Connect with us

More

കൊച്ചി ആസ്വദിച്ചതൊക്കെ കൊള്ളാം; നിങ്ങള്‍ കാരണം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടറിഞ്ഞോ? ഉപരാഷ്ട്രപതിയോട് എന്‍.എസ് മാധവന്‍

Published

on

 

കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിലുള്ള സന്തോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ‘വി.വി.ഐ.പി’ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലെ പൊതുജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് ഉപാരാഷ്ട്രപതി കണ്ടോ എന്ന ചോദ്യമുയര്‍ത്തി പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. കൊച്ചി സുഭാഷ് പാര്‍ക്കിലെ പ്രഭാത സവാരിയുടെ സന്തോഷം ട്വിറ്ററിലൂടെ പ്രകടിപ്പിച്ച വെങ്കയ്യ നായിഡുവിന് ട്വിറ്ററിലൂടെ തന്നെയാണ് മാധവന്‍ മറുപടി നല്‍കിയത്.

ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പ്രഭാത സവാരിയുടെ ചിത്രങ്ങള്‍ സഹിതമാണ് വെങ്കയ്യ നായിഡു തന്റെ കൊച്ചി അനുഭവം കുറിച്ചത്. സുഭാഷ് പാര്‍ക്കിലെ പ്രഭാത സവാരി ആസ്വദിച്ചുവെന്നും നല്ല കാലാവസ്ഥയായിരുന്നുവെന്നും വ്യക്തമാക്കിയായിരുന്നു നായിഡുവിന്റെ കുറിപ്പ്.
എന്നാല്‍, ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കാരണം ദിവസം മുഴുവന്‍ ബുദ്ധിമുട്ടിയ കൊച്ചിയിലെ ജനങ്ങളുടെ പ്രതിനിധിയായി എന്‍.എസ് മാധവന്‍ കുറിച്ചതിങ്ങനെ:
‘കൊച്ചി നിങ്ങള്‍ക്ക് ആസ്വാദ്യകരമായി അനുഭവപ്പെട്ടതില്‍ സന്തോഷം. പക്ഷേ കൊച്ചിക്ക് നിങ്ങള്‍ ഒരു സന്തോഷമായോ? റോഡുകളടച്ചിട്ടു. ആംബുലന്‍സുകള്‍ക്ക് പോലും ഗതാഗത സതംഭനമുണ്ടാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂകള്‍ നഷ്ടപ്പെട്ടു. അടിയന്തിര ചികിത്സ കിട്ടേണ്ട രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാര്‍ക്കും സാധിച്ചില്ല.
സര്‍,
സുരക്ഷയൊരുക്കിയ ഉന്നത പോലീസുദ്യോഗസ്ഥരോടു ചോദിച്ചു നോക്കു നിങ്ങളുടെ പേരില്‍ അവര്‍ കൊച്ചിയോട് ചെയ്തത് എന്തൊക്കെയാണെന്ന്’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗാന്ധിയെ കൊന്ന ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷം

പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്

Published

on

ഗാന്ധിയെ കൊന്ന പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സി.പി.എമ്മുമായി ചർച്ച നടത്തിയ ശേഷം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് ആണ് ഹിന്ദുമഹാസഭ സംഘത്തെ നയിച്ചത്. എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വാമി ദത്താശ്രയ സായി വ്യക്തമാക്കി.

Continue Reading

kerala

പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം

സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്

Published

on

കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്‍ നല്‍കിയ പരാതിയിൽ പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.

27 വര്‍ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്‍ പളിളിയിൽ ഖബറടക്കി.

പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

Continue Reading

kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം

അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

Published

on

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.

മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending