Connect with us

Culture

മുട്ട വില സര്‍വകാല റെക്കോഡില്‍; രണ്ടു മാസത്തേക്ക് വില കുറയില്ലെന്ന് സൂചന

Published

on

കൊച്ചി: ഉപഭോഗം വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിമുട്ട വിലയില്‍ രാജ്യമൊട്ടാകെ വന്‍ വില വര്‍ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്‍വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ് നാലു രൂപ അറുപത് പൈസയായിരുന്നു ഒരു മുട്ടയുടെ വില. ആറു രൂപ അമ്പത് പൈസയായിരുന്നു ഇന്നലെ ഒരു കോഴിമുട്ടക്ക് കൊച്ചിയിലെ ചില്ലറ വില.
ആറു രൂപക്കാണ് വ്യാപാരികള്‍ ഒരു കോഴി മുട്ട വാങ്ങിയത്. പ്രമുഖ മുട്ട ഉത്പാദന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കലില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5.50 രൂപയാണ് ഒരു മുട്ടക്ക് ഈടാക്കുന്നത്. നാലു മാസം മുമ്പ് 100 മുട്ടക്ക് 360 രൂപയായിരുന്നു റീട്ടെയ്ല്‍ മാര്‍ക്കറ്റ് വിലയെങ്കില്‍ ഇന്നലെ 100 മുട്ടക്ക് വ്യാപാരികള്‍ക്ക് നല്‍കേണ്ടി വന്നത് 600 രൂപ. താറാവ് മുട്ടയുടെ വിലയിലും വര്‍ധനവുണ്ട്. ഒരു മുട്ടക്ക് പത്തു രൂപയോളമായി. അടുത്ത രണ്ടു മാസത്തേക്ക് കോഴിമുട്ട വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കൊച്ചിയിലെ പ്രധാന മുട്ട വ്യാപാരികളായ ഇ.വി ജോസ് എഗ്ഗ് മര്‍ച്ചന്റ്‌സ് ഉടമ ഇ.ജെ ചാര്‍ലി പറഞ്ഞു.

മുട്ടയുടെ വില വര്‍ധനവ് ക്രിസ്മസ് കേക്ക് വിപണിയെയും ബാധിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വില ഇത്തവണ കേക്കുകള്‍ക്ക് നല്‍കേണ്ടി വരും. മറ്റു ബേക്കറി ഉത്പന്നങ്ങളെയും വില ബാധിച്ചേക്കും. ക്രിസ്മസും പുതുവത്സരവും അടുത്തതിനാല്‍ ബേക്കറികള്‍ അടക്കമുള്ളവര്‍ക്ക് മുട്ട വാങ്ങാതെ നിവൃത്തിയില്ല. വില കുറയാന്‍ അടുത്ത മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.
ശൈത്യം കാരണം ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുട്ട ഉപഭോഗം കൂടിയതാണ് വില വര്‍ധനവിന് പ്രധാന കാരണമായത്. വന്‍ ഡിമാന്‍ഡ് മുന്‍കൂട്ടി കണ്ട് ഇവിടെയുള്ള വ്യാപാരികള്‍ പ്രധാന മുട്ട ഉത്പാദന കേന്ദ്രങ്ങളായ നാമക്കല്‍, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ മുട്ടകള്‍ ശേഖരിച്ചു വച്ചു. ഇതേ തുടര്‍ന്ന് കേരളത്തിലുള്‍പ്പെടെയുള്ള വ്യാപാരികള്‍ക്ക് ആവശ്യത്തിന് മുട്ട ലഭിക്കാതായി. ഇതാണ് വില വര്‍ധനക്ക് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. രാജ്യത്തെ ഒട്ടുമിക്ക പൗള്‍ട്രിഫാമുകളിലും മുട്ട ഉത്പാദാനം കുറഞ്ഞതും വില വര്‍ധനവിന് കാരണമായി. നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്നത്.
ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ വില കുറവാണെങ്കിലും ചരക്കു കൂലി കണക്കിലെടുക്കുമ്പോള്‍ നാമക്കലാണ് വ്യാപാരികള്‍ക്ക് ലാഭകരം. നാമക്കല്‍ മേഖലയില്‍ നിന്ന് കഴിഞ്ഞ ജൂലൈ വരെ എല്ലാ ദിവസവും 2.88 കോടി മുട്ടകളാണ് വിപണിയില്‍ എത്തിയിരുന്നത്. ജൂലൈക്ക് ശേഷം ഇതില്‍ ഗണ്യമായ കുറവുണ്ടായി. ഒക്‌ടോബറില്‍ ഇവിടെ നിന്നും വിപണിയിലെത്തിയത് 2.81 കോടി മുട്ടകള്‍ മാത്രം.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending