Connect with us

Video Stories

യശോദയെ തിരിച്ചെടുത്ത ശേഷം മോദി തലാഖിനെക്കുറിച്ച് സംസാരിക്കട്ടെ: ഡോ. ശുങ്കണ്ണ

Published

on

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യ യശോദ ബെന്നിനെ തിരിച്ചെടുത്ത ശേഷം തലാഖിനെക്കുറിച്ച് സംസാരിക്കട്ടെയെന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ആക്ടിവിസ്റ്റ് ഡോ. ശുങ്കണ്ണ വേല്‍പ്പുല. ചേംബര്‍ ഹാളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫാസിസം, ദേശീയത, തീവ്രവാദം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലാഖില്‍ നിന്നും മുസ്‌ലിം സ്ത്രീകളെ രക്ഷിക്കുകയാണ് ഏക സിവില്‍ കോഡിന്റെ ലക്ഷ്യമെന്നാണ് മോദി പറയുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗുജറാത്തിലെ സംഘ്പരിവാറുകാരില്‍ നിന്നും കശ്മീരിലെ സൈന്യത്തില്‍ നിന്നുമാണ് ആദ്യം മുസ്‌ലിം സ്ത്രീകളെ രക്ഷിക്കേണ്ടത്.

ഗുജറാത്തില്‍ കലാപങ്ങളുടെ മറവില്‍ ഹൈന്ദവ തീവ്രവാദികള്‍ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളെയാണ് പൈശാചികമായി ബലാത്സംഗം ചെയ്തത്. കശ്മീരിലെ കുനന്‍ പോഷ്‌പോര ഗ്രാമങ്ങളില്‍ വിവിധ പ്രായത്തിലുള്ള 53 മുസ്‌ലിം സ്ത്രീകള്‍ സൈന്യത്തിന്റെ ബലാത്സംഗത്തിനിരയായി. ഇതെല്ലാം നിര്‍ബാധം തുടരുമ്പോഴാണ് മോദി മുസ്‌ലിം സ്ത്രീകളെ തലാഖില്‍ നിന്നു രക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ശുങ്കണ്ണ പരിഹസിച്ചു.
രാജ്യത്ത് വര്‍ഗീയ തീവ്രവാദം വളര്‍ത്തുന്ന മോദി ഹിന്ദുത്വ ഭീകരതയുടെ പിതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ ആകെ സംസ്‌കാരമാണ് ദേശീയത. അതിനെ ഹിന്ദുത്വ ദേശീയതയാക്കി പരിവര്‍ത്തിപ്പിക്കുകയാണ് മോദി.

 
30 വര്‍ഷക്കാലം ദേശീയപതാക ഉയര്‍ത്താത്ത ഹിന്ദു മഹാസഭക്കാര്‍ മോദേിയുടെ കണ്ണില്‍ ദേശസ്‌നേഹികളും മുസ്‌ലിംകളും ദലിതരും ദേശവിരുദ്ധരുമാണ്. പശു ഇറച്ചി ഭക്ഷിക്കുന്നതിന്റെ പേരിലും മോദി മുസ്‌ലിംകളെയും ദലിതരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. വേദ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ പശു ഇറച്ചി ഭക്ഷിച്ചിരുന്നതായ ചരിത്രം ഇവിടെ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. ദലിതരോടും മുസ്‌ലിംകളോടുമുള്ള നിലപാടില്‍ സിപിഎമ്മിനും വ്യത്യസ്ഥ നിലപാടില്ലെന്ന് പറഞ്ഞ ശുങ്കണ്ണ കാവിയില്‍ നിന്നും ചുവപ്പില്‍ നിന്നുമുള്ള മോചനമാണ് രാജ്യത്തിന് ആവശ്യമെന്ന് കൂട്ടിച്ചേര്‍ത്തു.

 
ദേശീയതയെ തെറ്റായി കൈകാര്യം ചെയ്തതാണ് വര്‍ഗീയതയും അതുവഴി ഫാസിസവും സൃഷ്ടിക്കപ്പെട്ടതെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ ഫാസിസ്റ്റുകളാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. ഇതിനെ ജനാധിപത്യം ഉപയോഗിച്ച് പ്രതിരോധിക്കണമെന്നും ഫാസിസം എന്നും ഭയപ്പെടുന്നത് ജനാധിപത്യത്തെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി അധ്യക്ഷത വഹിച്ചു.

സിവിക് ചന്ദ്രന്‍, അഡ്വ.കെഎന്‍എ ഖാദര്‍, സതീശന്‍ പാച്ചേനി, കെഎസ് ഹരിഹരന്‍, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി പ്രസംഗിച്ചു.  സികെ സുബൈര്‍ സ്വാഗതവും കെപി താഹിര്‍ നന്ദിയും പറഞ്ഞു. വിപി വമ്പന്‍, അഡ്വ.പിവി സൈനുദ്ദീന്‍, അഡ്വ.എസ് മമ്മു, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, റഷീദ് ആലായ, സിഎച്ച് ഇഖ്ബാല്‍, എംഎ സമദ്, പികെ സൂബൈര്‍, വിപി മൂസാന്‍കുട്ടി, നജീബ് കാന്തപുരം, എകെഎം അശ്രഫ്, അശ്രഫ് എടനീര്‍, ടിഡി കബീര്‍ നസീര്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending