Video Stories
സംവരണം: പുറത്താകുന്നത് ആര്‍.എസ്.എസ് അജണ്ട

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി സര്‍ക്കാര്‍അനുബന്ധ സര്‍വീസിലെ തൊഴിലുകളില്‍ സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കിയുള്ള സംവരണത്തിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ മുന്നണിയിലെ രണ്ടാംകക്ഷിയുടെ നാലു മന്ത്രിമാര്‍ ബഹിഷ്‌കരിച്ച മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ ദേവസ്വംബോര്‍ഡ് ഓഫീസുകളില്‍ മുന്നാക്ക ജാതിയില്‍പെട്ടവര്‍ക്ക് കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സാമുഹിക നേതാക്കളുടെയും നിയമ വിദഗ്ധരുടെയും കൂലങ്കഷമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ട ‘സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍’ ക്കുള്ള തൊഴില്‍ സംവരണത്തെ തകിടം മറിക്കുന്നതും രാജ്യത്തെ നിലവിലെ സാമൂഹിക സംവിധാനത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായൊരു തീരുമാനം നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനമായ ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങനെ അധികാരവും ധൈര്യവും കൈവന്നു ?
ദേവസ്വം ഓഫീസുകളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് അതത് റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എല്ലാസര്‍ക്കാര്‍ വകുപ്പുകളിലും ഇതേരീതിയില്‍ സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിലും ഒരുപരിധികൂടി കടന്നുകൊണ്ട്, രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നുംവരെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമുള്ള സംസ്ഥാനത്തെ വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനും ഇതേ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിതണ്ഡവും വിഡ്ഢിത്തം നിറഞ്ഞതും ഭരണഘടനാലംഘനപരവുമായ ഈ തീരുമാനം ജനങ്ങളും രാഷ്ട്രീയ കക്ഷികളും തമസ്‌കരിക്കുമെന്ന് കരുതിയവര്‍ക്ക് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ വലിയ വിനയായിക്കഴിഞ്ഞിരിക്കുകയാണ്. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുമതത്തില്‍പെട്ടവര്‍ക്കു മാത്രമാണ് തൊഴില്‍ സംവരണം ചെയ്തിരിക്കുന്നത് എന്നതിനാലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിനെട്ടു ശതമാനം ഹിന്ദു വിഭാഗങ്ങള്‍ക്കായി നല്‍കുന്നതെന്നാണ ്പിണറായി സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ മറ്റു പിന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും മൂന്നു വീതവും പട്ടിക വിഭാഗങ്ങള്‍ക്ക് രണ്ടും ശതമാനം സംവരണം വര്‍ധിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ നിയമപരമായ അധികാരം റദ്ദാക്കപ്പെടാനുള്ള സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ മുഖ്യമന്ത്രി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരിക്കുന്നത് തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നാണ്. സമൂഹത്തിലെ എണ്‍പതു ശതമാനത്തിലധികം വരുന്ന ജനത ഇതുകേട്ട് വായ് മൂടിക്കെട്ടി പിരിഞ്ഞുപോകണമെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും പറയുന്നത്.
സത്യത്തില്‍ രാജ്യത്തിന്റെ ഭരണഘടനാനിര്‍മാണസഭയുടെ തീരുമാനപ്രകാരം അതിന്റെ ചെയര്‍മാനായിരുന്ന ദലിത് നേതാവും നിയമജ്ഞനുമായ ഡോ. ബി.ആര്‍ അംബേദ്കറാണ് അതിതീക്ഷ്ണമായ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് പിച്ചവെച്ചുവരുന്നതിനായി തൊഴില്‍ സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ പൗരന്മാര്‍ക്കെല്ലാം തുല്യനീതി എന്ന പതിനാലാം വകുപ്പിന്റെ ലംഘനമല്ലേ ഇതെന്ന് അന്നുതന്നെ വിമര്‍ശനങ്ങളുണ്ടായെങ്കിലും ജാതിമേല്‍ക്കോയ്മയുടെ കരാളഹസ്തങ്ങള്‍ക്കടിയില്‍പെട്ട് പിന്തള്ളപ്പെട്ടുകിടക്കുന്നവരെ സര്‍ക്കാര്‍തന്നെ പ്രത്യേകമായി കൈപിടിച്ചുയര്‍ത്തിയില്ലെങ്കില്‍ രാഷ്ട്ര പുനര്‍നിര്‍മാണം അസാധ്യമാണെന്ന വാദമാണ് ദീര്‍ഘദൃക്കുകളായ രാഷ്ട്രനേതാക്കള്‍ അംഗീകരിച്ചതും ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് അനുഛേദം പതിമൂന്നിലൂടെ രേഖപ്പെടുത്തിവെച്ചതും. പട്ടിക ജാതിവര്‍ഗക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, സംസ്ഥാനങ്ങളിലെ മതിയായ പങ്കുലഭിക്കാത്ത സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സംവരണം നല്‍കാമെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിലെവിടെയും മുന്നാക്കസമുദായമെന്ന് പറയുന്നേയില്ലെന്നത് സുപ്രധാനമാണ്.
സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസവായു ശ്വസിച്ചുതുടങ്ങി എഴുപതാണ്ടുപിന്നിടുമ്പോഴും മേല്‍പറഞ്ഞ സ്ഥിതി സമത്വം കൈവരിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കേരളത്തിലെയടക്കം എഴുപതു ശതമാനത്തോളം ദരിദ്രരും പട്ടികജാതിവര്‍ഗത്തില്‍പെട്ടവരും പിന്നാക്കവിഭാഗങ്ങളുമാണെന്ന കണക്കുകള്‍. എന്നാല്‍ ഇതിനെയെല്ലാം തിരസ്‌കരിച്ച് ഒളിഞ്ഞും തെളിഞ്ഞും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍ തീവ്രവര്‍ഗീയ കക്ഷിയായ ബി.ജെ.പി മുതല്‍ സി.പി. എം വരെയുണ്ട്. ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സമാനരീതിയില്‍ സാമ്പത്തിക സംവരണത്തിന് മുതിര്‍ന്നപ്പോള്‍ ഉന്നതനീതിപീഠം തന്നെ അതിലിടപെട്ട് നടത്തിയ വിധി പ്രസ്താവം ശ്രദ്ധേയവും വിധിനിര്‍ണായകവുമാണ്. അനുചിതവും ഭരണഘടനാവിരുദ്ധവും എന്ന വാക്കുകളുപയോഗിച്ചാണ് ബി.ജെ. പിയുടെ നയത്തെ സുപ്രീംകോടതി റദ്ദാക്കിയത്. 1990ല്‍ വി.പി സിങ് സര്‍ക്കാര്‍ മറ്റു പിന്നാക്കജാതിക്കാര്‍ക്ക് സംവരണം അനുവദിച്ചതിനെതിരെ രാജ്യം മുഴുവന്‍ വര്‍ഗീയാഗ്നി ഇളക്കിവിട്ട, അയിത്തം ഇന്നും അലങ്കാരമായി കൊണ്ടുനടക്കുന്ന ആര്‍.എസ്. എസ്സിന്റെ വഴിയേ ആണ് സി.പി.എം ഇപ്പോള്‍ സഞ്ചരിക്കുന്നത്. കാലങ്ങളായി സാമ്പത്തിക സംവരണത്തെക്കുറിച്ച് വാതോരാതെ വാദിച്ചുവരുന്ന തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ ഉന്നതശ്രേണിയിയില്‍ ഏതാണ്ടെല്ലാവരുംതന്നെ മുന്നാക്ക ജാതികളില്‍പെട്ടവരും താഴേക്കിടയിലുള്ളവരുടെ ആനുകൂല്യങ്ങളില്‍ അസ്‌ക്യത ഉള്ളവരുമാണ്. ഭൂപരിഷ്‌കരണം മുതലുള്ള ഇടതുനടപടികളില്‍ പ്രതിഫലിച്ചതും ഇതായിരുന്നു. ഫലമോ, പട്ടികജാതിക്കാരും ഈഴവാദി പിന്നാക്കക്കാരുമൊക്കെ ഇന്നും സി.പി. എമ്മിന്റെ എന്തും വിഴുങ്ങുന്ന വോട്ടുബാങ്ക്. നാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്യൂണിസം വിളകൊയ്തതെന്നത് സൗകര്യപൂര്‍വം മറന്നുപോകുകയാണ്. മുസ്്‌ലിംകളാദി പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍സര്‍വീസില്‍ തൊഴില്‍സംവരണം എന്നത് ഇന്നും അര്‍ഹമായ വിധത്തില്‍ പ്രാപ്യമാക്കപ്പെട്ടിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുസര്‍ക്കാര്‍ നടപടിക്ക് ഒരു സംഘടന പ്രശംസാവാകങ്ങളുമായി രംഗത്തുവന്നത് വലിയ സൂചനയാണ്. കേരളത്തിലെ ഇരുമുന്നണികളിലുമായി വീതിച്ചുപോകുന്നൊരു വിഭാഗത്തിന്റെ വോട്ടിനെ സ്ഥിരമായി തങ്ങളുടെ കുറ്റിയില്‍ കെട്ടിയിടാമെന്ന മിഥ്യാബോധമായിരിക്കാം മാര്‍ക്‌സിസ്റ്റ് നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കുക. അതിനവര്‍ മുന്നോട്ടുവെക്കുന്നത് സാമ്പത്തികമായ പിന്നാക്കാവസ്ഥയെ ആണെന്നത് ഒരു മത ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വിരോധാഭാസനടപടിയായേ കാണാനാകൂ.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും