Connect with us

More

‘ഞാന്‍ ഇവിടെ ഹാപ്പിയാണ്’; ഹാദിയ

Published

on

സേലം: കോളേജില്‍ സന്തോഷവതിയാണെന്ന് സുപ്രീംകോടതി ഉത്തരവുപ്രകാരം തുടര്‍പഠനത്തിനായി സേലത്തെ കോളേജിലെത്തിയ ഹാദിയയുടെ പ്രതികരണം. മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച ഹാദിയ താനിവിടെ ഹാപ്പിയാണെന്ന് അശോകനോട് പറഞ്ഞതായാണ് വിവരം. കോളേജ് പ്രിന്‍സിപ്പല്‍ ജി.കണ്ണന്റെ ഫോണില്‍ നിന്നാണ് ഹാദിയ മാതാപിതാക്കളേയും ഷെഫിന്‍ ജഹാനേയും വിളിച്ചത്.

‘ഞാന്‍ ഇവിടെ ഹാപ്പിയാണ്. കോളേജിലും ഹോസ്റ്റലിലും. ഇവിടെ എല്ലാവരും എന്നെ വേണ്ടപോലെ നോക്കുന്നുണ്ടെന്നും ഹാദിയ അശോകനോട് പറഞ്ഞു. കോളേജില്‍ കുഴപ്പമില്ലെന്നും ഹൗസ് സര്‍ജന്‍സി ചെയ്യുകയാണെന്നും ഹാദിയ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ഹാദിയയുടെ കയ്യില്‍ മൊബൈല്‍ ഫോണില്ല. ആവശ്യമുള്ളവരെ വിളിക്കാന്‍ കോളേജിലേയും ഹോസ്റ്റലിലേയും ഫോണുകള്‍ ഉപയോഗിക്കാം. വ്യാഴാഴ്ച്ചയാണ് പ്രിന്‍സിപ്പാലിന്റെ ഫോണില്‍ നിന്ന് മാതാപിതാക്കളെ വിളിക്കുന്നത്. മലയാളത്തിലാണ് സംസാരിച്ചതെന്നും സൗഹാര്‍ദ്ദപരമായിരുന്നു സംസാരമെന്നും പ്രിന്‍സിപ്പാല്‍ പറയുന്നു. പഠനവുമായി ബന്ധപ്പെട്ടുള്ള ഒൗദ്യോഗിക നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കോളേജ് അധികൃതര്‍ അറിയിപ്പുനല്‍കിയിട്ടുണ്ട്. ഇതിന് മറുപടി വന്നാല്‍ മാത്രമേ ഹൗസ് സര്‍ജന്‍സിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

കോളേജിലെത്തിയ ഹാദിയ മാധ്യമങ്ങളെ കണ്ടതിനെതിരെ അശോകന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ജെഫിന്‍ ജഹാനെ കാണുന്നതിനെതിരെയും അശോകന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വി.ഗിരിയെ മാറ്റുന്നതിനുള്ള തീരുമാനം. ഈ തീരുമാനം ഉടന്‍തന്നെ സര്‍ക്കാര്‍ കൈക്കൊള്ളും. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ എന്‍.ഐ.എ രേഖകള്‍ കൂടി പരിഗണിക്കണമെന്നായിരുന്നു ഗിരിയുടെ ഭാഗം. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിപി.എം കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. വിഗിരിയുടെ തുടക്കം മുതലുള്ള നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അട്ടിമറിക്കുന്നതായിരുന്നുവെന്നാണ് വിലയിരുത്തല്‍. സംസ്ഥാനനേതൃത്വവും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ, എന്‍,ഐ.എ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചപ്പോഴും സംസ്ഥാനം എതിര്‍ത്തിരുന്നു. പിന്നീടാണ് കഴിഞ്ഞ 27ന് ഹാദിയയെ ഹാജരാക്കിയപ്പോള്‍ വി ഗിരിയുടെ വിവാദ വാദം ഉണ്ടാവുന്നത്.

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

Continue Reading

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending