Culture
തെരഞ്ഞെടുപ്പ് ബഹളത്തിനിടെ സര്‍ക്കാര്‍ ആശുപത്രി ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: ഗുജറാത്തിലെ ബന്‍സകന്ത് നഗരമധ്യത്തിലെ പ്രദേശവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി നിയമസഭാ തെരഞ്ഞെടുപ്പ് ബഹളത്തിനിടെ ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍.
350 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി വര്‍ഷം ഒരു രൂപ നിരക്കില്‍ ആരോഗ്യ മന്ത്രിയുടെ സ്വകാര്യ ആശുപത്രിക്ക് പാട്ടത്തിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. മുപ്പത്തിമൂന്ന് വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുന്നത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിനാണ് ആശുപത്രിയുടെ ചുമതല. ഗുജറാത്തില്‍ ആരോഗ്യ സൂചികയില്‍ എറ്റവും പിന്നില്ലാണ് ബനസ്‌കന്ത് ജില്ല .
.
സംസ്ഥാന ആരോഗ്യ മന്ത്രിയായ ശങ്കര്‍ ചൗധരി പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയെ തുച്ഛമായ നിരക്കില്‍ പാട്ടത്തിന് എടുത്തിരിക്കുന്നത്. മുപ്പത്തിമൂന്ന വര്‍ഷത്തേക്കാണ് മന്ത്രിയുടെ ട്രസ്റ്റിന് ആശുപത്രി പാട്ടത്തിന് ലഭിക്കുക. തങ്ങളുടെ സ്വകാര്യ മെഡിക്കല്‍ കോളേജ് വരുന്നതോടെ ബനസ്‌കന്ത, വടക്കന്‍ രാജസ്ഥാനിലേയും രോഗികളുടെ ഹബ്ബ് ആയി ആശുപത്രി മാറുമെന്നാണ് ശങ്കര്‍ ചൗധരിയുടെ അവകാശവാദം.
പാലന്‍പൂരില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള മോരിയില്‍ നിന്ന് 700 കിടക്കകളുള്ള ആശുപത്രിയാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുകയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. അഞ്ചുവര്‍ഷം കൊണ്ട് തങ്ങളുടെ ആശുപത്രി പൂര്‍ത്തിയാകുമെന്നും അതുവരെ ആണ് പാലന്‍പൂരിലെ സിവില്‍ ആശുപത്രി പാട്ടത്തിനെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാട്ടക്കരാര്‍ അഞ്ചല്ല മറിച്ച് 33 വര്‍ഷമാണ്. പാട്ടക്കരാറിലെ പല വ്യവസ്ഥകളും മറച്ചുവെച്ചാണ് മന്ത്രിയുടെ അവകാശവാദങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ട്രസ്റ്റും സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട ധാരണയനുസരിച്ച്് സ്വകാര്യ മെഡിക്കല്‍ കോളേജിനായി എറ്റെടുത്താലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാരിന്റെതാണ്. നിലവിലുള്ള ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഒരു വര്‍ഷം കൂടി ആശുപത്രിയില്‍ തുടരാം. അതിനുശേഷം നിയമനത്തില്‍ തീരുമാനമെടുക്കേണ്ടത് ട്രസ്റ്റ് ആണ്. അഞ്ചു വര്‍ഷത്തിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം ട്രസ്റ്റിന്റെതാണ്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും