Culture
ഖജനാവ് നിറക്കാന്‍ ഓഖി ഫണ്ടും ആയുധമാക്കി പിണറായി സര്‍ക്കാര്‍

ഓഖി ദുരിതബാധിതരുടെ ഫണ്ടും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള
ആയുധമാക്കി പിണറായി സര്‍ക്കാര്‍. വന്‍തോതില്‍ കടംവാങ്ങി, തിരിച്ചടവ് അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുന്ന ഇടതുഗവണ്‍മെന്റുകളുടെ പതിവ് സൂത്രപ്പണി ഓഖി ഫണ്ടിലും ആവര്‍ത്തിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട ധനസഹായം ട്രഷറിയില്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി, അഞ്ചുവര്‍ഷം കഴിഞ്ഞ് തുക കൊടുക്കേണ്ട ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുകയാണ്. 2022 ഡിസംബറോടെ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 2021ല്‍ പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും.
ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കിയെന്ന് രേഖകളില്‍ വരുത്തുകയും എന്നാല്‍, പണം സര്‍ക്കാറില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുകയാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നത്. ട്രഷറി രേഖകളില്‍ ദുരന്തബാധിതരുടെ പേരില്‍ അക്കൗണ്ടില്‍ പണമുണ്ടെന്ന് കാണിക്കും. മാസംതോറും പലിശയിനത്തില്‍ നിശ്ചിത തുക നല്‍കുക മാത്രമാണ് ഈ സര്‍ക്കാറിന്റെ ബാധ്യത. ദുരന്ത ബാധിതരുടെ ഫണ്ട് സര്‍ക്കാറിന്റെ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണ് നിക്ഷേപം. 2022 ആകുന്നതോടെ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് പണം മടക്കി നല്‍കണം. ഇത് പുതിയ സര്‍ക്കാറി വന്‍ ബാധ്യതയാകും.
മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷംരൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ 74 പേര്‍ മരണമടഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതനുസരിച്ച് 14.8 കോടി രൂപയാണ് ഈ ഇനത്തില്‍ ട്രഷറിയിലെത്തുക. കാണാതായ 143 പേരുടെ പട്ടിക വേറെയുമുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ ധനസഹായം നല്‍കേണ്ടിവരും. ഈ തുകയും ട്രഷറിയില്‍ സ്ഥിര നിക്ഷേപമായെത്തുമ്പോള്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പിന്റെ നീക്കങ്ങള്‍. ഓഖി ദുരന്തവും ഖജനാവ് നിറക്കാനുള്ള കുറുക്കുവഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. നിലവില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവരുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണ്. എന്നാല്‍, അക്കൗണ്ടില്‍ പണം എത്തിയെന്ന വിവരമോ പാസ്ബുക്കോ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 26ന് ധനസഹായ വിതരണം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും എത്ര കുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറന്നെന്ന് വിവരമില്ല. താലൂക്ക് ഓഫീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.
സ്ഥിരനിക്ഷേപമാക്കുന്ന പണത്തിന് പലിശയിനത്തില്‍ ലഭിക്കുന്ന തുക കുടുംബങ്ങള്‍ക്കു നല്‍കുമെന്നാണ് വാഗ്ദാനം. ഒന്‍പതു ശതമാനം പലിശയാണ് ട്രഷറി നിക്ഷേപത്തിന് ലഭിക്കുക. ഇതനുസരിച്ച് 20 ലക്ഷം രൂപക്ക് ഒരുമാസം ഏകദേശം 18,000ത്തോളം രൂപ പലിശയായി ലഭിക്കും. ഒരു വര്‍ഷം ഒരു കുടുംബത്തിന് ലഭിക്കുന്നത് 2.16 ലക്ഷം രൂപയും. എങ്കില്‍, 74 കുടുംബങ്ങള്‍ക്ക് ഒരുമാസം നല്‍കേണ്ടത് 13.32 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ട്രഷറിയില്‍ നിന്ന് പലിശ ഇനത്തില്‍ 1.59 കോടി മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വലിയൊരു ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വരികയും ചെയ്യും.
ള്ള ആയുധമാക്കി പിണറായി സര്‍ക്കാര്‍. വന്‍തോതില്‍ കടംവാങ്ങി, തിരിച്ചടവ് അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുന്ന ഇടതുഗവണ്‍മെന്റുകളുടെ പതിവ് സൂത്രപ്പണി ഓഖി ഫണ്ടിലും ആവര്‍ത്തിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട ധനസഹായം ട്രഷറിയില്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി, അഞ്ചുവര്‍ഷം കഴിഞ്ഞ് തുക കൊടുക്കേണ്ട ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുകയാണ്. 2022 ഡിസംബറോടെ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 2021ല്‍ പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും.
ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കിയെന്ന് രേഖകളില്‍ വരുത്തുകയും എന്നാല്‍, പണം സര്‍ക്കാറില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുകയാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നത്. ട്രഷറി രേഖകളില്‍ ദുരന്തബാധിതരുടെ പേരില്‍ അക്കൗണ്ടില്‍ പണമുണ്ടെന്ന് കാണിക്കും. മാസംതോറും പലിശയിനത്തില്‍ നിശ്ചിത തുക നല്‍കുക മാത്രമാണ് ഈ സര്‍ക്കാറിന്റെ ബാധ്യത. ദുരന്ത ബാധിതരുടെ ഫണ്ട് സര്‍ക്കാറിന്റെ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണ് നിക്ഷേപം. 2022 ആകുന്നതോടെ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് പണം മടക്കി നല്‍കണം. ഇത് പുതിയ സര്‍ക്കാറി വന്‍ ബാധ്യതയാകും.
മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷംരൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ 74 പേര്‍ മരണമടഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതനുസരിച്ച് 14.8 കോടി രൂപയാണ് ഈ ഇനത്തില്‍ ട്രഷറിയിലെത്തുക. കാണാതായ 143 പേരുടെ പട്ടിക വേറെയുമുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ ധനസഹായം നല്‍കേണ്ടിവരും. ഈ തുകയും ട്രഷറിയില്‍ സ്ഥിര നിക്ഷേപമായെത്തുമ്പോള്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പിന്റെ നീക്കങ്ങള്‍. ഓഖി ദുരന്തവും ഖജനാവ് നിറക്കാനുള്ള കുറുക്കുവഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. നിലവില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവരുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണ്.
എന്നാല്‍, അക്കൗണ്ടില്‍ പണം എത്തിയെന്ന വിവരമോ പാസ്ബുക്കോ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 26ന് ധനസഹായ വിതരണം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും എത്ര കുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറന്നെന്ന് വിവരമില്ല. താലൂക്ക് ഓഫീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.
സ്ഥിരനിക്ഷേപമാക്കുന്ന പണത്തിന് പലിശയിനത്തില്‍ ലഭിക്കുന്ന തുക കുടുംബങ്ങള്‍ക്കു നല്‍കുമെന്നാണ് വാഗ്ദാനം. ഒന്‍പതു ശതമാനം പലിശയാണ് ട്രഷറി നിക്ഷേപത്തിന് ലഭിക്കുക. ഇതനുസരിച്ച് 20 ലക്ഷം രൂപക്ക് ഒരുമാസം ഏകദേശം 18,000ത്തോളം രൂപ പലിശയായി ലഭിക്കും. ഒരു വര്‍ഷം ഒരു കുടുംബത്തിന് ലഭിക്കുന്നത് 2.16 ലക്ഷം രൂപയും. എങ്കില്‍, 74 കുടുംബങ്ങള്‍ക്ക് ഒരുമാസം നല്‍കേണ്ടത് 13.32 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ട്രഷറിയില്‍ നിന്ന് പലിശ ഇനത്തില്‍ 1.59 കോടി മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വലിയൊരു ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വരികയും ചെയ്യും.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala15 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം