Video Stories
ഹണി ട്രാപ്പ് ഗന്ധി

ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പാര്‍ലിമെന്റ് അംഗവുമായ വരുണ്‍ ഗാന്ധി സാമുദായിക വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈനും മുക്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞത്, വരുണിന്റെ വാക്കുകള്‍ ബി.ജെ.പി സംസ്കാരത്തിന്റേതല്ല, കോണ്‍ഗ്രസ് സംസ്കാരത്തിന്റേതാണ് എന്നത്രെ. ഇനിയിപ്പോള്‍ ഹണി ട്രാപ്പില്‍ പെട്ട് രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ആയുധ വ്യാപാരിക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണത്തെക്കുറിച്ചും ബി.ജെ.പിക്കാര്‍ ഇങ്ങനെ പ്രതികരിച്ചു കൂടായ്കയില്ല. ഇക്കഴിഞ്ഞ സപ്തംബറിലാണ് പ്രധാനമന്ത്രിക്ക് വരുണ്‍ഗാന്ധിയെ സൂക്ഷിക്കണമെന്നാവശ്യപ്പെടുന്ന കത്ത് അമേരിക്കയില്‍ നിന്ന് വന്നത്. അമേരിക്കയിലെ അഭിഭാഷകനായ എഡ്മണ്ട് അല്ലന് ആണ് ഈ കത്തയച്ചത്. ആയുധ വ്യാപാരിയായ അഭിഷേക് വര്‍മ വരുണിനെ വേശ്യാ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിരോധ രഹസ്യം ചോര്‍ത്തിയെന്നാണ് കത്തില്‍ പറയുന്നത്. വളരെ ഗുരുതരമായ ഈ ആരോപണം ആം ആദ്മി പാര്‍ട്ടിയിലെ പ്രശാന്ത് ഭൂഷണ് പുറത്തുവിടുകയും അഭിഷേക് വര്‍മയുമായി ബന്ധപ്പെട്ട ആയുധ ഇടപാടുകള്‍ ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ചിത്രങ്ങള്‍ സഹിതമായിരുന്നു എഡ്മണ്ട് അല്ലന്റെ കത്ത്. എന്നാല്‍ ദേശക്കൂറിന്റെ അമ്പത്താറിഞ്ച് നെഞ്ചളവ് പറയുന്ന പ്രധാനമന്ത്രി ഇതേകുറിച്ച് ഒന്നും മിണ്ടിയില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. അര്‍ണബ് ഗോസാമിമാര്‍ വരുണിനെ ഒരു ന്യൂസ് റൂമിലും ഭേദ്യം ചെയ്തിട്ടുമില്ല. ഇന്ത്യയിലെ വാര്‍ത്താമാധ്യമങ്ങള്‍ ഒരു ദിവസത്തിലേറെ ഇക്കാര്യത്തില്‍ ആകുലപ്പെടുകയേ ചെയ്തിട്ടില്ല.
വരുണിന്റെ ഒറ്റ വിശദീകരണം തന്നെ ചാനല്‍ കിങ്കരര്‍ക്ക് ധാരാളം. വര്‍മയെ പതിനഞ്ചു വര്‍ഷമായി കണ്ടിട്ടില്ലെന്നും പ്രതിരോധ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പോയിട്ടില്ലെന്നും ചോര്‍ത്താവുന്ന രഹസ്യങ്ങള്‍ ആ കമ്മിറ്റിയില്‍ വരാറില്ലെന്നും ചോര്‍ത്തലില്‍ താല്പര്യമുണ്ടായിരുന്നെങ്കില് കമ്മിറ്റിയില്‍ പോകാന്‍ ശ്രദ്ധിക്കുമായിരുന്നില്ലേയെന്നും വരുണ്‍ ചോദിച്ചപ്പോള്‍ മാധ്യമ ലോകത്തിനും തൃപ്തിയായി.
സോണിയയുടെയും രാഹുലിന്റെയും എന്തിന് ഇന്ദിരയുടെ തന്നെ ഗാന്ധി നാമത്തെ കുറിച്ച് ഉപന്യാസ രചന നടത്തുന്ന സംഘ്പരിവാര്‍ ടീം ഇന്ദിരയുടെ പേരക്കുഞ്ഞായ വരുണിനെ ഗാന്ധി ചേര്‍ത്ത് വിളിക്കുന്നു. സഞ്ജയ് ജീവിച്ചിരിക്കെ അമ്മായിയമ്മയുമായി ഉടക്കിയ മേനക രാഷ്ട്രീയത്തില്‍ മറ്റൊരു വഴിക്കായതില്‍ അത്ഭുതമില്ല. എന്നാല്‍ അടിയന്തിരാവസ്ഥയുടെ പേരില്‍ മുറവിളി കൂട്ടുന്ന ബി.ജെ.പിക്കാര്‍ക്കെങ്ങിനെ സഞ്ജയ് ഗാന്ധിയുടെ കുടുംബത്തെ പ്രിയങ്കരമാകുന്നുവെന്നിടത്താണ് രാഷ്ട്രീയം കുടികൊള്ളുന്നത്. ഏറ്റവും ഒടുവിലെ ഹണി ട്രാപ്പ് വെളിപ്പെടുത്തലിനെ യു.പി.യിലെ രാഷ്ട്രീയവുമായി കൂട്ടിവായിക്കുന്നവരുണ്ട്. 2017ലെ യു.പി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിലരെങ്കിലും വരുണിനെ മുന്നോട്ടു വെക്കുന്നുണ്ട്. ആ സ്ഥാനത്തിനായി നോമ്പ് നോറ്റവര്‍ ബി.ജെ.പിയില്‍ ഏറെയാണ്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമ്മ മേനകയുടെ തട്ടകമായി പിലിഭിത്തില്‍ മത്സരിക്കവെയാണ് മുസ്ലിംകള്ക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ രണ്ട് കേസുകളെടുക്കുകയും ജയിലിലടക്കുകയും ചെയ്യേണ്ടിവന്നത്. രണ്ട് കേസിലും വരുണിനെ കോടതികള്‍ ശിക്ഷിച്ചില്ല. തെളിവില്ലാത്തതായിരുന്നു കാരണം. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയായിരുന്നു. എങ്കിലും കേസെടുത്തപ്പോള്‍ യുവ നേതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിന് ജനം ആക്രമണം നടത്തി. അക്രമത്തിന് പ്രേരിപ്പിച്ചതിന് മറ്റൊരു കേസും എടുത്തു. പിലിഭിത്തില്‍ ഗാന്ധി കുടുംബത്തിന് നല്കി വന്ന ഭൂരിപക്ഷം തന്നെ വരുണിനും ലഭിച്ചു. കിട്ടിയ 419539 വോട്ടില്‍ 281501 വോട്ടും ഭൂരിപക്ഷമായിരുന്നു. അഥവാ എതിരെ മത്സരിച്ചവര്‍ക്കെല്ലാം കെട്ടി വെച്ച കാശ് പോയി.
1980 മാര്‍ച്ച് 13നായിരുന്നു വരുണിന്റെ ജനനം. മൂന്നു മാസം പ്രായമായിരിക്കെ വിമാനാപകടത്തില്‍ പിതാവ് സഞ്ജയ് ഗാന്ധി മരിച്ചു. നാലു വയസ്സായപ്പോഴേക്കും മുത്തശ്ശി ഇന്ദിരയും മരിച്ചു. പിതൃസഹോദരന്റെ ദാരുണ മരണം കാണാനും വരുണിന് വിധിയുണ്ടായി.
വാജ്പേയിയുടെ കാലത്തു തന്നെ മേനക എന്‍.ഡി.എയുടെ ഭാഗമായി. 2004ലാണ് ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ വരുണ്‍ നാല്പത് മണ്ഡലങ്ങളില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തി. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് പരാജയമായിരുന്നു. കോണ്‍ഗ്രസ് 22 ലോക്സഭാ സീറ്റ് നേടുകയും ആദ്യ യു.പി.എ സര്‍ക്കാര്‍ വരികയും ചെയ്തു. നെഹ്റുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമി താങ്കളാണോ എന്ന് വരുണിനോട് പലരും ചോദിച്ചത്, സാഹിത്യത്തിലെ വാസന കണ്ടിട്ടാണ്. ദി അദര്‍നെസ്സ് ഓഫ് സെല്‍ഫ് എന്ന കാവ്യസമാഹാരം നേരത്തെ പ്രസിദ്ധീകരിച്ച വരുണ്‍ ഈയിടെയാണ് സ്റ്റില്‍നസ് എന്ന രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തത്.
2015 ഒക്ടോബറില്‍ വരുണിന്റെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു- മതത്തെയും മത രാഷ്ട്രീയത്തെയും രാഷ്ട്രീയത്തിന്റെ പടിക്ക് പുറത്തുനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്യാമോ എന്ന ട്വീറ്റ് ശ്രദ്ധേയമായി. മറ്റൊരു അഭിമുഖത്തില്‍ ഇന്ത്യക്ക് ഏകശിലാ സ്വഭാവത്തിലുള്ള സംസ്കാരമില്ലെന്നും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വാദത്തോടും ന്യൂനപക്ഷ വാദത്തോടും തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.പിയിലെ ഗ്രാമങ്ങളിലൂടെ ഇപ്പോള്‍ രണ്ടു നെഹ്റു കുടുംബക്കാരായ ഗാന്ധിമാര്‍ യാത്ര ചെയ്യുകയാണ്- രാജീവിന്റെ പുത്രന് രാഹുലും സഞ്ജയിന്റെ പുത്രന് വരുണും. രാഹുല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റും ഭാവി പ്രതീക്ഷയുമെങ്കില്‍ വരുണ്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. രണ്ടു പേരും കര്‍ഷകരുടെ കണ്ണീരൊപ്പാനാണ് യാത്ര നടത്തുന്നത്. കടക്കെണിയില്‍പെട്ട കര്‍ഷകര്‍ക്ക് വീടു വെക്കാന്‍ ഓരോ ലക്ഷം രൂപ വീതം നല്കുന്ന പദ്ധതി വരുണ്‍ സ്വന്തം നിലയില്‍ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്. ഇതില്‍ രാഷട്രീയമില്ലെന്ന് വരുണ്‍ പറയുന്നു. ഇതിലാണ് രാഷ്ട്രീയമെന്ന് നിരീക്ഷകരും.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി