Connect with us

More

ഇംഗ്ലണ്ടിന് ലീഡ്, മെല്‍ബണില്‍ ഡബിള്‍ തികച്ച് കുക്ക്, റണ്‍വേട്ടയില്‍ ലാറയെ മറികടന്നു

Published

on

മെല്‍ബണ്‍ : ആഷസ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മാനം രക്ഷിക്കാന്‍ മെല്‍ബണിലിറങ്ങിയ ഇംഗ്ലണ്ടിന് മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്കിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 327 പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുബോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 491 റണ്‍സ് നേടിയിട്ടുണ്ട്. 164 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനിപ്പോള്‍ ഉള്ളത്.

മോശം ഫോമിന്റെ പേരില്‍ ടീമിലെ സ്ഥാനം തന്നെ തുലാസിലായ സാഹചര്യത്തിലാണ് കുക്കിന്റെ പ്രകടനം. ആഷസ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റില്‍ കാര്യമായ ചലനങ്ങള്‍ നടത്താനാവാഞ്ഞ കുക്ക് മെല്‍ബണില്‍ 360 പന്തില്‍ 23 ഫോറിന്റെ അകമ്പടിയോടെയാണ് കരിയറിലെ അഞ്ചാമത്തെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 244 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട് കുക്ക്. പതിനഞ്ചു പന്തില്‍ റണ്ണൊന്നും നേടാനാവാതെ ആന്‍ഡേഴ്‌സണാണ് കുക്കിന് കൂട്ടായിട്ടുള്ളത്. 63 പന്തില്‍ 56 റണ്‍സുമായി മിന്നിയ ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവേര്‍ഡ് ബ്രോഡിന്റെ ഇന്നിങ്‌സാണ് മൂന്നാം ദിവസത്തെ മറ്റൊരു ഹൈലെറ്റ്. ഒമ്പതാം വിക്കറ്റില്‍ കുക്കിനൊപ്പം ചേര്‍ന്ന ബ്രോഡ് 100 റണ്‍സിന്റെ പാര്‍ട്ടണര്‍ഷിപ്പ് ഉയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ആതിഥേയര്‍ക്കായി ഹസില്‍വുഡ്, ലിയോണ്‍, കമ്മിന്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

 

അതേസമയം മെല്‍ബണിലെ ഇന്നിങ്‌സിന്റെ ബലത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് റണ്‍വേട്ടയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ (11953 റണ്‍സ്) പിന്തള്ളി ആറാം സ്ഥാനത്ത് എത്താനും കുക്കിനായി. 11956 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 151 മത്സരങ്ങളില്‍ നിന്നായി 46.52 ശരാശരിയിലാണ് ഇത്രയും റണ്‍സ് താരം അടിച്ചു കൂട്ടിയത്. നിലവില്‍ 15921 റണ്‍സുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്നമെന്ന റെക്കോര്‍ഡിനുടമ. ടെസ്റ്റില്‍ 12000 റണ്‍സെന്ന നാഴികകല്ല് പിന്നിടാന്‍ വെറും 44 റണ്‍സ്മാത്രം അകലയാണ് മുപ്പതിമൂന്നു കാരനായ കുക്ക്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending