Connect with us

More

ഇനി എന്ത്; നെടുവീര്‍പ്പോടെ ഗെയില്‍ വിരുദ്ധ സമര നായകന്‍

Published

on

സ്വന്തം ലേഖകന്‍
മുക്കം

വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന്‍ പി.ടി.സി.’എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ… കണ്ടില്ലേ?’ മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ ഇറയത്ത് ഉഴുത് മറിക്കുന്നതിലേക്കദ്ദേഹം നെടുവീര്‍പ്പോടെ വിരല്‍ ചൂണ്ടി. വീടിനു ചുറ്റും റോഡിലും പറമ്പിലുമെല്ലാം അപ്പോഴും ഗെയിലിനു വേണ്ടി പൊലീസുകാര്‍ കാവലിരിക്കുന്നുണ്ടായിരുന്നു. വീടിന് മുന്‍വശത്തെ റോഡും കതിര്‍ കുലകള്‍ കാറ്റിലാടുന്ന നെല്‍വയലുമെല്ലാം ഹിറ്റാച്ചി ഈര്‍ഷ്യത്തോടെ ഞെരിക്കുന്നതും ഗെയില്‍ പൈപ്പുകള്‍ കൂട്ടിയിട്ടതും നെല്‍വയല്‍ മണ്ണിട്ടു നിരത്തുന്നതുമെല്ലാം കണ്ടിരിക്കാന്‍ കെല്‍പ്പില്ലാതെ ആ സമര നായകന്‍ അങ്ങുമിങ്ങും നടക്കുകയായിരുന്നു.

ഗെയില്‍ പ്രവൃത്തി കാരശേരി ചീപ്പാന്‍ കുഴിയിലെത്തുമ്പോള്‍ പി.ടി.സിക്ക് എന്ത് സംഭവിക്കും..? എന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. മലബാറിലെ ഗെയില്‍ വിരുദ്ധ സമര ചരിത്രത്തില്‍ മായാമുദ്ര പതിഞ്ഞ പേരാളിയാണ് പി.ടി.സി എന്നറിയപ്പെടുന്ന കാരശേരി പാറ തരിപ്പയില്‍ ചെറിയ മുഹമ്മദ്. ജനവാസ മേഖലയില്‍ കൂടിയുള്ള പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ 2012-ല്‍ രൂപീകരിച്ച സമര സമിതി വൈസ് ചെയര്‍മാന്‍ പി.ടി.സിയായിരുന്നു. ചെയര്‍മാന്‍ സി.പി.എം ഏരിയ സെക്രട്ടറി ജോണി എടശ്ശേരിയും. പി.ടി.സി ഇന്നും സമരമുഖത്ത് ധ്വജവാഹകനാണ്. പക്ഷേ മനസിനൊത്ത് ശരീരം വഴങ്ങുന്നില്ല. ‘ സമരം യു.ഡി.എഫ് ഭരണത്തില്‍ വന്‍ വിജയമായിരുന്നു. ഇറക്കിയ പൈപ്പുകള്‍ എടുത്തു കൊണ്ടുപോയില്ലേ… ഇത്തരം സ്ഥലങ്ങളിലെങ്കിലും മാറ്റം പ്രതീക്ഷിച്ചതായിരുന്നു. ഇവിടെ നൂറ് നൂറ്റമ്പത് മീറ്ററിനുള്ളില്‍ എന്തൊക്കെയാണുള്ളത്? സ്‌കൂള്‍, പള്ളികള്‍, മദ്രസകള്‍, അങ്ങാടി, ജലനിധി കിണര്‍, തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകള്‍, ഇവയ്ക്കിടയിലൂടെ വാഹനയോട്ടം നിലയ്ക്കാത്ത റോഡ്, നെല്‍വയല്‍ .. . ഇതൊന്നും പരിഗണിക്കാതെയല്ലേ ഇപ്പോള്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. താമസക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുഴയോരത്തുകൂടി പദ്ധതിയിട്ടിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല, ഗെയില്‍ പറഞ്ഞത് കേള്‍ക്കണം, അതായി മാറി അവസ്ഥ. അല്ലെങ്കില്‍ പൊലീസ് നടപടി. പിന്നെയെന്തു ചെയ്യും?

ഗെയില്‍ പൈപ്പിന് മുകളില്‍ കിടന്നുറങ്ങാന്‍ ധൈര്യമുണ്ടായിട്ടല്ല, എവിടേക്ക് പോകാന്‍? -വാര്‍ധക്യവും അനാരോഗ്യവും പിടിച്ചിരുത്തിയ എഴുപത്തിനാലുകാരന്‍ ദു:ഖം പങ്കിട്ടു. 1965-മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായ പി.ടി.സി, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെല്ലാം നിറസാന്നിധ്യമാണ്. ജനതാദള്‍ (യു) ജില്ലാ കമ്മറ്റിയംഗമായ അദ്ദേഹം ഗെയില്‍ വിരുദ്ധ സമര രംഗത്തും ആത്മാര്‍ഥതയോടെ പോരാടി. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. പക്ഷേ ഇന്നദ്ദേഹം തളര്‍ന്നിരിക്കുകയാണ്. ആവേശവും ഉന്മേഷവും കെടുത്തിയത് ഗെയില്‍ തന്നെ. പാവപ്പെട്ട കുടുംബത്തിന്റെ ആകെക്കൂടിയുള്ള സ്ഥലം പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഹിറ്റാച്ചി ഉഴുതുമറിച്ചിട്ടത് കണ്ടാണിപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിക്ക് ഗെയില്‍ എന്ത് നല്‍കുമെന്നതാലോചിച്ചാല്‍ ആര്‍ക്കാണ് പിടിച്ചു നില്‍ക്കാനാവുക?.. പി.ടി.സിയുടെ നോക്കിലും വാക്കിലും ഉത്തരം കിട്ടാത്തതും ഭരണകൂടഭീകരതയുടെ നേരെ ‘മാനിഷാദ’ ഉദ്‌ഘോഷിക്കേണ്ടതുമായ ഒട്ടേറെ വസ്തുതകള്‍ ഇതിനു പുറമെയും വായിച്ചെടുക്കാനുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending