Connect with us

Video Stories

യശോദയെ തിരിച്ചെടുത്ത ശേഷം മോദി തലാഖിനെക്കുറിച്ച് സംസാരിക്കട്ടെ: ഡോ. ശുങ്കണ്ണ

Published

on

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യ യശോദ ബെന്നിനെ തിരിച്ചെടുത്ത ശേഷം തലാഖിനെക്കുറിച്ച് സംസാരിക്കട്ടെയെന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ആക്ടിവിസ്റ്റ് ഡോ. ശുങ്കണ്ണ വേല്‍പ്പുല. ചേംബര്‍ ഹാളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫാസിസം, ദേശീയത, തീവ്രവാദം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലാഖില്‍ നിന്നും മുസ്‌ലിം സ്ത്രീകളെ രക്ഷിക്കുകയാണ് ഏക സിവില്‍ കോഡിന്റെ ലക്ഷ്യമെന്നാണ് മോദി പറയുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗുജറാത്തിലെ സംഘ്പരിവാറുകാരില്‍ നിന്നും കശ്മീരിലെ സൈന്യത്തില്‍ നിന്നുമാണ് ആദ്യം മുസ്‌ലിം സ്ത്രീകളെ രക്ഷിക്കേണ്ടത്.

ഗുജറാത്തില്‍ കലാപങ്ങളുടെ മറവില്‍ ഹൈന്ദവ തീവ്രവാദികള്‍ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളെയാണ് പൈശാചികമായി ബലാത്സംഗം ചെയ്തത്. കശ്മീരിലെ കുനന്‍ പോഷ്‌പോര ഗ്രാമങ്ങളില്‍ വിവിധ പ്രായത്തിലുള്ള 53 മുസ്‌ലിം സ്ത്രീകള്‍ സൈന്യത്തിന്റെ ബലാത്സംഗത്തിനിരയായി. ഇതെല്ലാം നിര്‍ബാധം തുടരുമ്പോഴാണ് മോദി മുസ്‌ലിം സ്ത്രീകളെ തലാഖില്‍ നിന്നു രക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ശുങ്കണ്ണ പരിഹസിച്ചു.
രാജ്യത്ത് വര്‍ഗീയ തീവ്രവാദം വളര്‍ത്തുന്ന മോദി ഹിന്ദുത്വ ഭീകരതയുടെ പിതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ ആകെ സംസ്‌കാരമാണ് ദേശീയത. അതിനെ ഹിന്ദുത്വ ദേശീയതയാക്കി പരിവര്‍ത്തിപ്പിക്കുകയാണ് മോദി.

 
30 വര്‍ഷക്കാലം ദേശീയപതാക ഉയര്‍ത്താത്ത ഹിന്ദു മഹാസഭക്കാര്‍ മോദേിയുടെ കണ്ണില്‍ ദേശസ്‌നേഹികളും മുസ്‌ലിംകളും ദലിതരും ദേശവിരുദ്ധരുമാണ്. പശു ഇറച്ചി ഭക്ഷിക്കുന്നതിന്റെ പേരിലും മോദി മുസ്‌ലിംകളെയും ദലിതരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. വേദ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ പശു ഇറച്ചി ഭക്ഷിച്ചിരുന്നതായ ചരിത്രം ഇവിടെ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. ദലിതരോടും മുസ്‌ലിംകളോടുമുള്ള നിലപാടില്‍ സിപിഎമ്മിനും വ്യത്യസ്ഥ നിലപാടില്ലെന്ന് പറഞ്ഞ ശുങ്കണ്ണ കാവിയില്‍ നിന്നും ചുവപ്പില്‍ നിന്നുമുള്ള മോചനമാണ് രാജ്യത്തിന് ആവശ്യമെന്ന് കൂട്ടിച്ചേര്‍ത്തു.

 
ദേശീയതയെ തെറ്റായി കൈകാര്യം ചെയ്തതാണ് വര്‍ഗീയതയും അതുവഴി ഫാസിസവും സൃഷ്ടിക്കപ്പെട്ടതെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ ഫാസിസ്റ്റുകളാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. ഇതിനെ ജനാധിപത്യം ഉപയോഗിച്ച് പ്രതിരോധിക്കണമെന്നും ഫാസിസം എന്നും ഭയപ്പെടുന്നത് ജനാധിപത്യത്തെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി അധ്യക്ഷത വഹിച്ചു.

സിവിക് ചന്ദ്രന്‍, അഡ്വ.കെഎന്‍എ ഖാദര്‍, സതീശന്‍ പാച്ചേനി, കെഎസ് ഹരിഹരന്‍, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി പ്രസംഗിച്ചു.  സികെ സുബൈര്‍ സ്വാഗതവും കെപി താഹിര്‍ നന്ദിയും പറഞ്ഞു. വിപി വമ്പന്‍, അഡ്വ.പിവി സൈനുദ്ദീന്‍, അഡ്വ.എസ് മമ്മു, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, റഷീദ് ആലായ, സിഎച്ച് ഇഖ്ബാല്‍, എംഎ സമദ്, പികെ സൂബൈര്‍, വിപി മൂസാന്‍കുട്ടി, നജീബ് കാന്തപുരം, എകെഎം അശ്രഫ്, അശ്രഫ് എടനീര്‍, ടിഡി കബീര്‍ നസീര്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending