തിലെ അസഖ്യം മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒന്നാമനായി മാറിയ ബഫണ്‍ യുവന്തസിന്റെ നിരയിലൂടെയാണ് വളര്‍ന്നത്. ചെറിയ പ്രായത്തില്‍ തന്നെ ഗോള്‍ക്കീപ്പര്‍ പട്ടം ആസ്വദിച്ച അദ്ദേഹം ദീര്‍ഘകാലമായി ദേശീയ ടീമിന്റെയും യുവന്തസിന്റെയും നായകനാണ്. അഞ്ച് ലോകകപ്പുകള്‍ കളിച്ച് ആറാമത് ലോകകപ്പിന് ഒരുങ്ങുുന്ന വേളയിലാണ് അപ്രതീക്ഷിതമായി തോല്‍വി പിണഞ്ഞത്.
ഗോള്‍ക്കീപ്പര്‍ എന്ന നിലയിലും നായകന്‍ എന്ന നിലയിലും അസാമാന്യമായ മികവ് പ്രകടിപ്പിച്ച ബഫണിന്റെ കരുത്തിലായിരുന്നു 2006 ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഇറ്റലി ലോകകപ്പ് സ്വന്തമാക്കിയത്. അധികസമയത്തേക്ക് ദീര്‍ഘിച്ച ആ പോരാട്ടത്തില്‍ ഫ്രഞ്ച് നായകന്‍ സൈനുദ്ദീന്‍ സിദാന്‍ പായിച്ച തകര്‍പ്പന്‍ ഷോട്ട് അനിതരസാധാരണമായ മികവില്‍ കുത്തിയകറ്റിയതായിരുന്നു ആ ലോകകപ്പ് ഫൈനലിലെ സമ്മോഹന മുഹൂര്‍ത്തം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending