Connect with us

More

തോമസ് ചാണ്ടിയുടെ രാജി; മലപ്പുറത്തുകാരി കളക്ടര്‍ ടി.വി അനുപമക്ക് കേരളത്തിന്റെ കയ്യടി

Published

on

ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചൊഴിയുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പാണ് മന്ത്രിയുടെ രാജി പ്രഖ്യാപനമുണ്ടാവുന്നത്. തലസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മന്ത്രിയുടെ കീഴടങ്ങല്‍. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മറുഭാഗത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമക്ക് അഭിനന്ദന പ്രവാഹമായിരുന്നു. കളക്ടറേയും ഭൂമി കയ്യേറ്റം പുറത്തുകൊണ്ടുവന്ന ചാനല്‍ മാധ്യമപ്രവര്‍ത്തകനേയും കേരളം കയ്യടികളോടെ അഭിനന്ദിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദിന്റെ അന്വേഷണ പരമ്പരയാണ് തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം പുറത്തുകൊണ്ടുവരുന്നത്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്ത വന്നതോടെ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. മന്ത്രി കായല്‍ കയ്യേറിയതും ഭൂനിയമലംഘനങ്ങള്‍ നടത്തിയതും ശരിവച്ചായിരുന്നു കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ഹൈക്കോടതിയില്‍ നിന്നും ചാണ്ടിക്ക് വിമര്‍ശനമേല്‍ക്കാന്‍ കാരണമായി. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ മന്ത്രിയുടെ രാജിയുണ്ടാവുന്നത്. രാജി പ്രഖ്യാപനമുണ്ടായതോടെ കളക്ടര്‍ക്ക് കയ്യടിയുമായി മലയാളികളെത്തി. പൊന്നാനി മാറഞ്ചേരി സ്വദേശിനിയായ ടി.വി അനുപമ കേരളത്തിലെ മികച്ച ഐ.എ.എസ് ഓഫീസര്‍മാരില്‍ ഒരാള്‍കൂടിയാണ്. കൈകുഞ്ഞുമായി പൊതുജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനെത്തുന്ന അനുപമ ആലപ്പുഴയില്‍ ഏറെ സ്വീകാര്യയാണ്. നേരത്തേയും അനുപമയുടെ നടപടികള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി കമ്മീഷനറായിരിക്കെയുള്ള അനുപമയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെയും അമിത വിലക്കയറ്റത്തിനെതിരെയും എടുത്ത നടപടികള്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം െ്രെടബല്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും അനുപമ മുമ്പ് വഹിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending