Connect with us

Culture

സ്കൂളുകളില്‍ നിന്ന് മലയാളത്തെയും പുറത്താക്കി ഇടത് സർക്കാർ

മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നാണ് പി.എസ്.സി പറയുന്നത്

Published

on

‘കേരളത്തിലെ പി.എസ്.സി ഒരു സ്വതന്ത്ര ബനാന റിപ്പബ്ലിക്കാണോ? അവർക്ക് മലയാളം പ്രശ്‌നമല്ല, സർക്കാറിന്റെ മാതൃഭാഷാ നയവും പ്രശ്‌നമല്ല…’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചതാണിത്.

മാധവന്റെ ചോദ്യത്തിൽ കഴമ്പുമുണ്ട്. സർക്കാറിന്റെ കീഴിലുള്ള പി.എസ്.സി, കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയായി മലയാള ഭാഷാ പരിജ്ഞാനം കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. നവംബറിൽ നടക്കാനിരിക്കുന്ന എൽ.പി, യു.പി സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നാണ് മാതൃഭാഷയെ പി.എസ്.സി തഴഞ്ഞിരിക്കുന്നത്. അതായത്, മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നർത്ഥം. ഇതിനെതിരെ ഭാഷാ സ്‌നേഹികൾ മുഖ്യമന്ത്രിക്ക് ഓൺലൈൻ ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്.

അടുത്തകാലം വരെ പ്രൈമറി അധ്യാപക നിയമന പരീക്ഷകളിൽ മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറെക്കാലമായി പലവിധ കാരണങ്ങളാൽ മാതൃഭാഷ പ്രസ്തുത സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഒന്ന്, രണ്ട് ക്ലാസുകളിൽ മലയാളത്തിലാണ് ഗണിതവും പരിസരപഠനവും അടക്കം പഠിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ മലയാളത്തിന് രണ്ട് പേപ്പറുകളുമുണ്ട്. ഇതെല്ലാം ശരിയായ രീതിയിൽ പഠിപ്പിക്കണമെങ്കിൽ ഈ മേഖലയിൽ നിയമിതരാവുന്ന അധ്യാപകർക്ക് മലയാള ഭാഷയിൽ സാമാന്യ ധാരണയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, പി.എസ്.സിയുടെ എൽ.പി, യു.പി അധ്യാപക നിയമന പരീക്ഷയിൽ നിന്ന് ദുരൂഹമായി മലയാളത്തിനെ പുറത്തുനിർത്തിയിരിക്കുകയാണ്.

ലോകമെങ്ങും മാതൃഭാഷകൾക്കു വേണ്ടിയുള്ള പ്രയ്തനങ്ങൾ ശക്തിപ്പെടുമ്പോഴാണ് പി.എസ്.സി വിചിത്രമായ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് ഓൺലൈൻ ഹർജി സമർപ്പിക്കുകയാണ്. https://petition.malayalaaikyavedi.in/ എന്ന ലിങ്കിൽ കയറി ഹർജിയിൽ പങ്കാളികളാവാം.

 

Culture

ഒ വി വിജയന്‍ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് തസ്രാക്കില്‍ നടക്കും

എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും

Published

on

സാഹിത്യകാരൻ ഒ ,വി,വിജയൻറെ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് പാലക്കാട്ടെ തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കും. ‘ചിതലിയിലെ ആകാശം’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും.വിവിധ സെഷനുകളില്‍ അശോകന്‍ ചരുവില്‍, കെ എം അനില്‍, എം എം നാരായണന്‍, സുജ സൂസന്‍ ജോര്‍ജ്, സി അശോകന്‍, സി പി ചിത്രഭാനു, കെ ഇ എന്‍ തുടങ്ങിയവർ സംസാരിക്കും. ഭാരതത്തിന്‍റെ സാംസ്കാരിക വര്‍ത്തമാനം എന്ന സംവാദമുണ്ടാകും.

ഖസാക്കിന്‍റെ തമിഴ് വിവര്‍ത്തനം നടത്തിയ യുമ വാസുകി പങ്കെടുക്കും. ഖസാക്കിന്‍റെ ഇതിഹാസം – നൂറ് കവര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും, ഹ്രസ്വനാടകങ്ങളും ഉണ്ടാകും. പാലക്കാടന്‍ പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading

Art

നാടകാചാര്യന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം

Published

on

നാടക എഴുത്തുകാരനും അഭിനേതാവുമായ വിക്രമന്‍ നായര്‍ (78) അന്തരിച്ചു. ആറുപത് വര്‍ഷത്തോളം നാടകജീവിതത്തിനൊപ്പം തന്നെ സിനിമ, സീരിയല്‍ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ജനനംകൊണ്ട് മണ്ണാര്‍ക്കാട്ടുകാരനാണെങ്കിലും കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമന്‍നായരെ നാടകതത്പരനാക്കുന്നത്. 16 വയസ്സുമുതല്‍ കോഴിക്കോട്ടെ കലാസമിതിപ്രവര്‍ത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

Continue Reading

Film

ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്

Published

on

അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും രാത്രി വൈകിയും എത്തിക്കൊണ്ടിരുന്നു.

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. രാജസ്ഥാനില്‍ ഷൂട്ടിങ്ങിലായിരുന്ന മോഹന്‍ലാല്‍ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനാണ് കേരളത്തിലെത്തിയത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

Continue Reading

Trending