Connect with us

More

ഷെഫീക്കിന്, ഡോ. എം.കെ മുനീര്‍ ഇന്നും മന്ത്രി

Published

on

തൊടുപുഴ: രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിനരയായി തൊടുപുഴ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവുമായ ഡോ. എം.കെ. മുനീറെത്തിയപ്പോള്‍ ഷെഫീക്കിന് എന്തെന്നില്ലാത്ത ആഹ്ലാദം. ദുരിതത്തില്‍ കഴിഞ്ഞ ഷഫീക്കിനെ 2014ല്‍ അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ മുനീര്‍ നേരിട്ടെത്തി മെഡിക്കല്‍ കോളജ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.
അന്നുമുതല്‍ ഇന്നുവരെ ഷഫീക്കിന്റെ ഓരോ ജന്മദിനത്തിനും മുനീര്‍ കുട്ടിയെ സന്ദര്‍ശിച്ച് പുതു വസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കി വരുന്നു. ഇപ്പോള്‍ എട്ടു വയസ് പ്രായമുള്ള ഷഫീക്ക് അല്‍ അസ്ഹര്‍ പബ്ലിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

ഷഫീക്കിനോടൊപ്പം പരിചരണത്തിനായി എത്തിയ വാഗമണ്‍ സ്വദേശി രാഗിണിയും മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും കുട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ വേണ്ട സഹായം നല്‍കി കഴിയുകയാണ്. ഷഫീക്കിന്റെയും രാഗിണിയുടേയും മുഴുവന്‍ ചിലവുകളും പരിചരണങ്ങളും വഹിക്കുന്നത് കോളജ് മാനേജ്‌മെന്റാണ്. യു.ഡി.എഫിന്റെ പടയൊരുക്കം ജാഥയുടെ ഉപനായകന്‍ കൂടിയായ ഡോ. എം.കെ. മുനീര്‍ ഇന്നലെ ഇടുക്കി ജില്ലയിലെ തിരക്കിട്ട പരിപാടികള്‍ക്കിടയിലാണ് ഷഫീക്കിനെ കാണാന്‍ ഓടിയെത്തിയത്.ഡോ. മുനീറിനെ കണ്ട ഷഫീക്ക്, മന്ത്രി… മന്ത്രി എന്നു വിളിച്ച് തന്റെ ആഹ്ലാദം പങ്കിടുകയായിരുന്നു. ഡോ. എം.കെ. മുനീറിനെ അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം. മൂസ ഹാജി , എം.ഡി. അഡ്വ. കെ.എം. മിജാസ്, കോളജ് ഡയറക്ടര്‍ ഡോ. കെ.പി.ഷിയാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.മന്ത്രിയോടൊപ്പം മുസ് ലിം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.എച്ച്. അബ്ദുല്‍ ജബ്ബാറും അല്‍ അസ്ഹറിലെത്തിയിരുന്നു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending